ജപ്പാന്റെ വടക്ക് കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, റിക്ടര്‍ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് ഉണ്ടായത്
ജപ്പാന്റെ വടക്ക് കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. ഇതേതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. റിക്ടര്‍ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലാണ് ശനിയാഴ്ച ഭൂകമ്പം ഉണ്ടായത്. മിയാഗി മേഖലയിൽ നിന്ന് 60 കിലോമീറ്റർ ആഴത്തിൽ പസഫിക് ജലത്തിൽ വൈകുന്നേരം 6:09 ന് ഭൂചലനം ഉണ്ടായതായി ജെഎംഎ വ്യക്തമാക്കി. ഒരു മീറ്ററോളം സുനാമി തരംഗങ്ങൾക്ക് ഉപദേശം നൽകിയിരിക്കുകയാണ്.
അതോടൊപ്പം മിയാഗി തീരമാണ് പ്രഭവകേന്ദ്രം എന്ന് ക്യോഡോ വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഇതേ സ്ഥലത്ത് ഉണ്ടായ ഭൂകമ്പത്തിൽ വലിയ സുനാമിയിലേക്കും പിന്നീട്, വലിയ നാശ നഷ്ടത്തിലേക്കും നയിച്ചിരുന്നു. തുടര്‍ന്ന് ശക്തമായ സുരക്ഷാ മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ നൽകിയിരിക്കുന്നത്.
അതേസമയം ജപ്പാനിൽ 2011 മാർച്ച് 11-നുണ്ടായ സുനാമിയിൽ കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തിരിച്ചറിഞ്ഞതായി പൊലീസ്. നറ്റ്സുകോ ഒകുയാമ എന്ന സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതായുള്ള വാർത്തയാണ് മാർച്ച് 6-ന് റിപ്പോർട്ട് ചെയ്തത്. ദുരന്തം നടന്ന് പത്ത് വർഷം തികയാൻ ചുരുങ്ങിയ ദിവസം മാത്രം ബാക്കി നിൽക്കേയാണ് പോലീസ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മിയാഗിയുടെ വടക്ക് കിഴക്കൻ കടൽത്തീരത്ത് ഫെബ്രുവരി 17-നാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വക്താവ് എഎഫ്പിയോട് വ്യക്തമാക്കിയത്. ഫൊറൻസിക് ആൻഡ് ഡിഎൻഎ നടത്തിയ വിശകലനത്തിലാണ് 2011 മാർച്ചിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായത് നറ്റ്സുകോ ഒകുയാമ എന്ന 61-കാരിയാണിതെന്ന് തെളിയിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha























