അമേരിക്കയെ വിറപ്പിച്ച് കൊറോണ... മരണ നിരക്ക് ദിനംപ്രതി ഉയരുന്നു... ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മിഷിഗണിലെ സെനറ്റ് ആസ്ഥാനമായ കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍

അമേരിക്കയെ വിറപ്പിച്ച് കൊറോണ. മരണ നിരക്ക് ദിനംപ്രതി ഉയരുന്നു.63,580 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 1,925 പേരാണ് മരിച്ചത്.10,89,150 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 8,74,081 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ 15,226 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇനിയും യാതൊരു നിയന്ത്രണം വേണ്ട എന്നാവശ്യ പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നിരവധി ആളുകള്‍ മിഷിഗണിലെ സെനറ്റ് ആസ്ഥാനമായ കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ എത്തി. ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ചിലരുടെ പക്കല്‍ തോക്കുകളുമുണ്ടായിരുന്നു. സെനറ്റംഗങ്ങളില്‍ പലരും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ ധരിച്ചെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ലാന്‍സിങ്ങിലെ കെട്ടിടത്തിന് പുറത്ത് തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ ഹൗസ് ചേംബറില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഇവരെ തടഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെയാണ് ഇവര്‍ എത്തിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിഷിഗനില്‍ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്.
തോക്കുകള്‍ ചൂണ്ടി തങ്ങള്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നുവെന്ന് സെനറ്റംഗമായ ഡയാന പോളെഹങ്കി ട്വീറ്റ് ചെയ്തു. സഹപ്രവര്‍ത്തകരില്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രമുള്ളവര്‍ അത് ധരിച്ചിരുന്നെന്നും ആയുധധാരികളായ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ അഭിനന്ദിക്കുന്നതായും ഡയാന കൂട്ടിച്ചേര്‍ത്തു.
മിഷിഗന്‍ യുണൈറ്റഡ് ഫോര്‍ ലിബര്‍ട്ടി എന്ന സംഘടനയാണ് അമേരിക്കന്‍ പാട്രിയോട്ട് റാലി എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്മറെ ഹിറ്റ്ലറിന്റെ പ്രതിരൂപമായി ഇവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കോവിഡ്-19 ഉള്‍പ്പെടെയുള്ള ഒരു കാരണത്തിന്റെ പേരിലും ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാനോ നിയന്ത്രിക്കാനോ അനുവദിക്കില്ലെന്ന് ഫെയ്സ് ബുക്ക് പേജിലൂടെ സംഘടന അറിയിച്ചു. പേജിന് 8,800 ലധികം അംഗങ്ങളുണ്ട്.
കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. വൈറസ് വ്യാപനവും ലോക്ക്ഡൗണും സമ്പദ്ഘടനയെ സാരമായാണ് ബാധിച്ചത്. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. ലോക്ക്ഡൗണ്‍ നീക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നേരത്തെയും പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നു.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറ്റവുമധികം തകര്‍ന്നു പോയ ലോകരാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ തത്സമയ വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 2023 മരണങ്ങളാണ് അമേരിക്കയില്‍ ഉണ്ടായത്. ബുധനാഴ്ച 2502, ചൊവ്വാഴ്ച 2207 എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകള്‍. അമേരിക്കയില്‍ 62906 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത്.
മരണനിരക്കു രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. യുഎസിലും ബ്രിട്ടനിലും അമേരിക്കയിലും നാശം വിതച്ച് കൊവിഡ് 19 വ്യാപിക്കുകയാണ്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മറികടന്നാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തര ലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മരുന്ന് പരീക്ഷണം അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം.
https://www.facebook.com/Malayalivartha
























