Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

ഇന്ത്യന്‍ സര്‍ക്കാരിന്റെ സോഫ്റ്റ്വേര്‍ ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്‍മാര്‍ക്കെതിരേ അമേരിക്ക കേസെടുത്തു

18 SEPTEMBER 2020 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി

അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്..ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളി..യി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന..

അമേരിക്കയിലെ ഒറിഗോൺ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അധികൃതർ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ മരുന്നുകൾക്ക് പകരം ഇന്ത്യൻ മരുന്നുകൾ; വ്യാപകമായ മാറ്റത്തിന്റെ സൂചന നൽകിയത് അഫ്ഗാൻ ബ്ലോഗർ

നൂറിലേറെ അമേരിക്കന്‍ സ്ഥാപനങ്ങളുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും സോഫ്റ്റ്വേര്‍ ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്‍മാര്‍ക്കെതിരേ യു.എസ്. നീതിന്യായവകുപ്പ് കേസെടുത്തു. വിവരം ചോര്‍ത്തല്‍ സംബന്ധിച്ച മൂന്ന് സംഭവങ്ങളാണ് പുറത്തുവന്നത്.

മൂന്ന് മലേഷ്യന്‍ പൗരന്‍മാര്‍ ഡേറ്റ വില്‍ക്കാന്‍ ചൈനക്കാരെ സഹായിച്ചതിന് കഴിഞ്ഞ 13-ന് അറസ്റ്റിലായി. ചൈനക്കാരായ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചെന്നും യു.എസ്. ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസെന്‍ വ്യക്തമാക്കി. ചൈനീസ് സര്‍ക്കാരിനെ റോസെന്‍ രൂക്ഷമായി വിമര്‍ശിച്ചു. സൈബര്‍ ക്രിമിനലുകളെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണ്. ചൈനയ്ക്കു പുറത്തുള്ളതും ചൈനയ്ക്ക് ഗുണമുള്ളതുമായ ബൗദ്ധികസ്വത്തുക്കളാണ് മോഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ വി.പി.എന്‍. നെറ്റ്വര്‍ക്കില്‍ നുഴഞ്ഞുകയറാന്‍ വി.പി.എസ്. പ്രവൈഡര്‍ സെര്‍വറുകളാണ് ഉപയോഗിച്ചത്. 'കൊബാള്‍ട്ട് സ്ട്രൈക്ക്' മാല്‍വേര്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചൈനയുടെ സൈബര്‍ ആക്രമണം അമേരിക്കയിലും പുറത്തുമുള്ള നൂറിലേറെ യു.എസ്. കമ്പനികളെയും സ്ഥാപനങ്ങളെയും ബാധിച്ചു.

വിദേശസര്‍ക്കാരുകള്‍, സന്നദ്ധസംഘടനകള്‍, സര്‍വകലാശാലകള്‍, ബുദ്ധിജീവികള്‍, ജനാധിപത്യ രാഷ്ട്രീയനേതാക്കള്‍, ഹോങ്കോങ് സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു. സോഴ്സ് കോഡ്, സോഫ്റ്റ്വേര്‍ കോഡ്, കസ്റ്റമര്‍ അക്കൗണ്ട് ഡാറ്റ, ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ മോഷ്ടിക്കപ്പെട്ടു. സോഫ്റ്റ്വേര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വേര്‍, ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, വീഡിയോ ഗെയിം കമ്പനികള്‍ തുടങ്ങിയവയും ഇരകളാക്കപ്പെട്ടു.

അനധികൃത വെബ്സൈറ്റുകളിലൂടെയാണ് ചോര്‍ത്തിയ വിവരങ്ങളുടെ വില്‍പ്പന. വിയറ്റ്നാം, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെയും ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടെങ്കിലും ബ്രിട്ടനിലെ ശ്രമം വിജയിച്ചില്ല. എന്നാല്‍, ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീല്‍, ചിലി, പാകിസ്താന്‍, ഹോങ്കോങ്, ഇന്തോനീഷ്യ, ജപ്പാന്‍, മലേഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, തായ്ലാന്‍ഡ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യക്തികളുടെയും സംഘടനകളുടെയും കമ്പനികളുടെയും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ചൈനീസ് സര്‍ക്കാര്‍ സ്വന്തം പൗരന്‍മാരെ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച എഫ്.ബി.ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡേവിഡ് ബോവ്ഡിച്ച്, ചൈനീസ് സര്‍ക്കാരുമായി ഉറ്റബന്ധമുള്ളതിനാല്‍ ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ ചോര്‍ത്താമെന്നു കരുതുന്ന സൈബര്‍ ക്രിമിനലുകള്‍ക്കെതിരേ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (5 minutes ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (22 minutes ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (31 minutes ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (1 hour ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (1 hour ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (2 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (2 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (3 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി  (5 hours ago)

ഓണ്‍ലൈന്‍ ഓഹരി ഇടപാടില്‍ പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ  (5 hours ago)

Malayali Vartha Recommends