കൊറോണ വൈറസ് രോഗലക്ഷണമൊന്നുംതന്നെയല്ല, എങ്കിലും രോഗബാധിതർ ഏറുന്നു; ചൈനയിൽ ഉരുവാകുന്നത് പുതിയ പ്രതിസന്ധി

നോവൽ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയെ വീണ്ടും ആശങ്കപ്പെടുത്തി അവിടെ വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാൾവഴികൾ പിന്നിട്ടാണ് ചൈന ലോകത്തിന് തന്നെ ആശ്വാസമായി മാറിയത്. എന്നാലിതാ ലോകരാജ്യങ്ങളിൽ കൊറോണ പടർന്നുപിടിക്കുന്നതിന് പിന്നാലെ ചൈനയിൽ ഞായറാഴ്ച മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താൻ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതർക്കുള്ളത്.
അതോടൊപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും എന്നാൽ വൈറസ് ശരീരത്തിൽ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ 78 ആണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. അതേസമയം ഒറ്റയടിക്ക് ഇത്രയധികം വർധനവ് ഉണ്ടാകുന്നത് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പുറത്തുനിന്ന് വൈറസ് ബാധയേറ്റ് എത്തുന്നവർ, രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുന്നവർ ഇവരിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകരാമെന്നതാണ് ചൈനയെ ആകെ ഭയപ്പെടുത്തുന്നത്.
ഞായറാഴ്ച മാത്രം സ്ഥിരീകരിച്ച 39 കേസുകളിൽ 38 എണ്ണവും ചൈനയ്‍ക്ക് പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്. എന്നാൽ പ്രാദേശികമായി രോഗം പകർന്ന ഒരാൾ ഗ്വാങ്ഡോങ് പ്രവിശ്യയിലെ താമസക്കാരനാണ്. അതോടൊപ്പം നിലവിൽ ചൈനയിലെ പുതിയ കണക്കുകൾ അനുസരിച്ച് 81,708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത് തന്നെ. ഇതിൽ 3,331 പേർ മരിച്ചതായാണ് ചൈനയിലെ ഔദ്യോഗിക വൃത്തങ്ങൾ മുന്നോട്ട് വച്ചത്.
അതേസമയം രോഗപ്പകർച്ച തീവ്രമായ സമയത്ത് ദിവസേന നൂറിനുമുകളിൽ ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. എന്നാൽതന്നെയും പുതിയ കേസുകൾ ഇപ്പോഴും ദിവസേനെ റിപ്പോർട്ട് ചെയ്‌യപ്പെടുന്നുമുണ്ട്. വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഒപ്പം രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് സർക്കാർ ആവശ്യുപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha