Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ ബഗ്ദാദിയെ വധിക്കാന്‍ ഇദ്‌ലിബില്‍ വല വിരിച്ച് സിഐഎ കാത്തിരുന്നത് 5 മാസം

28 OCTOBER 2019 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

അടുത്ത സഹായിയില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിക്കാന്‍ യുഎസിന് സഹായമായതെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഇന്റലിജന്‍സ് സംഘമാണ് ലോകത്തെ വിറപ്പിച്ച ഭീകരന്റെ നീക്കങ്ങള്‍ ബഗ്ദാദിയുടെ അടുത്ത അനുയായിയായ ഇസ്മായില്‍ അല്‍ എതാവിയില്‍നിന്ന് ചോര്‍ത്തിയെടുത്തത്. വര്‍ഷങ്ങളായി എവിടെയാണെന്നു പോലും അറിയാതിരുന്ന ബഗ്ദാദിയുടെ രക്ഷപ്പെടല്‍ രീതികളടക്കമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സിന് ഇങ്ങനെ ലഭിച്ചു.

പല അവസരങ്ങളിലും നിര്‍ണായക ചര്‍ച്ചകള്‍ അടുത്ത സഹായികളുമായി ഭീകരതലവന്‍ നടത്താറുണ്ടായിരുന്നു. പച്ചക്കറികള്‍ നിറച്ച ബസുകളില്‍ സഞ്ചരിച്ചുകൊണ്ടായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു കടന്നു കളയുന്നതിനായിരുന്നു ഇത്തരം യാത്രകള്‍. തുര്‍ക്കിയുടെ പിടിയിലായ ശേഷം ഇറാഖിന് കൈമാറിയ ഇസ്മായില്‍ അല്‍ എതാവിയാണ് ബഗ്ദാദിയുടെ രഹസ്യ നീക്കങ്ങള്‍ എങ്ങനെയാണെന്നു വെളിപ്പെടുത്തിയത്. അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നീക്കങ്ങളില്‍ വിട്ടുപോയ പല ഭാഗങ്ങളും ഞങ്ങള്‍ക്കു കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു. ഇസ്മായില്‍ അല്‍ എതാവിയുടെ മൊഴികളില്‍നിന്നാണു ഇതിനായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്- ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥന്‍ രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു.

എതാവി കൈമാറിയത് താനുള്‍പ്പെടെ അഞ്ചു പേരുടെ വിവരങ്ങളാണ്. സിറിയ ഉള്‍പ്പെടെ ഭീകര തലവനുമായി കൂടിക്കാഴ്ച നടത്തുന്ന ഇടങ്ങളുടെ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. സിറിയയിലെ ഇദ്‌ലിബ് മേഖലയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഐഎസ് ഭീകര തലവന്‍ മരിച്ചതെന്നാണ്. ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി തുരങ്കത്തില്‍ കയറിയ ബഗ്ദാദി മൂന്ന് കുട്ടികളോടൊപ്പം സ്വയം പൊട്ടിത്തെറിച്ചാണ് ജീവനൊടുക്കിയത്.

കൊടുംഭീകരനെ വധിക്കാന്‍ വിവരങ്ങള്‍ നല്‍കിയതില്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഒരുപോലെ പങ്കുണ്ട്. ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച നിര്‍ണായക സഹായമായിരുന്നു എതാവി. ഇസ്‌ലാമിക് സയന്‍സില്‍ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളില്‍ ഒരാളാണ്. 2006-ല്‍ അല്‍ ഖായ്ദയില്‍ ചേര്‍ന്ന ഇയാളെ 2008-ല്‍ യുഎസ് സൈന്യം പിടികൂടി. തുടര്‍ന്ന് നാലു വര്‍ഷത്തോളം ഇയാള്‍ ജയില്‍ വാസത്തിലായിരുന്നെന്നും ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നു. മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കമാന്‍ഡര്‍മാരെ തിരഞ്ഞെടുക്കുന്നതിനുമാണ് ഇസ്മായില്‍ എതാവിയെ, ബഗ്ദാദി ഉപയോഗിച്ചിരുന്നത്. 2017-ല്‍ ഐഎസിനു വന്‍ തിരിച്ചടിയേറ്റപ്പോള്‍ ഭാര്യയോടൊപ്പം എതാവി സിറിയയിലേക്കു കടന്നു.

യുഎസ്, തുര്‍ക്കി, ഇറാഖ് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ 2019-ല്‍ നാല് ഇറാഖികളെയും ഒരു സിറിയക്കാരനെയും പിടികൂടി. ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാക്കളായിരുന്നു പിടിയിലായവരെല്ലാം. ഇവരില്‍നിന്നു സിറിയയില്‍ ബഗ്ദാദി എത്തുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങള്‍ ലഭ്യമായി. ഈ പ്രദേശങ്ങളില്‍ ആള്‍ക്കാരെയും നിയോഗിച്ചു. തുടര്‍ന്ന് 2019-ന്റെ പകുതിയോടെ ഇദ്‌ലിബാണ് ബഗ്ദാദിയുടെ ഒളിസങ്കേതമെന്നു വ്യക്തമായി. കുടുംബവും മൂന്ന് സഹായികളുമൊത്ത് ഇവിടെ ബഗ്ദാദി ഗ്രാമങ്ങള്‍ തോറും സഞ്ചരിക്കുകയാണെന്ന വിവരം ലഭിച്ചു.

ഇദ്‌ലിബിലെ മാര്‍ക്കറ്റില്‍ ഇസ്മായില്‍ എതാവി എത്തിയ ചിത്രം വച്ചു അയാളെ തിരിച്ചറിഞ്ഞു. ഇയാളെ പിന്തുടര്‍ന്നതോടെ ബഗ്ദാദിയുടെ താമസ സ്ഥലവും കണ്ടെത്തി. ഈ വിവരങ്ങള്‍ യുഎസ് ഏജന്‍സിയായ സിഐഎയ്ക്കു കൈമാറി. തുടര്‍ന്നു കഴിഞ്ഞ 5 മാസമായി ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് അവര്‍ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് ബഗ്ദാദി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. മിനിബസില്‍ അടുത്തുള്ള ഗ്രാമത്തിലേക്കു പോകുകയായിരുന്നു ലക്ഷ്യം. അയാള്‍ ജീവിച്ച അവസാനത്തെ നിമിഷമായിരുന്നു അത്'- ഇറാഖി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സിറിയയിലും ഭീകരതലവന് ശത്രുക്കളുടെ കാര്യത്തില്‍ കുറവുണ്ടായിരുന്നില്ല. ഇവരില്‍ നിന്നും ബഗ്ദാദിക്കു രക്ഷപ്പെടണമായിരുന്നു. നേരത്തേ നുസ്രാ ഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന ഹയാത് തഹ്‌രീര്‍ അല്‍ ഷാം എന്ന സംഘത്തിനായിരുന്നു ഇദ്‌ലിബില്‍ മേധാവിത്വം. ഇവരും ബഗ്ദാദിയെ തിരയുകയായിരുന്നു. സിറിയന്‍ യുദ്ധത്തില്‍ പരസ്പരം പോരടിച്ചവരാണ് ഐഎസും നുസ്ര ഫ്രണ്ടും. ഹയാത് തഹ്‌രീര്‍ അല്‍ ഷാം ബഗ്ദാദിയുടെ ബംഗ്ലദേശില്‍നിന്നുള്ള സഹായിയായ അബു സുലൈമാന്‍ അല്‍ ഖാലിദിയെ അടുത്തിടെ പിടികൂടിയിരുന്നു. ഇതാണു ബഗ്ദാദിയെ വലയിലാക്കാന്‍ സഹായിച്ചതെന്ന് ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഇദ്‌ലിബ് കമാന്‍ഡര്‍ വ്യക്തമാക്കി.

ആറു മാസത്തോളമായി ഇദ്‌ലിബില്‍ ബഗ്ദാദി താമസിക്കുന്നുണ്ടെന്നാണു കമാന്‍ഡര്‍ പറയുന്നത്. ഒളിവുജീവിതം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ബഗ്ദാദിയുടെ സാന്നിധ്യം ഇദ്‌ലിബിനു ഭീഷണിയാണ്. കാരണം ഐഎസിന്റെ സ്‌ലീപ്പര്‍ സെല്ലുകള്‍ ഇവിടെ എത്താനുള്ള സാധ്യതയുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഭീകരര്‍ ഇദ്‌ലിബില്‍ പരിശോധന നടത്തിയെങ്കിലും ബഗ്ദാദിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും കമാന്‍ഡര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (2 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (2 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (9 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (9 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (10 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (10 hours ago)

Malayali Vartha Recommends