പറന്നുയർന്ന നിമിഷങ്ങൾക്കകം കടലില്‍ തകര്‍ന്ന് വീണു; ലോകത്തെ കണ്ണീരിലാഴ്ത്തി യാത്രക്കാരുടെ ഹൃദയഭേദകമായ അവസാന സന്ദേശങ്ങളും സെല്‍ഫികളും പുറത്ത്, വിമാനത്തിൽ ഉണ്ടായിരുന്നത് ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അറുപത്തിരണ്ട് പേർ

പറന്നുയർന്ന നിമിഷങ്ങൾക്കകം കടലില്‍ തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ഹൃദയഭേദകമായ അവസാന സന്ദേശങ്ങളും സെല്‍ഫികളും പുറത്ത് വന്നു. ലോകത്തെ നടുക്കിയ ആ വാർത്തയ്ക്ക് പിന്നാലെ ഏവരെയും കണ്ണീരിലാഴ്ത്തി ആ ചിത്രങ്ങൾ. ശ്രീവിജയ എയറിന്റെ എസ്.ജെ 182 എന്ന ബോയിംഗ് 737- 500 ക്ലാസിക് വിമാനമാണ് റഡാറിൽ നിന്നും അപ്രത്യക്ഷമായതിനു പിന്നാലെ കടലില്‍ തകര്‍ന്ന് വീണത്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അറുപത്തിരണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിലെ യാത്രക്കാര്‍ വിമാനം തകരുന്നതിന് മുന്‍പായി അയച്ച സ്വകാര്യ സന്ദേശങ്ങളും സാമൂഹ്യ മാധ്യമ പോസ്റ്റുകളുമാണ് ഇപ്പോൾ പുറത്തു വന്നത്. റാട്ടി വിന്‍ഡാനിയ എന്ന യുവതി മക്കളോടൊപ്പം ചേര്‍ന്ന് എടുത്ത സെല്‍ഫിയാണ് ഏവരുടെയും ഹൃദയം തകര്‍ക്കുന്നത്. ഒരു വലിയ അപകടത്തിലേയ്ക്ക് പോകുകയാണെന്ന് അറിയാതെ നിഷ്‌കളങ്കമായി ആ കുട്ടികള്‍ ചിരിയ്ക്കുന്നത്. ആ ചിരി കാണുന്നവരുടെ ഹൃദയം തകരുകയാണ്. വിമാനത്തില്‍ കയറിയ ഉടന്‍ എടുത്തതായിരുന്നുഈ സെല്‍ഫി. യഥാര്‍ത്ഥത്തില്‍ മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യുവാനാണ് ഇവർ തീരുമാനിച്ചിരുന്നതെന്നും പിന്നീട് ചില കാരണങ്ങളാല്‍ അവസാന നിമിഷം ഈ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് റാട്ടി വിന്‍ഡാനിയയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറയുന്നത്.
അതോടൊപ്പം തന്നെ മാനത്തില്‍ കയറുന്നതിനു മുന്‍പ് തന്റെ ഭര്‍ത്താവിന് വാട്‌സാപ്പ് വഴിയാണ് പോണ്ടിയാനക്കിലെ ഒരു മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായ പാന്‍കാ വിഡിയ ഇത്തരത്തിൽ സന്ദേശം അയച്ചത്. അവിടെ എത്തിയാല്‍ ഉടന്‍ ഭര്‍ത്താവിനോടൊത്ത് റെസ്റ്റോറന്റില്‍ പോകുന്ന കാര്യമാണ് അവര്‍ ഏറ്റവും ഒടുവില്‍ അയച്ച സന്ദേശത്തിലുള്ളത്.
https://www.facebook.com/Malayalivartha



























