പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് അതീവ ഗുരുതരം; രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി, ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയം
പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നത്. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം കൂടാൻ തീരുമാനിച്ചത്. രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരുന്നതാണ്. ഇതിൽ നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും ചികിത്സയില്‍ ഉളളത് 3.05 ലക്ഷം പേരാണ്. മാത്രമല്ല വാക്സിൻ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം. പ്രവാസികളെ തിരിച്ചടി നൽകുന്ന നടപടിയാകും ഉണ്ടാകുക.
അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ സാഹചര്യം നിയന്ത്രണാതീതമാവുകയാണ്. ഇറ്റലി, ജർമനി, നെതർലാന്‍റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് ഇതിനോടകം തന്നെ റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ വരും മണിക്കൂറുകളില്‍ സമാന നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ഈ സാഹര്യത്തിലാണ് ഹെല്‍ത്ത് സർവീസ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തില്‍ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ചേരുന്നത് തന്നെ.
അതേസമയം ജനുവരി 1 വരെയാണു നെതര്‍ലന്‍ഡിന്റെ വിമാന നിരോധനം. ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയം അറിയിക്കുകയുണ്ടായി. ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, ക്രിസ്തുമസ് പ്രമാണിച്ച് ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണ വാക്‌സിന്റെ പുതിയ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha