Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ ബഗ്ദാദിയെ വധിക്കാന്‍ ഇദ്‌ലിബില്‍ വല വിരിച്ച് സിഐഎ കാത്തിരുന്നത് 5 മാസം

28 OCTOBER 2019 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

അടുത്ത സഹായിയില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിക്കാന്‍ യുഎസിന് സഹായമായതെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഇന്റലിജന്‍സ് സംഘമാണ് ലോകത്തെ വിറപ്പിച്ച ഭീകരന്റെ നീക്കങ്ങള്‍ ബഗ്ദാദിയുടെ അടുത്ത അനുയായിയായ ഇസ്മായില്‍ അല്‍ എതാവിയില്‍നിന്ന് ചോര്‍ത്തിയെടുത്തത്. വര്‍ഷങ്ങളായി എവിടെയാണെന്നു പോലും അറിയാതിരുന്ന ബഗ്ദാദിയുടെ രക്ഷപ്പെടല്‍ രീതികളടക്കമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സിന് ഇങ്ങനെ ലഭിച്ചു.

പല അവസരങ്ങളിലും നിര്‍ണായക ചര്‍ച്ചകള്‍ അടുത്ത സഹായികളുമായി ഭീകരതലവന്‍ നടത്താറുണ്ടായിരുന്നു. പച്ചക്കറികള്‍ നിറച്ച ബസുകളില്‍ സഞ്ചരിച്ചുകൊണ്ടായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു കടന്നു കളയുന്നതിനായിരുന്നു ഇത്തരം യാത്രകള്‍. തുര്‍ക്കിയുടെ പിടിയിലായ ശേഷം ഇറാഖിന് കൈമാറിയ ഇസ്മായില്‍ അല്‍ എതാവിയാണ് ബഗ്ദാദിയുടെ രഹസ്യ നീക്കങ്ങള്‍ എങ്ങനെയാണെന്നു വെളിപ്പെടുത്തിയത്. അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നീക്കങ്ങളില്‍ വിട്ടുപോയ പല ഭാഗങ്ങളും ഞങ്ങള്‍ക്കു കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു. ഇസ്മായില്‍ അല്‍ എതാവിയുടെ മൊഴികളില്‍നിന്നാണു ഇതിനായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്- ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥന്‍ രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു.

എതാവി കൈമാറിയത് താനുള്‍പ്പെടെ അഞ്ചു പേരുടെ വിവരങ്ങളാണ്. സിറിയ ഉള്‍പ്പെടെ ഭീകര തലവനുമായി കൂടിക്കാഴ്ച നടത്തുന്ന ഇടങ്ങളുടെ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. സിറിയയിലെ ഇദ്‌ലിബ് മേഖലയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഐഎസ് ഭീകര തലവന്‍ മരിച്ചതെന്നാണ്. ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി തുരങ്കത്തില്‍ കയറിയ ബഗ്ദാദി മൂന്ന് കുട്ടികളോടൊപ്പം സ്വയം പൊട്ടിത്തെറിച്ചാണ് ജീവനൊടുക്കിയത്.

കൊടുംഭീകരനെ വധിക്കാന്‍ വിവരങ്ങള്‍ നല്‍കിയതില്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഒരുപോലെ പങ്കുണ്ട്. ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച നിര്‍ണായക സഹായമായിരുന്നു എതാവി. ഇസ്‌ലാമിക് സയന്‍സില്‍ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളില്‍ ഒരാളാണ്. 2006-ല്‍ അല്‍ ഖായ്ദയില്‍ ചേര്‍ന്ന ഇയാളെ 2008-ല്‍ യുഎസ് സൈന്യം പിടികൂടി. തുടര്‍ന്ന് നാലു വര്‍ഷത്തോളം ഇയാള്‍ ജയില്‍ വാസത്തിലായിരുന്നെന്നും ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നു. മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കമാന്‍ഡര്‍മാരെ തിരഞ്ഞെടുക്കുന്നതിനുമാണ് ഇസ്മായില്‍ എതാവിയെ, ബഗ്ദാദി ഉപയോഗിച്ചിരുന്നത്. 2017-ല്‍ ഐഎസിനു വന്‍ തിരിച്ചടിയേറ്റപ്പോള്‍ ഭാര്യയോടൊപ്പം എതാവി സിറിയയിലേക്കു കടന്നു.

