ഐക്യരാഷ്ട്ര സഭയ്ക്കായി ഇന്ത്യ കരുതിയത്; 150-ആം ഗാന്ധിജയന്തി ദിനത്തിൽ മോദി ഉദ്ഘാടനം ചെയ്യും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നേഹം ലോകമെമ്പാടും ഉള്ളവരും ഇപ്പോൾ ഉറ്റുനോക്കുകയാണ്. അത് ഇന്ത്യയുടെ തന്നെ പ്രശസ്തി വാനോളം ഉയർത്തുകയാണ് ചെയ്തത്. മോദിയുടെ ഓരോ പ്രവർത്തികളും ഇപ്പോൾ വളരെ ചർച്ചകൾക്കും വഴിത്തിരിക്കുന്നു എന്നതാണ്. ഇന്ദിയതയുടെ നിർണായകമായ നീക്കങ്ങൾക്ക് മോഡി നൽകിക്കൊണ്ടിരിക്കുന്ന പങ്ക് എന്നത് ഏറെ പ്രശംസനീയം തന്നെയാണ്. മോദിയുടെ പുതിയ നീക്കം അതും ഐക്യരാഷ്ട്ര സഭയ്ക്കായി എന്നത് ഇന്ത്യയുടെ പേര് വാനോളം ഉയർത്തുകയാണ്.
ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന സൗരോര്‍ജപാര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കും. 'ഗാന്ധി സോളാര്‍ പാര്‍ക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ 50 കിലോവാട്ട് സോളാര്‍ പാര്‍ക്ക് ഗാന്ധിജിയുടെ 150-ആം ജന്മദിനയത്തോട് അനുബന്ധിച്ചാണ് മോഡി ഉദ്‌ഘാടനം നിർവഹിക്കുന്നത്. ഇത്തരം സോളാർ പാനലുകൾ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള ഇന്ത്യയുടെ ആഭിമുഖ്യത്തെഉയര്‍ത്തിക്കാട്ടുന്ന നടപടിയായാണ്.
അതേസമയം ന്യൂയോര്‍ക്കിലെ യു.എന്‍ കേന്ദ്ര ഓഫീസിന്റെ മേല്‍ക്കൂരയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ 193 യുഎന്‍ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 193 സോളാര്‍ പാനലുകളാണുള്ളത്. ഒരു ദശലക്ഷം ഡോളറാണ് ഇതിന്റെ ചെലവ്. അമേരിക്ക സന്ദര്‍ശിക്കുന്ന മോദി യുഎന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച സെപ്റ്റംബര്‍ 24ന് ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക യുഎന്‍ സ്റ്റാമ്ബും പുറത്തിറക്കുന്നതായിരിക്കും എന്ന് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha