കോവിഡിനെ പിടിച്ചുകെട്ടാനൊരുങ്ങി ബ്രിട്ടൻ; മൃഗങ്ങളിലെ വാക്സിൻ പരീക്ഷണത്തിന് പിന്നാലെ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു
ലോകത്തെ മുഴുവൻ മുള്മുനയി നിർത്തി കോവിഡ് പടരുകയാണ്. കൊവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടുന്നതിനായി വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ബ്രിട്ടനില്‍ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മൃഗങ്ങളിലെ പരീക്ഷണത്തിന് പിന്നാലെ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ബ്രിട്ടനില്‍ നിന്നും രണ്ടാമത്തെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞരാണ് വാക്സിന്‍ വികസിപ്പിച്ചത്. ജൂണില്‍ ഇതിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്. പരീക്ഷണത്തിന് സന്നദ്ധരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
2.25 കോടി യൂറോയാണ് വാക്സിന്‍ ഗവേഷണത്തിനായുള്ള ചെലവ്. നാലുകോടി യൂറോ കൂടി അനുവദിക്കുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ആദ്യം വളരെ ചെറിയ ഡോസായിരിക്കും പരീക്ഷണത്തിന് വിധേയരാകുന്നവര്‍ക്ക് നല്‍കുക. തുടര്‍ന്ന് കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം പലതവണകളായി വാക്സിന്റെ ഡോസ് വര്‍ദ്ധിപ്പിക്കും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ ഇവ വിജയിക്കുമോയെന്ന് യാതൊരു ഉറപ്പും നല്‍കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ വാക്സിന്‍ വികസിപ്പിച്ച ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തങ്ങളുടെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഗവേഷകര്‍ വികസിപ്പിച്ചതില്‍ നിന്ന് നേരിയ വ്യത്യാസമുള്ളവയാണ് തങ്ങളുടെ വാക്സിനെന്നാണ് ഇംപീരിയല്‍ കോളേജ് അധികൃതര്‍ പറയുന്നത്. രണ്ട് തരത്തിലുള്ള വാക്സിനുകള്‍ പരീക്ഷിക്കപ്പെടുന്നത് വൈറസിനെതിരായ വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha