Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ലക്ഷണങ്ങളൊന്നുമില്ല, പക്ഷേ രോഗികൾ പെരുകുന്നു; വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനയുടെ അഹങ്കാരത്തിന് ഇപ്പോൾ ഒരു മുട്ടൻ പണി, വീണ്ടും കൊറോണ

06 APRIL 2020 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനക്ക് ഇപ്പോൾ ഒരു മുട്ടൻ പണി . കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ആയിരുന്നു ചൈന . ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് കോറോണവൈറസ് വ്യാപനം തുടങ്ങിയതും ഇപ്പോൾ ലോകമാകെ പടർന്നു പിടിച്ചതും . കോറോണവൈറസിനെ തങ്ങൾ പൂർണമായും കീഴടക്കി എന്നും ഇനി എല്ലാകാര്യങ്ങളും പഴയപടി ചൈന തുടരുമെന്നും ഈ കഴിഞ്ഞ ദിവസം ചൈനീസ് അധികാരികൾ പ്രഖ്യാപിച്ചു . ഇതിനെ ലോകം അഹങ്കാരമായിട്ടാണ് കണ്ടത്. ചൈനയുടെ ഈ വീമ്പു പറച്ചിലിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ട്രംപും ഒക്കെ ഏറെ ആശങ്കയോടെ കണ്ടിരുന്നു. ഇതിന് കൃത്യമായ മറുപടി ബോറിസ് ജോൺസൺ കൊടുത്തിരുന്നു.

ചൈന തന്നെയാണ് ഈ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നും ചൈനീസ് അധികൃതർ അറിഞ്ഞുകൊണ്ട് തന്നെയാണിതെന്നും ലോകാരോഗ്യസംഘടന ഇതിൽ വിശദമായ പഠനം നടത്തി ചൈനയെ ശിക്ഷിക്കണമെന്നുമാണ് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്. കൃത്യമായ കണ്ടെത്തലുകൾ ലോകത്തിനു മുമ്പിൽ വരണമെന്ന് ബ്രിട്ടൺ ആവർത്തിച്ചു ഉറപ്പിച്ചു പറഞ്ഞപ്പോൾ ട്രംപ് അതിനെ പിന്താങ്ങിയിരുന്നു. വുഹാനിലെ വെറ്റ് മാർക്കറ്റ് തുറന്നു വച്ച ചൈനക്ക് കിട്ടിയ രണ്ടാംപ്രഹരമാണ് ഇപ്പോഴത്തെ ഈ കൊറോണ വ്യാപനം. കൊറോണാവ്യാപനത്തിന്റെ രണ്ടാം ഘട്ടം ചൈനയിൽ തുടങ്ങി എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

ഈ കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 39 രോഗികളാണ്. പക്ഷെ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ ഒരു പ്രത്യേകത രോഗലക്ഷണങ്ങൾ ഒന്നും ഇവർ കാട്ടുന്നില്ല എന്നതാണ് . രോഗലക്ഷണങ്ങൾ ഒന്നും കാട്ടാത്ത 79 രോഗികളാണ് ഇപ്പോൾ ചൈനയിൽ ഉള്ളത്. ഇത് അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ് . രോഗലക്ഷണങ്ങൾ കാട്ടാത്ത എത്രപേർ ഇനി സമൂഹത്തിൽ ഉണ്ടെന്നതാണ് ചൈനയെ അമ്പരപ്പിക്കുന്നതു. രോഗലക്ഷണങ്ങൾ ഇല്ലാതെ ഇരിക്കുകയും എന്നാൽ രോഗവാഹകരായി സമൂഹത്തിൽ തുടരുകയും ചെയ്യുന്ന അവസ്ഥ അതാണിപ്പോൾ ചൈന നേരിടുന്നത്. കൊറോണാവ്യാപനത്തിന്റെ രണ്ടാം ഘട്ടം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

പുറത്തുനിന്നു രോഗബാധയേറ്റു ചൈനയിൽ എത്തുന്നവരിൽ നിന്നാണ് ഇപ്പോൾ ചൈനയിൽ രോഗം പടരുന്നത് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ അങ്ങനെ അല്ല എന്നാണ് നിരവധി പാശ്ചാത്യ മാധ്യമങ്ങൾ കൃത്യമായ റിപോർട്ടോടുകൂടി അവതരിപ്പിക്കുന്നത്. പ്രത്യേക രോഗലക്ഷണങ്ങൾ ഇല്ലാതെ സമൂഹത്തിൽ രോഗം വ്യാപിക്കുന്നു എന്ന് തന്നെയാണ് അധികാരികൾ ഭയപ്പെടുന്നത്. വെറ്റ് മാർക്കറ്റ് തുറന്നു വയ്ക്കുകയും ലോകത്തെ വെല്ലുവിളിക്കുകയും ചെയ്ത ചൈന ഇനിയെങ്കിലും ലോകം പറയുന്നതു കേൾക്കണം.

ചൈന പറയുന്ന കണക്കനുസരിച്ചു 81708 പേരിലാണ് കോവിഡ് ബാധ ചൈനയിൽ പടർന്നു കയറിയത്. അവർ പറയുന്ന കണക്കനുസരിച്ചു 3331 പേര് മരിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് ഇതിന്റെ പതിന്മടങ്ങു ആണ് ചൈനയിലെ യഥാർത്ഥ ചിത്രങ്ങൾ എന്നാണ് അവർ കാര്യങ്ങൾ , വസ്തുതകൾ മറച്ചുവച്ചു . അതുതന്നെയാണ് ലോകത്തിനു ഭീഷണിയായതും. ചൈനയുടെ വൈറോളജി ലാബിൽനിന്നുമാണ് ഈ ഒരു വൈറസ് പ്രത്യക്ഷപ്പെട്ടത് എന്നും വുഹാനിൽ പ്രഹരമേല്പിച്ചതെന്നും നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു .ഈ ഒരു വാദത്തെ സമർഥിക്കാൻ നിരവധി റിപ്പോർട്ടുകളാണ് പല മേഖലകളിൽ നിന്നുണ്ടായത് .

അപ്പോഴൊക്കെ ചൈന നിസ്സംഗനായി ഇതൊരു സാധാരണ മ്യൂട്ട് ഫോം ആണ് കോറോണ വൈറസിന്റെ എന്ന് പറഞ്ഞു ഒഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കാട്ടാതെ എന്നാൽ രോഗങ്ങൾ ഉള്ള നിരവധിപേർ ചൈനയിലുണ്ട് എന്ന് അധികാരികൾ ഭയപ്പെടുന്നത് കൊണ്ട് വീണ്ടും റാൻഡം ടെസ്റ്റ് നടത്തി രോഗമുള്ളവർ ഐസൊലേറ്റ് ചെയ്യാൻ തീരുമാനം എടുത്തിരിക്കുകയാണ് ഭരണകൂടം. പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് അധികൃതർ ഇത് വ്യക്തമാക്കി കഴിഞ്ഞു. അവർ അത്തരത്തിൽ പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുന്നു. ലോകം കൃത്യമായി മനസ്സിലാക്കിയ വിശ്വസിക്കുന്ന ഒരു വസ്തുതയുണ്ട് കോവിഡ് -19 വൈറസ് കോറോണവൈറസിന്റെ മ്യൂടെന്റ് ഫോം ഒരു പക്ഷെ ചൈനയുടെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതു ആവാം അത് അല്ലെങ്കിൽ കരുതിക്കൂട്ടി തന്നെ. ഇപ്പോൾ അമേരിക്കയിൽ ഏറ്റവും കൂടുതൽ നാശം വിതക്കുന്ന കോവിഡ് 19 ലോക രാജ്യങ്ങളെ ആകെ ഭീതിയിലാഴ്തിയിരിക്കുകയാണ് .

ബ്രിട്ടൻ നിയന്ത്രണങ്ങൾക്ക് അപ്പുറം നിന്ന് പിടക്കുന്നു. സ്പെയിനും ഇറ്റലിയും ഒക്കെ തകർച്ചയുടെ വക്കിലാണ് . യൂറോപ്യൻ യൂണിയനിലെ ഒരുരാജ്യം പോലും കോവിഡ് 19 ഇന്റെ പിടിയിൽ നിന്ന് രക്ഷപെട്ടിട്ടില്ല. അല്പമെങ്കിലും രക്ഷപെട്ടു തലയുയർത്തി നിൽക്കുന്ന റഷ്യയും ദക്ഷിണ കൊറിയയും ഒക്കെ ഇപ്പോഴും പരിഭ്രാന്തിയിൽ തന്നെയാണ്. ലോക്ക് ഡൗണുകൾ തുടരുന്നു. ലോകത്താകമാനം കോവിഡ് 19 ഭീതിവിതച്ച് എല്ലാ ലോകരാജ്യങ്ങളെയും തളർത്തിയപ്പോൾ ചൈന തങ്ങളുടെ ഫാക്ടറികളും വെറ്റ് മാർക്കറ്റുകളും തുറന്നു വച്ച് അഹങ്കാരം കാണിക്കുകയായിരുന്നു.

