ലോകത്തെ കണ്ണീരിലാഴ്ത്തി ആ വാർത്ത; വിമാനം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി, 62 പേരുണ്ടായിരുന്ന ബഡ്ജറ്റ് എയര്‍ലൈന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണു! നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ലോകത്തെ നടുക്കി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയുടെ തീരത്ത് വിമാനം തകര്‍ന്നു വീണു. സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ അന്വേഷകര്‍ അറിയിച്ചു. 62 പേരുണ്ടായിരുന്ന ബഡ്ജറ്റ് എയര്‍ലൈന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്തോനേഷ്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതിനായി വിവിധയിടങ്ങളില്‍ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
ജീവനക്കാര്‍ അടക്കം 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. 56 യാത്രക്കാരും ആറ് കാബിന്‍ ക്രൂ അംഗങ്ങളും അടങ്ങുന്ന യാത്രക്കാരടങ്ങുന്ന ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള യാത്രക്കാരില്‍ അഞ്ച് കുട്ടികളും ഒരു കൈകുഞ്ഞുമുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജക്കാര്‍ത്തയുടെ വടക്കുഭാഗത്തുള്ള തീരത്ത് വച്ചാണ് ശ്രീവിജയ എയറിന്റെ ബോയിങ് 737 എന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം കാണാതായത്.
അതേസമയം രണ്ട് പെെലറ്റുമാര്‍, നാല് കാബിന്‍ ക്രൂ ജീവനക്കാര്‍ എന്നിവരാണ് വിമാനത്തിലുള്ളതെന്നാണ് ഇന്തോനേഷ്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സൊക്കാര്‍നോ-ഹാത്ത വിമാനത്താവളത്തില്‍ നിന്നാണ് ഫ്ലെെറ്റ് ഉയര്‍ന്നുപൊന്തിയത്. 10,000 അടി ഉയരത്തില്‍ നിന്നാണ് വിമാനം റഡാറിൽ നിന്നും കാണാതായത്. സമുദ്രത്തില്‍ നിന്ന് വിമാനത്തിന്റേതിന് സമാനമായ ചെറിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വിമാനം പൊട്ടിത്തെറിച്ച് കടലിലേക്ക് പതിച്ചതായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍ ബിബിസിയോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























