ആ 'ഭയങ്കരന്‍' വീണ്ടും വരുമോ, വമ്പന്‍മാര്‍ കുത്തുപ്പാളയെടുക്കുമോ? ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ് ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്ന് കണക്കുകൂട്ടൽ; ലോകം പേടിയില്‍

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വന്‍ദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ് ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. 1930 കളിലുണ്ടായ 'ഗ്രേറ്റ് ഡിപ്രഷന്‍' എന്നു വിവക്ഷിക്കപ്പെടുന്ന വന്‍തകര്‍ച്ച അതിന്റെ പാരമ്യത്തില്‍ യുഎസില്‍ 25 ശതമാനം തൊഴില്‍ നഷ്ടവും ജിഡിപിയില്‍ 30 ശതമാനം സങ്കോചവും രേഖപ്പെടുത്തി.
തീര്‍ച്ചയായും ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനു ശേഷമുണ്ടായ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു 2008ലെ ആഗോളമാന്ദ്യം. ഇതുകൂടുതല്‍ രൂക്ഷമാകുമെന്നും അത് വര്‍ഷങ്ങള്‍ നീളുന്ന മറ്റൊരു തകര്‍ച്ചയിലേക്കു നയിക്കുമെന്നും അക്കാലത്തും ചില വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. സാമ്പ്രദായിക നയങ്ങളില്‍നിന്നു വ്യത്യസ്ഥമായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കൂടുതല്‍ അയഞ്ഞ പണനയം ശക്തമായ സാമ്പത്തിക തിരിച്ചുവരവിനു വഴിതെളിച്ചു.
10 വര്‍ഷത്തിലധികം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിനാണ് യുഎസ് സാക്ഷ്യംവഹിച്ചത്. മുന്‍പൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വന്‍തോതിലുള്ള അടച്ചിടല്‍ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തേതിനേക്കാള്‍ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാല്‍ ഇത് നിര്‍ബന്ധിത തൊഴില്‍ നഷ്ടമാണ്; സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമല്ല. അടച്ചിടല്‍ അവസാനിക്കുന്നതോടെ ഈ തൊഴില്‍ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ ഉത്തേജക നടപടികള്‍ക്കും വന്‍തകര്‍ച്ചയെ തടയാന്‍ കഴിയും. ഗ്രേറ്റ് ഡിപ്രഷന്‍ പാരമ്യത്തിലെത്തിയ 1932ല്‍ വിലയിടിവ് 10.7 ശതമാനവും യഥാര്‍ത്ഥ പലിശനിരക്ക് 11.49 ശതമാനവുമായിരുന്നു. ധനകാര്യ സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് ചില ദുര്‍ബ്ബല ബാങ്കുകളുടെ പതനം അനിവാര്യമാണെന്നു വിശ്വസിച്ച കേന്ദ്ര ബാങ്കിന്റെ യാഥാസ്ഥിതികത്വം കാരണം ബാങ്കുകളില്‍ മൂന്നില്‍ഒന്നും തകര്‍ന്നു. ജനം പണം പൂഴ്ത്തിവെക്കാന്‍ തുടങ്ങി. വന്‍തോതിലുള്ള തൊഴിലില്ലായ്മയും പണത്തിന്റെ പൂഴ്ത്തിവെപ്പും മൊത്തം ഡിമാന്റില്‍ വലിയ തകര്‍ച്ചയുണ്ടാക്കി. കുറയുന്ന നിക്ഷേപം, പെരുകുന്ന തൊഴിലില്ലായ്മ, തകരുന്ന ഡിമാന്റ് എന്നിവയുടെ ദൂഷിത വലയത്തിന് ഇതുതിരികൊളുത്തുകയും വളര്‍ച്ചയില്‍ വന്‍തകര്‍ച്ച ഉണ്ടാവുകയും ചെയ്തു. വ്യാപകമായ അടച്ചിടലിനെത്തുടര്‍ന്നുണ്ടായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തെ സാഹചര്യത്തേക്കാള്‍ തീര്‍ത്തുംവ്യത്യസ്തവുമാണ്. പ്രമുഖ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ പണംസൃഷ്ടിച്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.
ആഗോളതലത്തില്‍ സാമ്പത്തിക ആശ്വാസ/ഉത്തേജന നടപടികള്‍ എക്കാലത്തേയും ഉയരത്തിലാണ്. പിന്നീട് ഉദ്ദേശിക്കാത്ത വിപരീത പ്രത്യാഘാതങ്ങള്‍ ഇതുതീര്‍ച്ചയായും ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇപ്പോഴത്തെ മുഖ്യ പരിഗണന സാമ്പത്തികതകര്‍ച്ച ഒഴിവാക്കുകഎന്നതിനാണ്. വൈറസ് വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും സാമ്പത്തികമേഖല തുറക്കുകതന്നെവേണം. സമ്പദ് വ്യവസ്ഥയുടെ ഘട്ടംഘട്ടമായ തുറക്കല്‍ അനിവാര്യമാണ്. വൈറസിനെ പരിപൂര്‍ണമായി അകറ്റാനായില്ലെങ്കില്‍ അതുമായി സഹവസിക്കാന്‍ പഠിക്കേണ്ടിവരും. ല്‍ തുടരുന്നത് രോഗത്തേക്കാള്‍ മോശമായ ചികിത്സയായിത്തീരും.
https://www.facebook.com/Malayalivartha
