യുഎസ്, തുര്‍ക്കി, ഇറാഖ് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ 2019-ല്‍ നാല് ഇറാഖികളെയും ഒരു സിറിയക്കാരനെയും പിടികൂടി. ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാക്കളായിരുന്നു പിടിയിലായവരെല്ലാം. ഇവരില്‍നിന്നു സിറിയയില്‍ ബഗ്ദാദി എത്തുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങള്‍ ലഭ്യമായി. ഈ പ്രദേശങ്ങളില്‍ ആള്‍ക്കാരെയും നിയോഗിച്ചു. തുടര്‍ന്ന് 2019-ന്റെ പകുതിയോടെ ഇദ്‌ലിബാണ് ബഗ്ദാദിയുടെ ഒളിസങ്കേതമെന്നു വ്യക്തമായി. കുടുംബവും മൂന്ന് സഹായികളുമൊത്ത് ഇവിടെ ബഗ്ദാദി ഗ്രാമങ്ങള്‍ തോറും സഞ്ചരിക്കുകയാണെന്ന വിവരം ലഭിച്ചു.

ഇദ്‌ലിബിലെ മാര്‍ക്കറ്റില്‍ ഇസ്മായില്‍ എതാവി എത്തിയ ചിത്രം വച്ചു അയാളെ തിരിച്ചറിഞ്ഞു. ഇയാളെ പിന്തുടര്‍ന്നതോടെ ബഗ്ദാദിയുടെ താമസ സ്ഥലവും കണ്ടെത്തി. ഈ വിവരങ്ങള്‍ യുഎസ് ഏജന്‍സിയായ സിഐഎയ്ക്കു കൈമാറി. തുടര്‍ന്നു കഴിഞ്ഞ 5 മാസമായി ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് അവര്‍ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് ബഗ്ദാദി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. മിനിബസില്‍ അടുത്തുള്ള ഗ്രാമത്തിലേക്കു പോകുകയായിരുന്നു ലക്ഷ്യം. അയാള്‍ ജീവിച്ച അവസാനത്തെ നിമിഷമായിരുന്നു അത്'- ഇറാഖി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സിറിയയിലും ഭീകരതലവന് ശത്രുക്കളുടെ കാര്യത്തില്‍ കുറവുണ്ടായിരുന്നില്ല. ഇവരില്‍ നിന്നും ബഗ്ദാദിക്കു രക്ഷപ്പെടണമായിരുന്നു. നേരത്തേ നുസ്രാ ഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന ഹയാത് തഹ്‌രീര്‍ അല്‍ ഷാം എന്ന സംഘത്തിനായിരുന്നു ഇദ്‌ലിബില്‍ മേധാവിത്വം. ഇവരും ബഗ്ദാദിയെ തിരയുകയായിരുന്നു. സിറിയന്‍ യുദ്ധത്തില്‍ പരസ്പരം പോരടിച്ചവരാണ് ഐഎസും നുസ്ര ഫ്രണ്ടും. ഹയാത് തഹ്‌രീര്‍ അല്‍ ഷാം ബഗ്ദാദിയുടെ ബംഗ്ലദേശില്‍നിന്നുള്ള സഹായിയായ അബു സുലൈമാന്‍ അല്‍ ഖാലിദിയെ അടുത്തിടെ പിടികൂടിയിരുന്നു. ഇതാണു ബഗ്ദാദിയെ വലയിലാക്കാന്‍ സഹായിച്ചതെന്ന് ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഇദ്‌ലിബ് കമാന്‍ഡര്‍ വ്യക്തമാക്കി.

ആറു മാസത്തോളമായി ഇദ്‌ലിബില്‍ ബഗ്ദാദി താമസിക്കുന്നുണ്ടെന്നാണു കമാന്‍ഡര്‍ പറയുന്നത്. ഒളിവുജീവിതം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ബഗ്ദാദിയുടെ സാന്നിധ്യം ഇദ്‌ലിബിനു ഭീഷണിയാണ്. കാരണം ഐഎസിന്റെ സ്‌ലീപ്പര്‍ സെല്ലുകള്‍ ഇവിടെ എത്താനുള്ള സാധ്യതയുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഭീകരര്‍ ഇദ്‌ലിബില്‍ പരിശോധന നടത്തിയെങ്കിലും ബഗ്ദാദിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും കമാന്‍ഡര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (8 minutes ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (30 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (40 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (49 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (1 hour ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (2 hours ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 hours ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (9 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (11 hours ago)

Malayali Vartha Recommends