പാക് ഭരണകൂടം മനുഷ്യാവകാശത്തെ പൂർണ്ണമായും ലംഘിക്കുന്നു; ഇസ്ലാമാബാദിലെ മുഴുവൻ മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി അന്വേഷിക്കണം ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരെ കരുക്കൾ നീക്കുകയാണ് ഇന്ത്യ. പാകിസ്ഥാനെതിരെ സുരക്ഷാ സമിതിയിൽ ഇന്ത്യ, ശക്തമായ നീക്കങ്ങൾ നടത്തിയിരിക്കുകയാണ്. മനുഷ്യാവകാശത്തെ പൂർണ്ണമായും ലംഘിക്കുന്ന പാക് ഭരണകൂട നയങ്ങളെ ഇന്ത്യ സുരക്ഷാ സമിതി യോഗത്തിൽ രൂക്ഷമായി തന്നെ വിമർശിക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്.
ഇസ്ലാമാബാദിലെ മുഴുവൻ മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി. 46-ാം സമ്മേളനത്തിലാണ് ഇന്ത്യ പാകിസ്ഥാന്റെ എല്ലാ മേഖലകളിലേയും പരാജയം തെളിവ് നിരത്തി സമർത്ഥിച്ചത്.
സുരക്ഷാ സമിതി അംഗത്വം നേടിയ ശേഷം ഇന്ത്യ മനുഷ്യാവകാശ യോഗത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിഷയം ശക്തമാക്കുന്നത് ഈ വർഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിച്ചത്.
പാകിസ്ഥാൻ അവരുടെ ഭീകരമായ കുറ്റകൃത്യങ്ങളെ മറച്ചു വെയ്ക്കുന്നതിൽ മിടുക്ക് തെളിയിക്കുന്നവരാണ്. ഇന്ത്യക്കെതിരെ പച്ചക്കള്ളം അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നു. പ്രധാന ലക്ഷ്യമായി വിദേശകാര്യവകുപ്പ് കൊണ്ടുനടക്കുന്നത് നുണപ്രചാരണമാണ് എന്ന് തിരിച്ചടിച്ചു.
മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും മതംമാറ്റുന്നതും ഭരണകൂടവും കോടതിയും സാധാരണ സംഭവമായി മാത്രം കാണുന്നു. പെൺകുട്ടികളുടെ മേലുള്ള അതിക്രമം വർദ്ധിച്ചുവെന്നും ഇന്ത്യ സഭയ്ക്ക് മുമ്പാകെ വ്യക്തമാക്കി.
പാകിസ്ഥാൻ ഭീകരരുടെ സ്വന്തം നാടാണെന്നും . പാക് അധിനിവേശ കശ്മീരിലൂടെ ഇന്ത്യയിലേക്ക് പാക് സൈന്യത്തിന്റെ സഹായത്താൽ ഭീകരർ നടത്തുന്ന നുഴഞ്ഞുകയറ്റശ്രമം ഇന്ത്യ തുറന്നുകാട്ടുകയും ചെയ്തു .
ബലൂചിസ്താൻ ജനതയെ പാക്‌സൈന്യം കൂട്ടക്കൊല ചെയ്ത സമീപകാല സംഭവങ്ങളും ഇന്ത്യ ചൂണ്ടിക്കാട്ടുകയുണ്ടായി . ബലൂചിൽ തെരഞ്ഞെടുപ്പു പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടായി .
സൈന്യത്തിന്റെ തോക്കിൻ മുനമ്പിലാണ് ജനം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപ്രത്യക്ഷരാകുന്നവരുടെ നാട് എന്നാണ് ബലൂചിലെ അവസ്ഥയെ ഇന്ത്യ വിശദീകരിക്കുകയും ചെയ്തു .
പാക് സൈന്യത്തിനെതിരെ സംസാരിക്കുന്നവരുടെ നാക്ക് പിഴുതെടുക്കും എന്ന് ഒരു പാകിസ്ഥാൻ മന്ത്രി ബലൂചിൽ പ്രസംഗിച്ചതും ഇന്ത്യ തെളിവായി സഭയ്ക്ക് മുമ്പാകെ വയ്ക്കുകയുണ്ടായി.
അതേസമയം മറ്റൊരു വിഷയത്തിൽ ഇമ്രാൻ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ സുപ്രീംകോടതി രംഗത്ത് വന്നിരുന്നു . രാജ്യത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു .
കഴിഞ്ഞ രണ്ട് മാസമായി പൊതു താൽപര്യ കൗണ്‍സില്‍ യോഗം വിളിക്കുന്നതില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി . തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























