12 മുതല്‍ 15 വയസു വരെയുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിൻ പരീക്ഷണം ജൂണിൽ പൂർത്തികരിക്കും; രക്തം കട്ടപിടിക്കാനുള്ള രോഗാവസ്ഥ വാക്സിൻ കാരണമല്ല

കുട്ടികൾക്കായുള്ള കോവിഡ് വാക്സിൻ പരീക്ഷണം ജൂണിൽ പൂർത്തീകരിക്കുമെന്ന് ഫൈസര്‍ വാക്സീന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍. വിദേശങ്ങളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയ്ക്ക് കാരണം വാക്സിൻ കാരണമല്ലെന്ന് ഓക്സ്ഫഡ് വാക്സീന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ മോന്‍സി മാത്യുവും പറഞ്ഞു.
വിദേശത്ത് കോവിഡ് വാക്സിൻ കാരണം രകതം കട്ടപിടിക്കുന്നു എന്ന് വ്യക്തമാക്കി വിതരണം നിർത്തിവെച്ചിരുന്നു. വാക്സീന്‍ വിവരങ്ങളെല്ലാം എന്ന പരിപാടിയിലാണ് ശാസ്ത്രജ്ഞര്‍ അതിഥികളായെത്തിയതും ഈ കാര്യങ്ങൾ പറഞ്ഞതും.
12 മുതല്‍ 15 വയസു വരെയുള്ള കുട്ടികളിലെ വാക്സീന്‍ പരീക്ഷണം ജൂണില്‍ പൂർത്തീകരിക്കുമെന്നും പറഞ്ഞു . അഞ്ചുമുതല്‍ 11 വരെയുള്ള കുട്ടികളുടേത് അതിനുശേഷമായിരിക്കും തുടങ്ങുകയെന്ന ഫൈസര്‍ വാക്സീന്‍സ് പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് നവീന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ ഓക്സ്ഫഡ് വാക്സീന്‍റെ വിതരണം നിര്‍ത്തിവയ്കകാന്‍ ഇടയാക്കിയ രക്തം കട്ടിപിടിക്കുന്ന രോഗാവസ്ഥ വാക്സീന്‍ മൂലമല്ലെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ്. ഓക്സ്ഫഡ് വാക്സീന്‍ ഫുള്‍ ഡോസും ഹാഫ് ഡോസും നല്‍കിയത് പരീക്ഷണത്തിലുണ്ടായ പിഴവില്ലെന്നും, അത്തരത്തില്‍ പരീക്ഷണം നടത്തിയതാണെന്നും ഓക്സ്ഫഡ് കോവിഡ് ട്രയല്‍ ഗ്രൂപ്പിലെ റിസര്‍ച്ച് ഫാര്‍മസിസ്റ്റ് മോന്‍സി മാത്യു വ്യക്തമാക്കിയിരുന്നു.
കോവിഷീല്‍ഡ് വാക്സീന്‍ രണ്ടാംഡോസ് എട്ടുമുതല്‍ 12 ആഴ്ച വരെ വൈകിപ്പിച്ച് നല്‍കുന്നത് ഫലപ്രാപ്തി വർധിപ്പിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ രീതിയിൽ മാറണമെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























