വിവാഹിതരായ ആളുകൾ മരിച്ചാൽ മൃതദേഹങ്ങള്‍ കുഴിച്ചിടില്ല; വിശുദ്ധ മരത്തിന്റെ ചുവട്ടില്‍ മൃതദേഹങ്ങള്‍ കിടന്ന് ചീഞ്ഞാലും ദുര്‍ഗന്ധം വരില്ല... വ്യത്യസ്ത ആചാരവുമായി ഒരു നാട്
മൃതദേഹങ്ങള്‍ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു വേണം ഇവിടെ വയ്ക്കാന്‍. മുഖം മറയ്ക്കാനും പാടില്ല. മൃതദേഹവുമായി വരുമ്ബോള്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ട്. മൃതദേഹവുമായി സ്ത്രീകള്‍ പ്രവേശിച്ചാല്‍ അത് ഭൂകമ്ബത്തിനോ അഗ്‌നിപര്‍വത സ്‌ഫോടനത്തിനോ ഇടയാക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. അല്ലാത്ത സമയത്ത് വരുന്നതില്‍ വിലക്കില്ല. മൃതദേഹങ്ങളിലെ മാംസം മുഴുവന്‍ അഴുകി അസ്ഥികൂടം തെളിയുമ്ബോള്‍ തലയോട്ടിയെടുത്ത് മരച്ചുവട്ടിലെ അള്‍ത്താരയില്‍ വയ്ക്കും. കൂട് മറ്റൊരു മൃതദേഹത്തിനായി നല്‍കും. അഴുകി തുടങ്ങിയ മൃതദേഹങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളും ഇവിടെയെത്താറുണ്ട്. ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു ഗ്രാമത്തില്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ കാര്യമാണ് നടത്തുന്നത്. മൃതദേഹങ്ങള്‍ അഴുകി നശിക്കാന്‍ അനുവദിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
1100 വര്‍ഷം പഴക്കമുള്ള വിശുദ്ധമെന്ന് വിശ്വസിക്കുന്ന ഒരു മരച്ചുവട്ടിലാണ് മൃതദേഹങ്ങള്‍ കൂട്ടിയിടുന്നത്. ട്രൂണ്‍യാന്‍ ഗ്രാമവാസികളാണ് ഇത്തരത്തില്‍ ശവസംസ്‌കാരം നടത്തുന്നത്. മൃഗങ്ങളും മറ്റും കടിച്ചു പറിക്കാതിരിക്കാന്‍ ചെറിയ മുളവടികള്‍ കൊണ്ടുള്ള കൂട്ടിലാക്കിയാണ് മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിക്കുന്നത്. വിവാഹിതരായ ആളുകളെ മാത്രമേ ഇങ്ങനെ പരസ്യമായി അടക്കം ചെയ്ത് ആദരിക്കുകയുള്ളൂ. അവിവാഹിതര്‍ മരിച്ചാല്‍ കുഴിച്ചിടുകയാണ് ചെയ്യുന്നത്. താരു മെന്യാന്‍ എന്ന ഈ വിശുദ്ധ മരത്തിന്റെ ചുവട്ടില്‍ മൃതദേഹങ്ങള്‍ കിടന്ന് ചീഞ്ഞാലും ദുര്‍ഗന്ധം വരില്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha