Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വച്ച അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ നടപടിയെടുത്ത് അമേരിക്ക; മറ്റു രാജ്യങ്ങളിലുമുള്ള നൂറിലേറെ കമ്പനികള്‍ ഹാക്കു ചെയ്യാന്‍ ശ്രമിച്ചു

18 SEPTEMBER 2020 01:24 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ചാരപ്പണി വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വച്ച അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ നടപടിയെടുത്ത് അമേരിക്ക, ഇവർ അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള നൂറിലേറെ കമ്പനികള്‍ ഹാക്കു ചെയ്യാന്‍ ശ്രമിച്ചു. മാത്രമല്ല ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ ആക്രമിച്ചെന്നും അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ് വെളിപ്പെടുത്തി. അഞ്ചു ചൈനക്കാര്‍ക്കെതികെ കുറ്റംചുമത്തിയിരിക്കുകയാണ്. അവര്‍ വിലയേറിയ സോഫ്റ്റ്‌വെയര്‍ ഡേറ്റയും, ബിസിനസ് തന്ത്രങ്ങളും ചോര്‍ത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട് . അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ മൂന്നു കുറ്റപത്രങ്ങളായിരുന്നു തയാറാക്കിയിരിക്കുന്നതെന്നാണ് അമേരിക്കയുടെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ പറഞ്ഞത് .

ചൈനീസ് പൗരന്മാരോട് ഹാക്കിങ്ങില്‍ സഹകരിച്ചതിന് രണ്ടു മലേഷ്യക്കാര്‍ക്കെതിരെയും കുറ്റപത്രമുണ്ട്. ഇവരില്‍ മലേഷ്യക്കാര്‍ പിടയിലാകുകയും, അഞ്ചു ചൈനാക്കാരെയും പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു . അതിരൂക്ഷമായ വിമര്‍ശനമായിരുന്നു റോസന്‍ ഉന്നയിച്ചത്. തങ്ങളുടെ കൈയ്യിലുള്ള ടൂളുകള്‍ എല്ലാം ഉപയോഗിച്ചാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ തകര്‍ത്തത്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു വഴിയാണ്. ചൈനയില്‍ ആക്രമണം നടത്താത്തിടത്തോളം കാലം അവര്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കുകയാണ് ചെയ്യുന്നത് . അവര്‍ യഥേഷ്ടം ആക്രമണങ്ങള്‍ നടത്തി, അന്യ രാജ്യങ്ങള്‍ക്ക് അവകാശപ്പെട്ട ബൗദ്ധിക ധനം ചൈനയ്ക്ക് ഉപകാരിക്കത്തക്ക രീതിയില്‍ മോഷ്ടിച്ചെടുത്തു നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്

2019ല്‍ ഈ ഗൂഢാലോചനക്കാര്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് സംരക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറുകളില്‍ കോബോള്‍ട്ട് സ്‌ട്രൈക്ക് (Cobalt Strike) മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു . മാത്രമല്ല അമേരിക്കയിലും വിദേശത്തുമുള്ള നൂറിലേറെ കമ്പനികള്‍ക്കെതിരെ ആക്രമണം നടന്നു . സോഫ്റ്റ്‌വെയര്‍ ഡിവലപ്പര്‍മാര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ടെലികമ്യൂണിക്കേഷന്‍സ്, സോഷ്യല്‍ മീഡിയ, വിഡിയോ ഗെയിം കമ്പനികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഉപദേശകരുടെ സംഘങ്ങള്‍, വിദേശ സർക്കാരുകള്‍, ഹോങ്കോങില്‍ ജനാധിപത്യത്തിനായി നിലകൊള്ളുന്ന സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരെയെല്ലാം ആക്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സുരക്ഷാ ഗവേഷകര്‍ ആക്രമണകാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത് എപിറ്റി41, ബാറിയം, വിന്നിറ്റി, വിക്കിഡ് പാണ്‍ഡ, വിക്കിഡ് സ്‌പൈഡര്‍ എന്നിങ്ങനെയാണ്. ഇവരുടെ ആക്രമണങ്ങളില്‍ സോഴ്‌സ് കോഡുകള്‍, സോഫ്റ്റ് വെയര്‍കോഡ് സൈനിങ് സര്‍ട്ടിഫിക്കറ്റുകള്‍, കസ്റ്റമര്‍ അക്കൗണ്ട് ഡേറ്റാ, മറ്റു വിലയേറിയ ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി.

കുറ്റം ചുമത്തപ്പെട്ടവര്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍, ക്രിപ്‌റ്റോ-ജാക്കിങ് സ്‌കീമുകള്‍ തുടങ്ങിയവയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ വിയറ്റ്‌നാമിന്റെയും, ബ്രിട്ടന്റെയും ഗവണ്‍മെന്റുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. ആക്രമണകാരികള്‍ക്കുള്ളത് മുൻപുണ്ടായിരുന്നതിനേക്കാള്‍ മൂര്‍ച്ചയുള്ള സൈബര്‍ ആയുധങ്ങളായിരുന്നുവെന്നും പറയുന്നു. ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. ചൈന ബോധപൂര്‍വ്വം തങ്ങളുടെ പൗരന്മാരെ ഈ പണിക്കു വിട്ടിരിക്കുകയാണെന്ന് റോസന്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ.... മുദ്രവച്ച കവറിൽ മൂന്നു തെളിവുകൾ...ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്...  (32 minutes ago)

രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍... 14 ദിവസത്തേക്കാണ് റിമാൻഡ് .. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.... അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയി...  (36 minutes ago)

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (4 hours ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (4 hours ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (5 hours ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (5 hours ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (5 hours ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (5 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (6 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (6 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (6 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (7 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (7 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (7 hours ago)

Malayali Vartha Recommends