ചൈനയുടെ ലക്‌ഷ്യം ലോക മെഡിക്കൽ കമ്പോളം സ്വന്തമാക്കുക എന്ന് തന്നെ. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും വേണ്ട വെന്റിലെറ്ററുകളും മാസ്കുകളും കൈയുറകളും മെഡിക്കൽ എക്യുപ്മെന്റ്‌സും ഒക്കെ നിർമാണം ത്വരിത ഗതിയിലാക്കി ചൈന. ഇത്തരത്തിൽ ലോകകമ്പോളം പിടിച്ചടക്കാൻ ഉള്ള ത്വരിത ശ്രമമാണ് ചൈന നടത്തുന്നത് ഒപ്പം ചൈനയുടെ അഹങ്കാരവും. ഇങ്ങനെ തന്നെ ഞങ്ങൾ കോവിഡ് 19 നെ പിടിച്ചുകെട്ടി. കൃത്യമായ നിയന്ത്രണങ്ങളോടെ രാജ്യത്ത് അത് പടരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു .ലോകരാജ്യങ്ങൾക്ക് ഇടയിൽ കൈയ്യടി നേടുവാനും ഇതിനിടക്ക് ചൈന ശ്രമം നടത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസവും അമേരിക്കയിലെ ന്യൂയോർക്കിനു 1000 വെന്റിലെറ്റർ സമ്മാനിച്ചു . ചൈനയിലെ ആലിബാബ ഫൗണ്ടർമാരാണ് ഇത് സമ്മാനിച്ചതെങ്കിലും ചൈനീസ് അധികൃതരുടെ സമ്മതത്തോടെ അവരാണ് അതിനു സമ്മതം നൽകിയത്.

ഇന്ത്യയുൾപ്പടെ ഉള്ള ലോകരാജ്യങ്ങൾക്ക് കോവിഡ് 19 എതിരെയുള്ള പ്രതിരോധത്തിന് വേണ്ട മരുന്നും മറ്റു മാര്ഗങ്ങളും തങ്ങൾ സമ്മാനിക്കും എന്ന് ഓഫറുമായി ചൈന പുറകെ നടക്കുകയാണ് ഇപ്പോൾ രാജ്യങ്ങളുടെ ഈ വീഴ്ചയിൽ നിന്ന് ഉയർത്തു എഴുന്നേറ്റാൽ ലോകരാജ്യങ്ങൾ ചൈനക്ക് എതിരെ ഒത്തുകൂടും എന്ന് ഉറപ്പാണ്. അന്ന് അവരുടെ പതനം തുടങ്ങണം. ഇത്ര വലിയ ഒരു വീഴ്ചയിൽ ലോകത്തെ തള്ളിയിട്ടിട്ട് വീണ്ടും വാണിജ്യകമ്പോളം പിടിക്കാനും ലോകരാജ്യങ്ങൾക്കിടയിലെ ബിസിനസ് രാജാവാകാനും ശ്രമിക്കുന്ന ചൈനയെ ഇനി മൂലക്കിരുത്തിയെ പറ്റൂ. ഇന്ന് അല്ലെങ്കിൽ നാളെ അവർ പുതിയ ഭീഷണിയുമായി വരും. ഇതിനേക്കാൾ വലിയ വിപത്തു ലോകംനേരിടേണ്ടി വരും . ചൈനയെ ആശ്രയിക്കുന്ന വാണിജ്യകമ്പോളങ്ങൾ ഇനിമുമ്പോട്ടു അരുത് . അത്തരം തിരിച്ചറിവുകളിലേക്കാണ് ലോകം ഇപ്പോൾ കടക്കുന്നത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (9 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (15 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (20 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (33 minutes ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (44 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (55 minutes ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

Malayali Vartha Recommends