Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...

"ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ടോപ് ക്ലാസ് മെഡിക്കൽ പരിചരണമാണെന്ന്. എന്റെ ചികിത്സയിലൂടെ അത് വ്യക്തമായി."ബ്രയാൻ ലൂക്ക് വുഡ് ; ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല."എന്നും ബ്രയാൻ

06 APRIL 2020 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വാക്കുകൾ ആരുടേതാണെന്ന് അറിയുമോ?മൂന്നാറിൽ ക്വാറന്റേനിൽ കഴിയാൻ പറഞ്ഞിട്ട് അവിടെ നിന്നും അനുമതിയില്ലാതെ യുകെയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് പൗരനെ ഓർമ്മയില്ലേ.നീൽ ബ്രയാൻ ലൂക്ക്.

അദ്ദേഹത്തിന്റെ വാക്കുകളാണിത്. ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി വിശ്രമത്തിൽ കഴിയുന്ന ബ്രയാൻ ലൂക്ക് വുഡുമായി നാഷണൽ മീഡിയയായ ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇത്.

കഴിഞ്ഞ മാർച്ച് 15 നാണ് ബ്രയാനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയിൻ ലോക് വുഡും ഒപ്പമുണ്ടായിരുന്നു. ബ്രയാനെ കേരള ആരോഗ്യവകുപ്പ് കൊച്ചി എയർപോർട്ടിൽ നിന്ന് തിരികെക്കൊണ്ടു പോയത് പുതിയ ജീവിതത്തിലേക്കായിരുന്നു.

ആശുപത്രിയിൽ എത്തിയപ്പോൾ ബ്രയാന് ഗുരുതരമായി ന്യുമോണിയ ബാധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സമ്മതത്തോടെ എച്ഐവിക്കുളള പ്രതിരോധ മരുന്ന് നൽകിയാണ് ജീവൻ രക്ഷിച്ചത്. ഏപ്രിൽ മാസം ഒന്നിന് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹം കളമശ്ശേരി ആശുപത്രി വിട്ടു . ഇപ്പോൾ 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരുകയാണ്.

ചികിത്സയിൽ ആശങ്ക രേഖപടുത്തി ബിബിസിക്ക് ബ്രയാന്റെ മകൾ കൊടുത്ത വാർത്ത ഷെയർ ചെയ്തവരൊന്നും ബ്രയാൻ രോഗമുക്തനായി വന്ന വാർത്തയോ ഈ അഭിമുഖമോ ഒന്നും പങ്കുവെച്ചില്ല എന്നത് ശ്രദ്ധേയം ബ്രയാനുമായി ഇന്ത്യാ ടുഡേ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇവയാണ്
അധികൃതർ വിമാനത്താവളത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്ന ചോദ്യത്തിന് ഞാൻ പേടിച്ചു പോയി എന്നാണ് ബ്രയാന്റെ മറുപടി.

എങ്ങനെയുണ്ടായിരുന്നു ആശുപത്രിയിലെ ചികിത്സ എന്ന ചോദ്യത്തിന് ബ്രയാന്റെ മറുപടി.

"എനിക്കും ഭാര്യക്കും വെവ്വേറെ സ്ഥലത്തായിരുന്നു ട്രീറ്റ്മെന്റ് നൽകിയിരുന്നത്. ചികിത്സ ആരംഭിച്ച ശേഷം ഡോക്ടർമാരുടെ ടീം ഞങ്ങളെ സമീപിച്ചു ചികിത്സാരീതികളെപ്പറ്റി പറയുകയും പിന്നീട് മരുന്നുകളുടെ ഓപ്ഷൻ തരുകയും ചെയ്തു . അവരുടെ പ്രഫഷണലിസത്തിന് അനുസരിച്ച് ഞാൻ എന്റെ തീരുമാനം വിട്ടുകൊടുത്തു. പിന്നീട് വെന്റിലേറ്റർ ഉപയോഗിച്ച് ചികിത്സ നൽകിയത് വളരെയധികം ഉപകാരപ്രദമായി."

ആശുപത്രിയിലെ സൗകര്യങ്ങളിലും ,ഭക്ഷണത്തിലും , മെഡിക്കൽ ടീമുകളുടെ പ്രതികരണത്തിലും നിങ്ങൾ സംതൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് ബ്രയാന്റെ മറുപടി.

"ആശുപത്രിയിലെ സൗകര്യങ്ങൾ ഗംഭീരമായിരുന്നു. ഞാൻ മനസ്സിലാക്കുന്നത് അതായിരിക്കും വൈറസ് വ്യാപനം തടയുന്നത്. ഐസലോഷൻ വാർഡ് ഡിസ്ഇൻഫക്റ്റ് ചെയ്യാറുണ്ടായിരുന്നു. അതൊരു സാധാരണ ആശുപത്രി ആയിരുന്നു. ഭക്ഷണം പാശ്ചാത്യരീതിയിലുളളത് ആയിരുന്നില്ല. പക്ഷെ അധികൃതർ ലഭിക്കുന്ന പകരം ഓപ്ഷൻ പറഞ്ഞു തന്നു. മെഡിക്കൽ ടീം ലോകോത്തര നിലവാരത്തിലുളളതായിരുന്നു (വേൾഡ് ക്ലാസ്) .അവർ കരുണയുളളവരായിരുന്നു കൂടാതെ പ്രൊഫഷണൽസും. എനിക്ക് ഇതിലും മികച്ച ചികിത്സ ലഭിക്കാനില്ല."

നിങ്ങളുടെ അനുമാനത്തിലുളള പ്രതീക്ഷ തെറ്റിച്ചോ കേരളത്തിലെ മെഡിക്കൽ രംഗം.

"ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ടോപ് ക്ലാസ് മെഡിക്കൽ പരിചരണമാണെന്ന്. എന്റെ ചികിത്സയിലൂടെ അത് വ്യക്തമായി."

ഇതിനിടയിൽ നിങ്ങൾ ചിന്തിച്ചിരുന്നോ നിങ്ങളുടെ രാജ്യത്ത് ഇതിലും മികച്ച ചികിത്സ ലഭിക്കും എന്ന്?.....

"ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല."

മരുന്നിനോടൊപ്പം സഹാനുഭൂതിയും ആത്മാർത്ഥതയും ഒരുമിച്ച ചികിത്സയാണ് കേരളത്തിൽ തനിക്ക് ലഭിച്ചതെന്ന് കൊറോണ നെഗറ്റീവായി കളമശ്ശേരി മെഡിക്കൽ കോളേജ് വിട്ട ബ്രിട്ടീഷ് പൗരൻ ബ്രയൻ നീൽ പറയുമ്പോൾ കേരളത്തിലെ ആരോഗ്യരംഗത്തിനു അത് പൊൻ തൂവലാകുകയാണ് .
ആത്മാർത്ഥമായാണ്‌ ഡോക്ടർമാരും നഴ്‌സുമാരും ഇടപെട്ടത്. വളരെ മോശമായ നിലയിൽനിന്നാണ് ആശുപത്രി വിടുന്ന ഒരു നിലയിലേക്ക് എത്തിയത്.അതിനെല്ലാം താൻ കടപ്പെട്ടത് ആശുപത്രി ജീവനക്കാരോട് തന്നെഎന്ന് ബ്രയൻ പറയുന്നു.
ആദ്യ ദിവസങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നു. കടുത്ത ന്യുമോണിയയും തളർച്ചയുമെല്ലാമായിരുന്നു. അതിനാൽത്തന്നെ കൂടുതൽ സമയവും ഉറക്കമായിരുന്നു. ശാരീരികമായി മെച്ചപ്പെട്ടതോടെ ഇവരുമായി കൂടുതൽ സംസാരിക്കാൻ ശ്രമിച്ചു. അവരുടെ നല്ല വാക്കുകളും അനുകമ്പയോടെയുള്ള പെരുമാറ്റവും വളരെ ആശ്വാസം നൽകുന്നതായിരുന്നു.
നില മെച്ചപ്പെടും എന്ന ആത്മവിശ്വാസം നൽകാൻ അവർ ഏറെ സഹായിച്ചു. ഗുരുതരാവസ്ഥയുള്ള സമയം മുതൽ ഡിസ്ചാർജ്‌ ആകുന്നതുവരെ എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്നവരും നൽകിയ പിന്തുണ വളരെ വലുതാണ്. ഇതിൽ ഡോ. ജേക്കബ്ബിന്റെയും ഡോ. ഫത്താവുദ്ദീന്റെയും സേവനം എടുത്തു പറയുന്നെന്ന് ബ്രയൻ കേരളത്തിലേക്ക് ആദ്യമായാണ് എത്തുന്നത്.

ഈ കാലഘട്ടം മുഴുവൻ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഭാര്യയുടെ സാമീപ്യമാണ്. ഭാര്യയെയും നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ, തങ്ങളിരുവരും രണ്ടിടങ്ങളിലാണ് ഈ കാലം കഴിച്ചത്. പരസ്പരം സംസാരിക്കുന്നതുപോലും കുറവായിരുന്നു..തന്റെ പേരിൽ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളൊന്നും തന്നെ അറിഞ്ഞില്ല. തീർത്തും ഏകാന്തമായാണ് ചികിത്സാ കാലഘട്ടം കടന്നു പോയത്.എന്നും അദ്ദേഹം പറഞ്ഞു.

ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 15നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബ്രയാന്‍ നീല്‍ അടക്കമുള്ള 19 അംഗ സംഘത്തെ ദുബായിലേയ്ക്കുള്ള വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി ക്വാറന്റൈന്‍ ചെയ്തത്. ബ്രയാന്‍ നീലിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ നെഗറ്റീവ് ആയ ഭാര്യ ജെയ്ന്‍ ലോക്ക് വാര്‍ഡിനെ നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. മൂന്നാറില്‍ കെടിഡിസി റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് സംഘം ഉദ്യോഗസ്ഥരുടെ കൊവിഡ് മുന്നറിയിപ്പുകളെ അവഗണിച്ച് കൊച്ചിയിലെത്തിയതും വിമാനത്തില്‍ കയറിയതും വലിയ വിവാദമായിരുന്നു.പ്രത്യേക കൊവിഡ് 19 ഐസിയുവില്‍ പ്രവേശിപ്പിച്ച നീല്‍ ബ്രയാന്റെ നില ഇടയ്ക്ക് ഗുരുതരമായിരുന്നു. ഓക്‌സിജന്റെ അളവ് കുറയുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തിരുന്നു. ആന്റിവൈറലുകള്‍ തുടങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് ബ്രയാന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. വെന്റിലേറ്റര്‍ വേണ്ടിവന്നിരുന്നു. ആന്റിവൈറല്‍ ചികിത്സ തുടങ്ങി ഏഴ് ദിവസത്തിനകം പനി മാറി. പിന്നീട് രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയി. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി എച്ച്‌ഐവി മരുന്നുകളായ റി്‌റ്റോനാവിറും ലോപ്പിനാവിറും ബ്രയാന് നല്‍കിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (7 minutes ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (20 minutes ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (27 minutes ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (43 minutes ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (46 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (49 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (50 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (53 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (53 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (57 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (1 hour ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (1 hour ago)

ഓണ തിരക്കിന് ആശ്വാസം  (1 hour ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (1 hour ago)

Malayali Vartha Recommends