അമേരിക്ക ഭീകരര്‍ക്ക് വച്ച കുറി പിഴച്ചു; അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു
അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകര്‍ക്കു പുറമേ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി. തീ കായുവാന്‍ കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്ന് തദ്ദേശവാസികള്‍ ന്യൂസ് എജന്‍സിയോട് വ്യക്തമാക്കി. ജനുവരി മുതല്‍ ജൂലൈ വരെ അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടിയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 1,366ആണ്. 2446 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതില്‍ തന്നെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 681 പേര്‍. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരം പ്രകാരം അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്നെങ്കിലും മരണ സംഖ്യ സംബന്ധിച്ച് വ്യക്തതയില്ല.
യുഎസ്- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ സാബൂള്‍ പ്രവിശ്യയിലുള്ള ആശുപത്രിക്ക് പുറത്താണ് താലിബാന്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 95 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ആശുപത്രിക്ക് പുറത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഡോക്ടര്‍മാരും രോഗികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ ട്രക്കില്‍ വലിയ അളവില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ദിവസങ്ങള്‍ക്കു മുമ്പ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പര്‍വാന്‍ പ്രവിശ്യയില്‍ പ്രസിഡന്റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയുംബോംബാക്രമണം ഉണ്ടായിരുന്നു. അന്നത്തെ സ്ഫോടനത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
അതേസമയം മറ്റൊരു ഭാഗത്ത് യുഎസ് ഇറാന്‍ പ്രശ്‌നം കൊടുമ്പിരികൊള്ളുകയാണ്. രാജ്യത്തെ പരമോന്നത നേതൃത്വത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാന്‍. അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചപ്പോള്‍, സ്വയം നിയന്ത്രണം പാലിക്കാന്‍ ചൈന ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വിദേശകാര്യമന്ത്രി ജവാദ് ഷെരീഫും ഉള്‍പ്പെടെയുള്ള ഉന്നതരെ രാജ്യാന്തര ധനഇടപാടുകള്‍ നടത്തുന്നതില്‍ നിന്നു വിലക്കുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ച പുതിയ ഉത്തരവ്. യുഎസ് സൈന്യത്തിന്റെ ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
https://www.facebook.com/Malayalivartha