Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വച്ച അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ നടപടിയെടുത്ത് അമേരിക്ക; മറ്റു രാജ്യങ്ങളിലുമുള്ള നൂറിലേറെ കമ്പനികള്‍ ഹാക്കു ചെയ്യാന്‍ ശ്രമിച്ചു

18 SEPTEMBER 2020 01:24 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ചാരപ്പണി വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വച്ച അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ നടപടിയെടുത്ത് അമേരിക്ക, ഇവർ അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള നൂറിലേറെ കമ്പനികള്‍ ഹാക്കു ചെയ്യാന്‍ ശ്രമിച്ചു. മാത്രമല്ല ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ ആക്രമിച്ചെന്നും അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ് വെളിപ്പെടുത്തി. അഞ്ചു ചൈനക്കാര്‍ക്കെതികെ കുറ്റംചുമത്തിയിരിക്കുകയാണ്. അവര്‍ വിലയേറിയ സോഫ്റ്റ്‌വെയര്‍ ഡേറ്റയും, ബിസിനസ് തന്ത്രങ്ങളും ചോര്‍ത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട് . അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ മൂന്നു കുറ്റപത്രങ്ങളായിരുന്നു തയാറാക്കിയിരിക്കുന്നതെന്നാണ് അമേരിക്കയുടെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ പറഞ്ഞത് .

ചൈനീസ് പൗരന്മാരോട് ഹാക്കിങ്ങില്‍ സഹകരിച്ചതിന് രണ്ടു മലേഷ്യക്കാര്‍ക്കെതിരെയും കുറ്റപത്രമുണ്ട്. ഇവരില്‍ മലേഷ്യക്കാര്‍ പിടയിലാകുകയും, അഞ്ചു ചൈനാക്കാരെയും പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു . അതിരൂക്ഷമായ വിമര്‍ശനമായിരുന്നു റോസന്‍ ഉന്നയിച്ചത്. തങ്ങളുടെ കൈയ്യിലുള്ള ടൂളുകള്‍ എല്ലാം ഉപയോഗിച്ചാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ തകര്‍ത്തത്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു വഴിയാണ്. ചൈനയില്‍ ആക്രമണം നടത്താത്തിടത്തോളം കാലം അവര്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കുകയാണ് ചെയ്യുന്നത് . അവര്‍ യഥേഷ്ടം ആക്രമണങ്ങള്‍ നടത്തി, അന്യ രാജ്യങ്ങള്‍ക്ക് അവകാശപ്പെട്ട ബൗദ്ധിക ധനം ചൈനയ്ക്ക് ഉപകാരിക്കത്തക്ക രീതിയില്‍ മോഷ്ടിച്ചെടുത്തു നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്

2019ല്‍ ഈ ഗൂഢാലോചനക്കാര്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് സംരക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറുകളില്‍ കോബോള്‍ട്ട് സ്‌ട്രൈക്ക് (Cobalt Strike) മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു . മാത്രമല്ല അമേരിക്കയിലും വിദേശത്തുമുള്ള നൂറിലേറെ കമ്പനികള്‍ക്കെതിരെ ആക്രമണം നടന്നു . സോഫ്റ്റ്‌വെയര്‍ ഡിവലപ്പര്‍മാര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ടെലികമ്യൂണിക്കേഷന്‍സ്, സോഷ്യല്‍ മീഡിയ, വിഡിയോ ഗെയിം കമ്പനികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഉപദേശകരുടെ സംഘങ്ങള്‍, വിദേശ സർക്കാരുകള്‍, ഹോങ്കോങില്‍ ജനാധിപത്യത്തിനായി നിലകൊള്ളുന്ന സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരെയെല്ലാം ആക്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സുരക്ഷാ ഗവേഷകര്‍ ആക്രമണകാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത് എപിറ്റി41, ബാറിയം, വിന്നിറ്റി, വിക്കിഡ് പാണ്‍ഡ, വിക്കിഡ് സ്‌പൈഡര്‍ എന്നിങ്ങനെയാണ്. ഇവരുടെ ആക്രമണങ്ങളില്‍ സോഴ്‌സ് കോഡുകള്‍, സോഫ്റ്റ് വെയര്‍കോഡ് സൈനിങ് സര്‍ട്ടിഫിക്കറ്റുകള്‍, കസ്റ്റമര്‍ അക്കൗണ്ട് ഡേറ്റാ, മറ്റു വിലയേറിയ ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി.

കുറ്റം ചുമത്തപ്പെട്ടവര്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍, ക്രിപ്‌റ്റോ-ജാക്കിങ് സ്‌കീമുകള്‍ തുടങ്ങിയവയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ വിയറ്റ്‌നാമിന്റെയും, ബ്രിട്ടന്റെയും ഗവണ്‍മെന്റുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. ആക്രമണകാരികള്‍ക്കുള്ളത് മുൻപുണ്ടായിരുന്നതിനേക്കാള്‍ മൂര്‍ച്ചയുള്ള സൈബര്‍ ആയുധങ്ങളായിരുന്നുവെന്നും പറയുന്നു. ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. ചൈന ബോധപൂര്‍വ്വം തങ്ങളുടെ പൗരന്മാരെ ഈ പണിക്കു വിട്ടിരിക്കുകയാണെന്ന് റോസന്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (12 minutes ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (20 minutes ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (51 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (54 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (1 hour ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (1 hour ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (2 hours ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (3 hours ago)

Malayali Vartha Recommends