പാകിസ്താന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സുരക്ഷിത താവളം: യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് താത്ക്കാലിക അംഗത്വം ലഭ്യമായ നിമിഷം മുതൽ പാകിസ്താനും ചൈനയും അങ്കലാപ്പിലാണ് .ഇന്ത്യയുടെ സമാധാനത്തെയും ജനാധിപത്യത്തെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇവർ .എന്നാൽ സുരക്ഷാ സമിതി ഇന്ത്യയ്ക്ക് ഒരു ഭാരിച്ച ഉത്തരവാദിത്തം കൂടി ഏല്പിച്ചതാണ് ചൈനയുടെയും പാകിസ്താനെയും ഗൂഢ ലക്ഷ്യങ്ങളെ തകർത്തത് .ഐക്യരാഷ്ട്രസഭയുടെ സുരക്ഷസമിതിയില്‍ പാകിസ്താനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഇന്ത്യഎത്തിയിരിക്കുകയാണ് .
ചൈന സുരക്ഷാ സമിതിയിൽ ഉള്ള കാലത്തോളം ഭീകരർക്ക് സുരക്ഷാ താവളം ഒരുക്കിയാൽ ആരും കണ്ടു പിടിക്കില്ലെന്ന് പാക് ഭരണകൂടം കരുതിയിരുന്നിരിക്കണം .അല്ലെങ്കിൽ പിന്നെ എഫ് എ ടി എഫിനെ മുഖവിലയ്‌ക്കെടുക്കേണ്ട എന്ന് ചൈന ആക്രോശിച്ചത് എന്ത് കാരണത്താൽ ആയിരിക്കും .
ചൈനയുടെ പ്രഖ്യാപിത നയങ്ങൾ ഒരുവശത്തും അവരുടെ രഹസ്യ നയങ്ങൾ മറുവശത്തും ആണെന്നത് ഇന്ത്യ നന്നായി മനസ്സിലാക്കിയിരിക്കുകയാണ് .അതിനാൽ തന്നെ ഇന്ത്യ അതിനു വേണ്ട മുൻകരുതലുകൾ എടുത്തുകഴിഞ്ഞു .ആഗോള ഭീകരർക്ക് സുഖവാസം ഒരുക്കുന്ന ഭീകരരുടെ ഹബ്ബായി പാക്കിസ്ഥാൻ മാറി എന്ന് ഇന്ത്യ സുരക്ഷാ സമിതിയിൽ തുറന്നടിച്ചതോടെ പാക് ഭരണകൂടം തകർന്നിരിക്കുകയാണ് .
തീവ്രവാദ നിയമങ്ങള്‍ മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുണ്ടായ ഭീഷണികള്‍ എന്ന വിഷയത്തിന്മേല്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. യുഎന്നിലെ ഇന്ത്യന്‍ അംബാസിഡറായ ടി എസ് തിരുമൂര്‍ത്തിയാണ് പാകിസ്താനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള സുരക്ഷിത താവളങ്ങള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ ആരോപിച്ചു.
അല്‍ ഖ്വയ്ദ, ഹഖാനി നെറ്റ്‌വര്‍ക്, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകളുമായി പാകിസ്താനുള്ള ബന്ധവും ഇന്ത്യ ചൂണ്ടിക്കാട്ടി.
യുഎന്നിലെ ഇന്ത്യന്‍ അംബാസിഡറായ ടി എസ് തിരുമൂര്‍ത്തിയാണ് പാകിസ്താനെതിരെ വിമര്‍ശനം ഉന്നയിച്ചത്.ദക്ഷിണേഷ്യയിലുള്ള വിവിധ തീവ്രവാദ സംഘടനകള്‍ക്കൊപ്പം പാകിസ്താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് ഹഖാനി നെറ്റ്‌വര്‍ക്കുമായും അതിന്റെ നേതാവ് സിറാജ്ജുദ്ദീന്‍ ഹഖനിയുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആക്രമണം നടത്തിയ പല തീവ്രവാദ സംഘടനകളും പാകിസ്താനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരുന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏവര്‍ക്കും വളരെ വ്യക്തമായി അറിയുന്ന കാര്യമാണെന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























