കൗൺസിലിംഗിനെത്തിയ പതിനേഴുകാരനെ കണ്ടപ്പോൾ 40കാരിയായ സ്കൂള്‍ കൗണ്‍സിലറുടെ കൺട്രോൾ പോയി! കൗണ്‍സിലിംഗിനിടെ വിദ്യാര്‍ഥിയെ ചുംബിക്കുകയും പലതവണ വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തു... പിന്നാലെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചത് നിരവധി തവണ... കോടതിയില്‍ കുറ്റസമ്മതം നടത്തി കൗണ്‍സിലർ
സ്കൂള്‍ വിദ്യാര്‍ഥിയുമായി സെക്സിലേര്‍പ്പെടുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ 40കാരിയായ തെറാപ്പിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ കൗണ്‍സലിംഗ് ലൈസന്‍സ് റദ്ദ് ചെയ്തു. അമേരിക്കയിലെ ന്യൂജേഴ്സി സ്കൂളിലെ കൗണ്‍സലര്‍ ടാര കര്‍ഡിനാലെയാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പരാമസിലെ ന്യൂ അലയന്‍സ് അക്കാദിമിയിലെ തെറാപ്പിസ്റ്റായിരുന്നു ടാര. കൗണ്‍സിലിംഗിനിടെ ഇവര്‍ വിദ്യാര്‍ഥിയെ ചുംബിക്കുകയും പിന്നീട് പലതവണ വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തു.
പിന്നാലെ രണ്ടുതവണ തന്റെ വീട്ടില്‍വെച്ച് വിദ്യാര്‍ഥിയുമായി സെക്സിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം വിദ്യാര്‍ഥിയും പൊലീസിനോട് സമ്മതിച്ചു. തന്റെ കൗണ്‍സലിംഗ് ലൈസന്‍സ് പുനഃസ്ഥാപിച്ചു നല്‍കിയാല്‍ കുറ്റംസമ്മതിക്കാമെന്ന് നേരത്തെ ടാര പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ അന്തിമ ഉത്തരവ് പ്രകാരം സാമൂഹിക സേവനം ചെയ്യുന്നതിനുണ്ടായിരുന്ന അവരുടെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കി. ന്യൂജേഴ്സിയില്‍ സാമൂഹ്യ സേവനത്തിനായി അപേക്ഷിക്കുന്നതിനും വിലക്കുണ്ട്.
ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് കൗണ്‍സലറുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. സേവനത്തിനിടെ കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റം മാത്രമല്ല, കൗണ്‍സലിംഗുമായി ബന്ധപ്പെട്ട അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്നും അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രെവാല്‍ വ്യക്തമാക്കി.
മാനസികാരോഗ്യ വിദഗ്ധരുടെ നിസ്വാര്‍ത്ഥ സേവനത്തെ തന്നെ അപമാനിക്കുന്നതാണ് കൗണ്‍സലറുടെ നടപടിയെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. 18വയസില്‍ താഴെയുള്ള വിദ്യാര്‍ഥിയുമായി കര്‍ഡിനാലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സംബന്ധിച്ച ചില വിവരങ്ങള്‍ പരാമസ് പൊലീസിന് 2019 ഡിസംബര്‍ 29നാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ഡിനാലെയെ ജനുവരി 10ന് അറസ്റ്റ് ചെയ്തു. രണ്ടുതവണ വീട്ടില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് വിദ്യാര്‍ഥി കോടതിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha