വൈഫൈ പാസ്‍വേര്‍ഡിനെ ചൊല്ലി സഹോദരങ്ങൾക്കിടയിൽ തർക്കം; ഒടുവിൽ സംഭവിച്ചത് മനഃസാക്ഷിയെ ഞെട്ടിക്കുന്നത്
വൈഫൈ പാസ്‍വേര്‍ഡിനെ ചൊല്ലി സഹോദരങ്ങൾക്കിടയിൽ ഉണ്ടായ തർക്കം ഒടുവിൽ ചെന്നെത്തിയത് കൊലപാതകത്തിൽ. തര്‍ക്കത്തിനിടെ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ 18 കാരന് ജീവര്യന്തം ശിക്ഷ ലഭിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ''ഈ സംഭവത്തോടെ ഒരു കുടുംബം തന്നെയാണ് നശിച്ചത്. വിധി പുറപ്പെടുവിക്കുന്നതോടെ ആ അധ്യായം അടയും. ഇനി അവര്‍ക്ക് എല്ലാവേദനകളില്‍ നിന്നും പുറത്തുകടക്കാനാകട്ടേ' - വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു.
2018 ഫെബ്രുവരി 2ന് നടന്ന സംഭവത്തിൽ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കേസില്‍ കെവോന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തനിക്ക് ഗെയിം കളിക്കാന്‍ മാത്രം നെറ്റ് ലഭിക്കണമെന്ന് ലക്ഷ്യത്തോടെയും വീട്ടിലുള്ളവര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ 18കാരനായ കെവോന്‍ വാട്കിന്‍സ് പാസ്‍വേര്‍ഡ് മാറ്റിയിരുന്നു. പാസ്‍വേര്‍ഡ‍് നല്‍കാന്‍ അമ്മ ആവശ്യപ്പെട്ടു. ഇതേ തർക്കം തുടങ്ങി. എന്നാല്‍ കലിപൂണ്ട സഹോദരന്‍ അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്ന സഹോദരി ഇതില്‍ ഇടപെട്ടു. ഇരുവരും തമ്മില്‍ വഴക്കായി. ഇവരെ പിടിച്ചുമാറ്റുന്നതിന് പകരം അമ്മ പൊലീസിനെ വിളിച്ചു. സഹോദരി അലെക്സസിനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച കെവോന്‍ ഒടുവിൽ 15 മിനുട്ടിനുശേഷം പൊലീസ് വന്നപ്പോഴാണ് പിടിവിട്ടത്. അബോധാവസ്ഥയില്‍ വീണ അലെക്സസിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ കെവോന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
https://www.facebook.com/Malayalivartha