ആശങ്കയുയർത്തി മരുന്നോ ചികിത്സയോ ഇല്ലാത്ത പുതിയ കൊറോണ വൈറസ് ; ലോകമെങ്ങും പടരാൻ സാധ്യത കല്പിച്ച് ശാത്രലോകം
വളരെ വേഗത്തിൽ പടർന്നുപിടിക്കുന്ന വൈറസുകൾ പലവിധത്തിൽ കാണുവാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴും അവയിൽ പലതും മനുഷ്യനെ തുടച്ചുനീക്കാൻ കഴിവുള്ളതും അതുപോലെ തന്നെ വളരെ ഭയാനകമായ രീതിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. അത്തരത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണമായതു പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും പടരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതേതുടർന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കാനാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തയാറെടുപ്പ്. ഇതിനു മുന്നോടിയായി അധികൃതർ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ ഹോങ്കോങ്, ചൈന എന്നിവിടങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് രോഗബാധിതനായ ഒരാൾ മരിച്ചു. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കുമെന്നത്. സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങളുമായി തായ്‍ലൻഡിൽ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിക്കുകയുണ്ടായി.
അതേസമയം വുഹാനിലെ മത്സ്യമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത് തന്നെ. എന്നാൽ ഇതേതുടർന്ന് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു വിലയിരുത്തൽ. ഇതിലൂടെ അവിടെ വിൽപനയ്ക്കെത്തിച്ച മൃഗങ്ങളിൽ നിന്നാണ് രോഗം പകർന്നതെന്നു കരുതുന്നു. ഈ രോഗത്തിന്റെ പ്രധാന രോഗലക്ഷണം എന്നത് പണിയും ശ്വാസതടസ്സവുമാണ്.
എന്നാൽ പുറത്തെക്ക് വരുന്ന മറ്റൊരു കാരണം എന്നത് ഇതിന് മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചതായി എമേർജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാൻ കെർഖോവ് പറയുകയുണ്ടായി. ഇതോടൊപ്പം തന്നെ വൈറസ് ബാധയെപ്പറ്റി ചൈനയിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha