Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

ഞങ്ങള്‍ക്ക് നിന്നെ വേണം കുഞ്ഞൂട്ടി... നീ എവിടെയാ...ഇന്ന് നിന്റെ പിറന്നാളാണ് .. വഴിക്കണ്ണുമായി ഒരു കുടുംബം.... ആ കാത്തിരിപ്പിന് 42 വര്‍ഷം

04 JULY 2020 09:58 AM IST
മലയാളി വാര്‍ത്ത

ഇന്ന് കുഞ്ഞൂട്ടിയുടെ ആദ്യ പിറന്നാളാഘോഷമാണ്. എഴുപത്തിരണ്ടാം പിറന്നാള്‍. ഉപ്പന്‍മാക്കല്‍ കുടുംബം ആഘോഷങ്ങള്‍ക്കായി മനസ്സൊരുക്കിയിരിക്കുന്നു. പക്ഷെ ഇപ്പോഴും കുഞ്ഞൂട്ടി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.ഒരു സിനിമാകഥയുടെ ക്ലൈമാക്‌സ് പോലെ നിങ്ങളാഗ്രഹിക്കുമ്പോള്‍ ഞാന്‍ വരുമെന്ന് പറഞ്ഞു പോയ ആള്‍ ആണ് കുഞ്ഞൂട്ടി .പക്ഷെ കാലം ഇത്രകഴിഞ്ഞിട്ടും, ആമടങ്ങി വരവുണ്ടായില്ല

കുടുംബത്തിലെ നാലാം തലമുറക്കാരി കുഞ്ഞു കാതറിന്‍ കുഞ്ഞൂട്ടി അപ്പൂപ്പനെ കണ്ടിട്ടില്ല. 42 വര്‍ഷമായി ആരും കുഞ്ഞൂട്ടിയെ കണ്ടിട്ടില്ല. ഇന്ന് പിറന്നാള്‍ കേക്ക് മുറിക്കാന്‍ കുഞ്ഞൂട്ടി പടികയറി വരുമോ...പ്രാര്‍ഥനയും പ്രതീക്ഷയുമായി കാതറിന്‍ മോളും കുഞ്ഞൂട്ടിയുടെ സഹോദരങ്ങളും കുടുംബാംഗങ്ങള്‍ മുഴുവനും കാത്തിരിക്കുന്നു.

42 വര്‍ഷം മുമ്പ് മുപ്പതാം വയസ്സില്‍ ഉപ്പന്‍മാക്കലെ സ്നേഹക്കൂട് വിട്ടുപോയതാണ് കുഞ്ഞൂട്ടി എന്ന ജയിംസ് ജോസഫ്. വീട്ടുകാരുടെ 'കുഞ്ഞ്. കച്ചവടത്തിലെ ചില്ലറ നഷ്ടങ്ങളുടെ പേരില്‍ പഴികേട്ടപ്പോള്‍ മനസ്സുകൊണ്ട് ആരെയും പഴിക്കാതെ പോയപോക്ക്. ഇന്നു വരും നാളെ വരും എന്നു കരുതിയിരുന്ന പ്രിയപ്പെട്ടവര്‍ക്ക് ഇത് നാലു പതിറ്റാണ്ട് പിന്നിട്ട നോവ്. എപ്പോള്‍ എന്നെ വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അന്ന് ഞാന്‍ എത്തും എന്നു പറഞ്ഞു പോയതാണ് കുഞ്ഞൂട്ടി. ഇനി കാത്തിരിക്കാനാവില്ല. എങ്ങനെയും കുഞ്ഞൂട്ടിയെ തങ്ങളുടെ സ്നേഹക്കൂട്ടില്‍ തിരികെയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അവര്‍. ഉള്ളനാട്ടെ കുടുംബ വീടിനടുത്ത് താമസിക്കുന്ന അനുജന്‍ ജോസ് പറയുന്നു. ഞങ്ങള്‍ക്കെല്ലാം കുഞ്ഞൂട്ടിച്ചേട്ടനെ വേണം. കുഞ്ഞൂട്ടീ... നീ കേള്‍ക്കുന്നുണ്ടോ...

