കോഴികളിൽനിന്ന് ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന് ശാസ്ത്രജ്ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്

ലോകത്തെ പകുതി ജനങ്ങളെയും കൊന്നൊടുക്കുന്ന മഹാമാരിക്ക് കോഴിഫാമുകൾ ഇടയാക്കുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ. വൃത്തിഹീനമായ സാഹചര്യത്തിൽ ഫാമുകളിൽ വളർത്തുന്ന കോഴികൾ കോവിഡിനേക്കാൾ വലിയ മഹാമാരി സൃഷ്ടിക്കുമെന്നാണ് യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗർ മുന്നറിയിപ്പ് നൽകുന്നത്. ‘മഹാമാരിയെ എങ്ങനെ അതിജീവിക്കാം’ (ഹൗ ടു സർവൈവ് എ പാൻഡമിക്) എന്ന പുസ്തകത്തിലാണ് അദ്ദേഹം ഈ പ്രവചനം നടത്തുന്നത്.
പൗൾട്രിഫാമുകൾ നിലനിൽക്കുന്ന കാലത്തോളം മാരക പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട് എന്ന് അദ്ദേഹം തന്റെ പുസ്തകത്തിൽ പറയുന്നു. . കോഴികൾ അടക്കമുള്ളവയെ ഫാമുകളിൽ അനാരോഗ്യകരമായ സാഹചര്യത്തിലാണ് പലരും വളർത്തുന്നത്. തിങ്ങിഞെരുങ്ങി ചിറകു വിടർത്താൻ പോലും കഴിയാത്ത തരത്തിലാണ് പല ഇടങ്ങളിലും ഫാമുകളുടെ ക്രമീകരണം. കോഴിക്കാഷ്ഠത്തിൽ അടങ്ങിയ അമോണിയ രോഗം പടരുന്നതിനും ഇടയാക്കുന്നു.എന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ ആരോപിച്ചു
കൂടുതൽ വൃത്തിയും ശുദ്ധിയും ഉറപ്പുവരുത്തിയാൽ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാം. പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവർത്തനമാണെന്നും പുസ്തകത്തിൽ പറയുന്നു. കടുത്ത സസ്യാഹാര വാദിയായ ഗ്രെഗർ മാംസം ഭക്ഷിക്കുന്നതിനെതിരെ ശക്തമായ വാദങ്ങളാണ് ഉന്നയിക്കുന്നത്.
മൃഗപരിപാലനവും അവയെ ഭക്ഷിക്കുന്നതും മനുഷ്യരുടെ പ്രതിരോധ ശേഷി ക്ഷയിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. രോഗവാഹകരായ ജന്തുക്കളിൽ നിന്നാണ് മഹാമാരികൾ മനുഷ്യരിലേക്കെത്തിയത്. കൊറോണവൈറസ് വവ്വാലുകളിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ് ഒരുവിഭാഗം ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha