രണ്ടു മക്കളുടെ അമ്മയ്ക്കെന്താ മറ്റൊരാളെ പ്രേമിച്ചുകൂടെ? അതും പണക്കാരനായ മുതലാളിയുടെ മകൻ ആകുമ്പോൾ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലല്ലോ ...പക്ഷെ 'ഒന്നെടുത്താൽ രണ്ട് ഫ്രീ ' എന്ന ഏർപ്പാട് വേണ്ടെന്നു കാമുകൻ കട്ടായം പറഞ്ഞതോടെ യുവതി ചെയ്തത് കണ്ട് ഞെട്ടി പോലീസും നാട്ടുകാരും !

രണ്ടു മക്കളുടെ അമ്മയ്ക്കെന്താ മറ്റൊരാളെ പ്രേമിച്ചുകൂടെ? അതും പണക്കാരനായ മുതലാളിയുടെ മകൻ ആകുമ്പോൾ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലല്ലോ ...പക്ഷെ 'ഒന്നെടുത്താൽ രണ്ട് ഫ്രീ ' എന്ന ഏർപ്പാട് വേണ്ടെന്നു കാമുകൻ കട്ടായം പറഞ്ഞതോടെ യുവതി ചെയ്തത് കണ്ട് ഞെട്ടി പോലീസും നാട്ടുകാരും !
പ്രണയത്തിനു കണ്ണും മൂക്കും ഒന്നും ഇല്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അടുത്ത കാലത്തു കേൾക്കുന്ന വാർത്തകൾ അനുസരിച്ച് പ്രേമത്തിന് മുന്നിൽ അച്ഛനും അമ്മയും മക്കളും ഒന്നും ഇല്ല എന്ന് തിരുത്തി പറയേണ്ടിവരും...
പ്രണയം തലയ്ക്കു പിടിച്ചപ്പോൾ രണ്ടു മക്കളുടെ അമ്മയായ സൂസൻ മൂന്നു വയസുള്ള മൈക്കൽ, 14 മാസം മാത്രമുള്ള അലക്സ് എന്നീ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ, അതും സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ കൊലയ്ക്കുകൊടുത്തു..
ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിയുടെ മകനുമായി സൂസൻ കടുത്ത പ്രണയത്തിലായതോടെയാണ് പ്രശനങ്ങൾ തുടങ്ങിയത് . പക്ഷേ, കാര്യത്തോട് അടുത്തപ്പോൾ രണ്ടു മക്കളുടെ അമ്മയായ സൂസനെ വിവാഹം കഴിക്കാൻ മുതലാളിയുടെ മകന് ഒരു ആശങ്ക.
സൂസനെ വിവാഹം കഴിക്കാം പക്ഷേ, സൂസന്റെ രണ്ടു കുട്ടികളെ നോക്കാനോ അവരുടെ വളർത്തച്ഛനാകാനോ മുതലാളിയുടെ മകനു താല്പര്യമില്ല . ഇതോടെ കുട്ടികളെ സ്വീകരിക്കുന്നതിലുള്ള വൈമുഖ്യമാണ് തന്നെ വിവാഹം കഴിക്കുന്നതിൽനിന്നു കാമുകനെ അകറ്റുന്നതെന്ന് സൂസൻ തിരിച്ചറിഞ്ഞു.
തന്റെ കുട്ടികൾ തന്റെ ഭാവിക്കു ചോദ്യ ചിഹ്നമാകുന്നുവെന്നു കണ്ടതോടെ സൂസന്റെ ക്രിമിനൽ ബുദ്ധി ഉണരുക യായിരുന്നു . മക്കളെ ഒഴിവാക്കിയിട്ടെങ്കിലും കാമുകനെ സ്വന്തമാക്കാൻ അവൾ തീരുമാനിച്ചു. കൊടും ക്രൂരതയുടെ വഴിയാണവൾ തെരഞ്ഞെടുത്തത്.
കുട്ടികളെ കാറിനുള്ളിലാക്കി പൂട്ടി സമീപത്തുള്ള തടാകത്തിലേക്കു കാർ ഉരുട്ടിവിട്ടു. ഇതൊരു അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പദ്ധതി. മാത്രമല്ല തന്റെ കുഞ്ഞുങ്ങളെ കറുത്ത വർഗക്കാരനായ അപരിചിതൻ കാറിൽ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു
കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ആയതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പോലീസ്അ രിച്ചുപെറുക്കി അന്വേഷണം ആരംഭിച്ചു. എന്നാൽ ആ അപരിചിതനെക്കുറിച്ചോ അക്രമി കുട്ടികളെ കൊണ്ടുപോയെന്നു പറയുന്ന കാറിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല
യാതൊരു സൂചനകളും ലഭിക്കാതെ വന്നതോടെ സൂസൻ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന സംശയം പോലീസിനുണ്ടായി. അതോടെ സൂസനെ രഹസ്യമായി നിരീക്ഷിക്കാൻ അവർ തീരുമാനിച്ചു.
അവരുടെ മുൻകാല ജീവിതത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം പോലീസ് അന്വേഷിച്ചപ്പോൾ ആകെ ഒരു വശപ്പിശകും ചേരായ്കയും അവരുടെ ഇടപെടലുകളിലുണ്ടെന്നു പോലീസ് കണ്ടെത്തി. സൂസൻ പറയുന്ന കാര്യങ്ങളിൽ വലിയ കഴമ്പില്ലെന്ന് വ്യക്തമായതോടെ സൂസനെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു.
ചോദ്യം ചെയ്യലിൽ സൂസൻ പതറി. മറുപടികൾ പലപ്പോഴും പരസ്പര വിരുദ്ധമായി മാറി. ഇതോടെ പോലീസ് അവരെ കാര്യമായി തന്നെ ചോദ്യം ചെയ്തപ്പോഴാണ് കാണാതായെന്നു പറഞ്ഞ മക്കളെ അവർ തന്നെ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞത് . മക്കളെ കാറിൽ അടച്ചു തടാകത്തിലേക്ക് ഉരുട്ടിവിട്ടത് അവർ വിവരിച്ചു. ഈ വാർത്ത കേട്ട പലർക്കും അവിശ്വസനീയമായിരുന്നു. എന്തിനാണവൾ സ്വന്തം മക്കളെ കൊന്നതെന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയർന്നത്.
എന്തിനാണവൾ സ്വന്തം മക്കളെ കൊന്നതെന്ന ചോദ്യത്തിനു മുന്നിൽ ഒരേ ഒരു അവൾക്ക് പറയാനുണ്ടായിരുന്നുള്ളു . തന്റെ കുട്ടികൾ തന്റെ ഭാവിക്കു ചോദ്യ ചിഹ്നമാകുന്നുവെന്നു കണ്ടതോടെ നൊന്തു പ്രസവിച്ച മക്കളെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു
തന്റെ പ്രണയമോഹം സഫലമാക്കാനാണ് സൂസൻ ഈ കൊടും ക്രൂരത നടത്തിയത് .എന്നാൽ, പോലീസിന്റെ ചെറിയ സംശയം അവളുടെ പദ്ധതികൾ പൊളിച്ചു. 14 വർഷം കഠിന തടവാണ് കൊടുംക്രൂരതയ്ക്കു കോടതി നൽകിയത്
https://www.facebook.com/Malayalivartha