കണക്കില്‍ കേമനായിരുന്നു കുഞ്ഞൂട്ടി, എന്നാല്‍ കച്ചവടത്തില്‍ കണക്കു പിഴച്ചതും അതിന്റെ പേരില്‍ പഴി കേട്ടതും കുഞ്ഞൂട്ടിക്കു താങ്ങാന്‍ പറ്റിയില്ല. ഒളിച്ചോട്ടമൊന്നുമായിരുന്നില്ല. എല്ലാം പറഞ്ഞുറപ്പിച്ച്, റബര്‍ഷീറ്റ് വിറ്റ് പലചരക്കു കടയിലെ പറ്റും തീര്‍ത്ത് ഒറ്റപ്പോക്ക്... മൂത്ത മൂന്നു സഹോദരങ്ങള്‍ക്കു താമസിക്കാനായി മലബാറില്‍ കാട് തെളിക്കാന്‍ പിതാവ് ജോസഫ് പോയപ്പോള്‍ നാട്ടിലെ കുടുംബഭാരം കുഞ്ഞൂട്ടി ചുമലിലേറ്റി. എട്ടു മക്കളില്‍ നാലാമനെങ്കിലും അങ്ങനെ താഴെയുള്ള നാലുപേര്‍ക്ക് കുഞ്ഞൂട്ടി വല്യേട്ടനായി. ആ കുഞ്ഞ് വല്യേട്ടന്റെ കരുതല്‍ ഇപ്പോഴും അവരുടെ ഓര്‍മച്ചെപ്പില്‍ ഭദ്രം.

കൊറോണ ലോക്ഡൗണ്‍ കാലത്തെ വാട്സാപ് കോണ്‍ഫറന്‍സ് കോളുകള്‍ക്കിടയിലാണ് സഹോദരങ്ങള്‍ക്ക് കുഞ്ഞൂട്ടിയുടെ ഓര്‍മകള്‍ തീവ്രമായത്. കുഞ്ഞുട്ടി കേള്‍ക്കുന്നുണ്ടെന്ന സ്നേഹ സങ്കല്‍പത്തിലാണ് എന്നും വൈകിട്ട് എട്ടര മുതല്‍ ഒരു മണിക്കൂര്‍ സഹോദരങ്ങള്‍ വാട്സാപ്പില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുക. എട്ടു സഹോദരങ്ങളില്‍ കുഞ്ഞൂട്ടിയടക്കം ആറു പേരാണ് ബാക്കിയുള്ളത്. ഒന്നാമന്‍ കുഞ്ഞേപ്പും മൂന്നാമന്‍ തോമാച്ചനും മരിച്ചു. എങ്ങനെയും കുഞ്ഞൂട്ടിയെ കണ്ടെത്തണമെന്ന് പിതാവ് മുമ്പ് തനിക്ക് എഴുതിയ കത്തുകളില്‍ ആഗ്രഹം പറഞ്ഞിരുന്നത് ന്യൂയോര്‍ക്കിലുള്ള സഹോദരന്‍ ജോജന്‍ മറന്നിട്ടില്ല. കുഞ്ഞുട്ടിക്കു നല്‍കാനായി കുടുംബ സ്വത്തടക്കം കരുതിവച്ചിട്ടുണ്ട് പിതാവ്.

സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ആന്റി ഡോ. എലിസബത്ത് ജോസഫ് പൊന്നുപോലെ സൂക്ഷിച്ച സ്‌കൂള്‍ ഫോട്ടോയിലൂടെ കുഞ്ഞൂട്ടിയുടെ ഓര്‍മകള്‍ തുടിക്കുന്നു. പോയപ്പോള്‍ പറഞ്ഞതുപോലെ കുഞ്ഞൂട്ടി തൊട്ടടുത്തുണ്ടെന്നുതന്നെയൊരു തോന്നല്‍. പിറന്നാള്‍ ആഘോഷിക്കാന്‍ കുഞ്ഞൂട്ടി വരും. ഞങ്ങള്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുമ്പോള്‍ അവന് എങ്ങനെ വരാതിരിക്കാനാകും. ഉള്‍വിളിയെന്നപോലെ അവര്‍ പറയുന്നു.
എപ്പോള്‍ എന്നെ വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അന്ന് ഞാന്‍ എത്തും എന്നു പറഞ്ഞു പോയ തങ്ങളുടെ കുഞ്ഞൂട്ടിയേ കാത്തു വഴിക്കണ്ണുമായിരിക്കുകയാണ് ഒരു കുടുംബം. എത്ര ആഗ്രഹിച്ചിട്ടും എന്താണ് തങ്ങളുടെ പ്രിയപ്പെട്ടവന്‍ തിരിച്ചു വരാത്തത് എന്ന നൊമ്പരവുമായി




 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (12 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (27 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (45 minutes ago)

നിർണായക പങ്കുവഹിച്ചു  (51 minutes ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (56 minutes ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (2 hours ago)

Malayali Vartha Recommends