Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണികള്‍ കൂട്ടിച്ചേര്‍ത്തതിങ്ങനെ... അബൂബക്കര്‍ അല്‍ ബഗ്ദാദിയിയെ വകവരുത്താന്‍ അമേരിക്കയും ഇറാഖും കാത്തിരുന്നത് വര്‍ഷങ്ങളോളം; ഇറാഖില്‍ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും യുഎസ് സേന സിറിയ ലക്ഷ്യമായി പറന്നെത്തി; തിരിച്ചുള്ള മിസൈല്‍ വര്‍ഷത്തില്‍ 2 വീടുകളിലൊന്നു തരിപ്പണമായി; രക്ഷപ്പെടാനുള്ള അവസാന ശ്രമവും വിഫലം

29 OCTOBER 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തിന് തന്നെ പേടിസ്വപ്നമായിരുന്നു. എങ്ങനേയും ഈ കൊടും ഭീകരനെ വകവരുത്തുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇതിന് ഇറാന്‍ എല്ലാ പിന്തുണയും നല്‍കിയതോടെ ബഗ്ദാദി പൊട്ടിത്തെറിച്ചു. ബഗ്ദാദിയെ പിടികൂടാനുള്ള പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം ബഗ്ദാദിയുടെ തന്നെ ഏറ്റവുമടുത്ത 5 കൂട്ടാളികളിലൊരാളില്‍ നിന്നാണ് ഇതിനുള്ള വഴി തുറന്നുകിട്ടിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കിയുടെ പിടിയിലായ ഇസ്മായില്‍ അല്‍ ഇതാവിയെ ഇറാഖിനു കൈമാറിയിരുന്നു. ബഗ്ദാദിക്കായുള്ള അന്വേഷണത്തില്‍ വിട്ടുകിടന്ന ഒട്ടേറെ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത ഇറാഖ് വിവരങ്ങള്‍ യുഎസിനു കൈമാറി. ഇതാണ് നിര്‍ണായകമായത്.

ഇതാവിവിയെ മതശാസനങ്ങള്‍ നല്‍കാനും ഐഎസ് കമാന്‍ഡര്‍മാരെ തിരഞ്ഞെടുക്കാനും ബഗ്ദാദി ചുമതലപ്പെടുത്തിയിരുന്നു. താന്‍ ഉള്‍പ്പെടെ ഏറ്റവുമടുത്ത 5 പേരുമായുള്ള ബഗ്ദാദിയുടെ രഹസ്യ കൂടിക്കാഴ്ചകള്‍ പച്ചക്കറി കൊണ്ടുപോകുന്ന മിനി വാനുകളിലായിരുന്നുവെന്ന് ഇതാവി അറിയിച്ചത് ഒളിവുജീവിതത്തെക്കുറിച്ചുള്ള നിര്‍ണായകസൂചനയായി. ഈ വര്‍ഷമാദ്യം, യുഎസ്, തുര്‍ക്കി, ഇറാഖ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായ മറ്റ് അഞ്ച് ഐഎസ് ഉന്നതരില്‍ നിന്ന് സിറിയയില്‍ ബഗ്ദാദി അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്ന സ്ഥലങ്ങളുടെ വിവരം ലഭിച്ചു. ഈ വര്‍ഷം പകുതിയോടെ അന്വേഷണം ഇദ്‌ലിബ് പ്രവിശ്യയിലേക്കു കേന്ദ്രീകരിച്ചു. അത് ഫലം കാണുകയും ചെയ്തു.

ഐഎസുമായി ശത്രുതയിലുള്ള ഭീകരസംഘടന നുസ്‌റ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് ഇദ്‌ലിബ്. ബഗ്ദാദി ഇവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതു തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അദ്ഭുദമായിരുന്നു. ബഗ്ദാദിയുടെ മറ്റൊരു ഉറ്റ അനുയായി അബു സുലൈമാന്‍ അല്‍ ഖലീദിയെ ഈയിടെ നുസ്‌റ ഫ്രണ്ട് പിടികൂടിയിരുന്നു. അവസാന വിഡിയോ സന്ദേശത്തില്‍ ബഗ്ദാദിക്കൊപ്പമുള്ള രണ്ടുപേരിലൊരാളാണിത്. ഇയാളില്‍ നിന്നുള്ള വിവരങ്ങള്‍ നുസ്‌റ ഫ്രണ്ടില്‍നിന്നു തുര്‍ക്കി വഴി യുഎസിനു ലഭിച്ചെന്നാണു സൂചന.

ബഗ്ദാദിയുടെ ഭാര്യയെയും സന്ദേശവാഹകനെയും
ഏതാനും മാസം മുന്‍പു പിടികൂടിയപ്പോള്‍ ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. ഐഎസ് വിട്ട ഒരാളില്‍ നിന്നുള്ള വിവരങ്ങള്‍ കുര്‍ദുകള്‍ വഴിയും ലഭിച്ചു. ചന്തയില്‍ ഇറാഖി ശൈലിയില്‍ ശിരോവസ്ത്രം ധരിച്ചെത്തുന്നയാളെക്കുറിച്ച് ഇതിനിടെ വിവരം ലഭിച്ചു. അയാള്‍ സന്ദര്‍ശിക്കാറുള്ള വീടിനെക്കുറിച്ചുള്ള വിവരം സിഐഎയ്ക്കു കൈമാറി. അഞ്ചു മാസമായി ഈ വീട് ഉപഗ്രഹ, ഡ്രോണ്‍ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ബഗ്ദാദി കുടുംബാംഗങ്ങളുമൊത്തു പുറത്തുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ അന്തിമ ഓപ്പറേഷനു സമയം കുറിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയാണ് ഓപ്പറേഷന് തുടക്കമിട്ടത്. ഇറാഖില്‍ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും മറ്റുമായാണ് യുഎസ് സേന സിറിയ ലക്ഷ്യമായി പറന്നത്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സസിനായിരുന്നു നേതൃത്വം. ഒരു മണിക്കൂര്‍ 10 മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ രാത്രി ഒന്നിന് ഇദ്‌ലിബിലെ ബാരിഷയിലിറങ്ങുമ്പോള്‍ ബഗ്ദാദിയുടെ ഒളിത്താവളത്തില്‍ നിന്നു വെടിയുതിര്‍ന്നു. തിരിച്ചുള്ള മിസൈല്‍ വര്‍ഷത്തില്‍ 2 വീടുകളിലൊന്നു തരിപ്പണമായി. യുഎസ് സേന കീഴടങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ 2 മുതിര്‍ന്നവരും 11 കുട്ടികളും പുറത്തെത്തി. എന്നാല്‍ ബഗ്ദാദിയും 2 ഭാര്യമാരും 3 കുട്ടികളും ഉള്ളിലെ തുരങ്കത്തിലേക്കു കടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്വയം സ്‌ഫോടനം നടത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ യുഎസ് ഹെലികോപ്റ്ററുകള്‍ തിരികെ പോയി. മുന്‍പു രണ്ടു തവണ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്ന ഓപ്പറേഷന്‍ ഇക്കുറി വിജയം കൈവരിച്ചു.

ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് സംസ്‌കരിച്ചാല്‍ ആ സ്ഥലത്തിന് പ്രാധാന്യം കൈവരുമെന്ന് കരുതി കടലിലാണ് മറവ് ചെയ്തത്. ഇസ്‌ലാം ആചാരപ്രകാരം കടലില്‍ മറവു ചെയ്തതായാണ് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (9 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (53 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends