Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷണങ്ങളൊന്നുമില്ല, പക്ഷേ രോഗികൾ പെരുകുന്നു; വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനയുടെ അഹങ്കാരത്തിന് ഇപ്പോൾ ഒരു മുട്ടൻ പണി, വീണ്ടും കൊറോണ

06 APRIL 2020 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനക്ക് ഇപ്പോൾ ഒരു മുട്ടൻ പണി . കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ആയിരുന്നു ചൈന . ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് കോറോണവൈറസ് വ്യാപനം തുടങ്ങിയതും ഇപ്പോൾ ലോകമാകെ പടർന്നു പിടിച്ചതും . കോറോണവൈറസിനെ തങ്ങൾ പൂർണമായും കീഴടക്കി എന്നും ഇനി എല്ലാകാര്യങ്ങളും പഴയപടി ചൈന തുടരുമെന്നും ഈ കഴിഞ്ഞ ദിവസം ചൈനീസ് അധികാരികൾ പ്രഖ്യാപിച്ചു . ഇതിനെ ലോകം അഹങ്കാരമായിട്ടാണ് കണ്ടത്. ചൈനയുടെ ഈ വീമ്പു പറച്ചിലിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ട്രംപും ഒക്കെ ഏറെ ആശങ്കയോടെ കണ്ടിരുന്നു. ഇതിന് കൃത്യമായ മറുപടി ബോറിസ് ജോൺസൺ കൊടുത്തിരുന്നു.

ചൈന തന്നെയാണ് ഈ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നും ചൈനീസ് അധികൃതർ അറിഞ്ഞുകൊണ്ട് തന്നെയാണിതെന്നും ലോകാരോഗ്യസംഘടന ഇതിൽ വിശദമായ പഠനം നടത്തി ചൈനയെ ശിക്ഷിക്കണമെന്നുമാണ് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്. കൃത്യമായ കണ്ടെത്തലുകൾ ലോകത്തിനു മുമ്പിൽ വരണമെന്ന് ബ്രിട്ടൺ ആവർത്തിച്ചു ഉറപ്പിച്ചു പറഞ്ഞപ്പോൾ ട്രംപ് അതിനെ പിന്താങ്ങിയിരുന്നു. വുഹാനിലെ വെറ്റ് മാർക്കറ്റ് തുറന്നു വച്ച ചൈനക്ക് കിട്ടിയ രണ്ടാംപ്രഹരമാണ് ഇപ്പോഴത്തെ ഈ കൊറോണ വ്യാപനം. കൊറോണാവ്യാപനത്തിന്റെ രണ്ടാം ഘട്ടം ചൈനയിൽ തുടങ്ങി എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

ഈ കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 39 രോഗികളാണ്. പക്ഷെ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ ഒരു പ്രത്യേകത രോഗലക്ഷണങ്ങൾ ഒന്നും ഇവർ കാട്ടുന്നില്ല എന്നതാണ് . രോഗലക്ഷണങ്ങൾ ഒന്നും കാട്ടാത്ത 79 രോഗികളാണ് ഇപ്പോൾ ചൈനയിൽ ഉള്ളത്. ഇത് അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ് . രോഗലക്ഷണങ്ങൾ കാട്ടാത്ത എത്രപേർ ഇനി സമൂഹത്തിൽ ഉണ്ടെന്നതാണ് ചൈനയെ അമ്പരപ്പിക്കുന്നതു. രോഗലക്ഷണങ്ങൾ ഇല്ലാതെ ഇരിക്കുകയും എന്നാൽ രോഗവാഹകരായി സമൂഹത്തിൽ തുടരുകയും ചെയ്യുന്ന അവസ്ഥ അതാണിപ്പോൾ ചൈന നേരിടുന്നത്. കൊറോണാവ്യാപനത്തിന്റെ രണ്ടാം ഘട്ടം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

പുറത്തുനിന്നു രോഗബാധയേറ്റു ചൈനയിൽ എത്തുന്നവരിൽ നിന്നാണ് ഇപ്പോൾ ചൈനയിൽ രോഗം പടരുന്നത് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ അങ്ങനെ അല്ല എന്നാണ് നിരവധി പാശ്ചാത്യ മാധ്യമങ്ങൾ കൃത്യമായ റിപോർട്ടോടുകൂടി അവതരിപ്പിക്കുന്നത്. പ്രത്യേക രോഗലക്ഷണങ്ങൾ ഇല്ലാതെ സമൂഹത്തിൽ രോഗം വ്യാപിക്കുന്നു എന്ന് തന്നെയാണ് അധികാരികൾ ഭയപ്പെടുന്നത്. വെറ്റ് മാർക്കറ്റ് തുറന്നു വയ്ക്കുകയും ലോകത്തെ വെല്ലുവിളിക്കുകയും ചെയ്ത ചൈന ഇനിയെങ്കിലും ലോകം പറയുന്നതു കേൾക്കണം.

ചൈന പറയുന്ന കണക്കനുസരിച്ചു 81708 പേരിലാണ് കോവിഡ് ബാധ ചൈനയിൽ പടർന്നു കയറിയത്. അവർ പറയുന്ന കണക്കനുസരിച്ചു 3331 പേര് മരിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് ഇതിന്റെ പതിന്മടങ്ങു ആണ് ചൈനയിലെ യഥാർത്ഥ ചിത്രങ്ങൾ എന്നാണ് അവർ കാര്യങ്ങൾ , വസ്തുതകൾ മറച്ചുവച്ചു . അതുതന്നെയാണ് ലോകത്തിനു ഭീഷണിയായതും. ചൈനയുടെ വൈറോളജി ലാബിൽനിന്നുമാണ് ഈ ഒരു വൈറസ് പ്രത്യക്ഷപ്പെട്ടത് എന്നും വുഹാനിൽ പ്രഹരമേല്പിച്ചതെന്നും നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു .ഈ ഒരു വാദത്തെ സമർഥിക്കാൻ നിരവധി റിപ്പോർട്ടുകളാണ് പല മേഖലകളിൽ നിന്നുണ്ടായത് .

അപ്പോഴൊക്കെ ചൈന നിസ്സംഗനായി ഇതൊരു സാധാരണ മ്യൂട്ട് ഫോം ആണ് കോറോണ വൈറസിന്റെ എന്ന് പറഞ്ഞു ഒഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കാട്ടാതെ എന്നാൽ രോഗങ്ങൾ ഉള്ള നിരവധിപേർ ചൈനയിലുണ്ട് എന്ന് അധികാരികൾ ഭയപ്പെടുന്നത് കൊണ്ട് വീണ്ടും റാൻഡം ടെസ്റ്റ് നടത്തി രോഗമുള്ളവർ ഐസൊലേറ്റ് ചെയ്യാൻ തീരുമാനം എടുത്തിരിക്കുകയാണ് ഭരണകൂടം. പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് അധികൃതർ ഇത് വ്യക്തമാക്കി കഴിഞ്ഞു. അവർ അത്തരത്തിൽ പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുന്നു. ലോകം കൃത്യമായി മനസ്സിലാക്കിയ വിശ്വസിക്കുന്ന ഒരു വസ്തുതയുണ്ട് കോവിഡ് -19 വൈറസ് കോറോണവൈറസിന്റെ മ്യൂടെന്റ് ഫോം ഒരു പക്ഷെ ചൈനയുടെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതു ആവാം അത് അല്ലെങ്കിൽ കരുതിക്കൂട്ടി തന്നെ. ഇപ്പോൾ അമേരിക്കയിൽ ഏറ്റവും കൂടുതൽ നാശം വിതക്കുന്ന കോവിഡ് 19 ലോക രാജ്യങ്ങളെ ആകെ ഭീതിയിലാഴ്തിയിരിക്കുകയാണ് .

ബ്രിട്ടൻ നിയന്ത്രണങ്ങൾക്ക് അപ്പുറം നിന്ന് പിടക്കുന്നു. സ്പെയിനും ഇറ്റലിയും ഒക്കെ തകർച്ചയുടെ വക്കിലാണ് . യൂറോപ്യൻ യൂണിയനിലെ ഒരുരാജ്യം പോലും കോവിഡ് 19 ഇന്റെ പിടിയിൽ നിന്ന് രക്ഷപെട്ടിട്ടില്ല. അല്പമെങ്കിലും രക്ഷപെട്ടു തലയുയർത്തി നിൽക്കുന്ന റഷ്യയും ദക്ഷിണ കൊറിയയും ഒക്കെ ഇപ്പോഴും പരിഭ്രാന്തിയിൽ തന്നെയാണ്. ലോക്ക് ഡൗണുകൾ തുടരുന്നു. ലോകത്താകമാനം കോവിഡ് 19 ഭീതിവിതച്ച് എല്ലാ ലോകരാജ്യങ്ങളെയും തളർത്തിയപ്പോൾ ചൈന തങ്ങളുടെ ഫാക്ടറികളും വെറ്റ് മാർക്കറ്റുകളും തുറന്നു വച്ച് അഹങ്കാരം കാണിക്കുകയായിരുന്നു.

ചൈനയുടെ ലക്‌ഷ്യം ലോക മെഡിക്കൽ കമ്പോളം സ്വന്തമാക്കുക എന്ന് തന്നെ. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും വേണ്ട വെന്റിലെറ്ററുകളും മാസ്കുകളും കൈയുറകളും മെഡിക്കൽ എക്യുപ്മെന്റ്‌സും ഒക്കെ നിർമാണം ത്വരിത ഗതിയിലാക്കി ചൈന. ഇത്തരത്തിൽ ലോകകമ്പോളം പിടിച്ചടക്കാൻ ഉള്ള ത്വരിത ശ്രമമാണ് ചൈന നടത്തുന്നത് ഒപ്പം ചൈനയുടെ അഹങ്കാരവും. ഇങ്ങനെ തന്നെ ഞങ്ങൾ കോവിഡ് 19 നെ പിടിച്ചുകെട്ടി. കൃത്യമായ നിയന്ത്രണങ്ങളോടെ രാജ്യത്ത് അത് പടരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു .ലോകരാജ്യങ്ങൾക്ക് ഇടയിൽ കൈയ്യടി നേടുവാനും ഇതിനിടക്ക് ചൈന ശ്രമം നടത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസവും അമേരിക്കയിലെ ന്യൂയോർക്കിനു 1000 വെന്റിലെറ്റർ സമ്മാനിച്ചു . ചൈനയിലെ ആലിബാബ ഫൗണ്ടർമാരാണ് ഇത് സമ്മാനിച്ചതെങ്കിലും ചൈനീസ് അധികൃതരുടെ സമ്മതത്തോടെ അവരാണ് അതിനു സമ്മതം നൽകിയത്.

ഇന്ത്യയുൾപ്പടെ ഉള്ള ലോകരാജ്യങ്ങൾക്ക് കോവിഡ് 19 എതിരെയുള്ള പ്രതിരോധത്തിന് വേണ്ട മരുന്നും മറ്റു മാര്ഗങ്ങളും തങ്ങൾ സമ്മാനിക്കും എന്ന് ഓഫറുമായി ചൈന പുറകെ നടക്കുകയാണ് ഇപ്പോൾ രാജ്യങ്ങളുടെ ഈ വീഴ്ചയിൽ നിന്ന് ഉയർത്തു എഴുന്നേറ്റാൽ ലോകരാജ്യങ്ങൾ ചൈനക്ക് എതിരെ ഒത്തുകൂടും എന്ന് ഉറപ്പാണ്. അന്ന് അവരുടെ പതനം തുടങ്ങണം. ഇത്ര വലിയ ഒരു വീഴ്ചയിൽ ലോകത്തെ തള്ളിയിട്ടിട്ട് വീണ്ടും വാണിജ്യകമ്പോളം പിടിക്കാനും ലോകരാജ്യങ്ങൾക്കിടയിലെ ബിസിനസ് രാജാവാകാനും ശ്രമിക്കുന്ന ചൈനയെ ഇനി മൂലക്കിരുത്തിയെ പറ്റൂ. ഇന്ന് അല്ലെങ്കിൽ നാളെ അവർ പുതിയ ഭീഷണിയുമായി വരും. ഇതിനേക്കാൾ വലിയ വിപത്തു ലോകംനേരിടേണ്ടി വരും . ചൈനയെ ആശ്രയിക്കുന്ന വാണിജ്യകമ്പോളങ്ങൾ ഇനിമുമ്പോട്ടു അരുത് . അത്തരം തിരിച്ചറിവുകളിലേക്കാണ് ലോകം ഇപ്പോൾ കടക്കുന്നത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (46 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends