Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

പാകിസ്താനിലെ ഭീകരരെ ഇല്ലാതാക്കാന്‍ ചൈനീസ് മിസൈലുകള്‍ക്ക് കഴിയും... പാക്കികൾക്ക് ചൈനയുടെ മുന്നറിയിപ്പ്! ഇനി വരുന്നത് അനുഭവിച്ചോ...

16 JULY 2021 10:06 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിലെ പെഷാവാറില്‍ ചൈനീസ് പൗരന്മാര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം സംഭവിച്ച വാർത്ത നമ്മൾ കേട്ടതായിരുന്നു. സംഭവത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേരാണ് മരിച്ചത്.

ഈയടുത്ത സമയത്തായിരുന്നു നിരവധി ചൈനീസ് കമ്പനികൾ പേടിച്ച് നിലവിളിച്ച വാർത്തകൾ പാകിസ്ഥാനിൽ നിന്നും പുറത്തു വന്നത്. പാകിസ്ഥാൻ തങ്ങലെ ഭയപ്പെടുത്തുന്നു,

ഇനി ഇവിടെ നില്ക്കാൻ പറ്റില്ല. ഒട്ടും സുരക്ഷിതമല്ല ഈ സ്ഥം. ഇവിടെ ചൈനാ വിരുദ്ധ വികാരം വർദ്ധിച്ചു വരുന്നു. എന്നിങ്ങനെ നിലവിളികളായിരുന്നു ആ പാവപ്പെട്ട സൈനികർ നടത്തിയത്.

ഇനി എന്ത് തന്നെ സംഭവിച്ചാലും, ചൈനീസ് സർക്കാരിന് പണം ആണ് പ്രധാനം, പിന്നെ പ്രതിച്ഛായയും. ജനങ്ങളൊക്കെ പിന്നെയാണ്, അതാണ് അവരുടെ പോളിസി. അത്കൊണ്ടു തന്നെ ഒരു നടപടിയും അവർ എടുത്തില്ല എന്നതാണ് സത്യം. കൂടാതെ തികച്ചും ലാഘവത്തോടെ പുച്ഛിച്ചു തള്ളി. എന്നാൽ അതിനുള്ള ഫലം അവർക്കിപ്പോൾ കിട്ടുകയാണ് ചെയ്തത്.

വടക്കൻ പാകിസ്ഥാനിലെ വിദൂര പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ ബസ് സ്‌ഫോടനത്തിലാണ് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ സൈനികനുമടക്കം കൊല്ലപ്പെട്ടു എന്നുള്ള വാർത്തകൾ പുറത്ത് വന്നത്.

ഇസ്‌ലാമാബാദില്‍ ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നത്. ഒന്‍പത് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ചൈനയുടെ മുഖം കറുത്തു എന്നു വേണം പറയാൻ.

കാരണം ഇപ്പോൾ ലോകത്തിനു തന്നെ ഭീഷണിയായ ചൈനയ്ക്ക് മേൽ മറ്റൊരു ഭീണി ഉയർത്തി നിൽക്കുന്ന പാക്കിസ്ഥാനെ ഒറ്റ മിസൈലിൽ തീർത്തും കളയും എന്ന് അർഥം വരുന്ന സൂചനകളാണ് നൽകി കഴിഞ്ഞിരിക്കുന്നത്.

ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താന് സാധിക്കുന്നില്ലെങ്കില്‍ ചൈനീസ് മിസൈലുകള്‍ക്ക് അത് സാധിക്കുമെന്നാണ് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു സിജിന്‍ വ്യക്തമാക്കിയത്. പിന്നാലെയാണ് പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഹു സിജിന്‍ രംഗത്തെത്തിയതും.

എന്നാൽ ഈ സംഭവത്തിൽ, നടന്നിട്ടുള്ള സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പൗരന്മാര്‍ക്ക് നേരെ ആക്രമണമാണ് നടന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുമുണ്ട്.

പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും ചൈനീസ് എംബസി പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇനി ഇത് കേട്ടില്ലാ എന്നുണ്ടെങ്കിൽ മുട്ടൻ പണി തന്നെ അവർ കൊടുക്കും എന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.

ഇതുകൂടാതെ, പിന്നിൽ പ്രവർത്തിച്ച ആക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാനും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് 14-ന് 40-ഓളം ചൈനീസ് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും പോയ ബസിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.

ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജലവൈദ്യുത പദ്ധതി നിര്‍മ്മാണ സ്ഥലത്തേക്ക് പോവുകയായിരുന്നു ബസ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ഡാം നിര്‍മ്മാണ മേഖലയിലേക്ക് ചൈനീസ് എന്‍ജിനീയര്‍മാരെയും മെക്കാനിക്കല്‍ ജീവനക്കാരെയും ബസില്‍ കൊണ്ടു പോകും വഴിയാണ് സ്ഫോടനം നടന്നത്. 28 ചൈനീസ് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് ഈ ആക്രമണത്തിൽ.

ബസിന് നേരെ നടന്ന ആക്രമണമാണോ എന്നത് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്ഫോടനമാണ് നടന്നതെന്നും കാരണം വ്യക്തമല്ലെന്നും പാക് അധികൃതര്‍ ഇപ്പോഴും പറയുന്നുണ്ട്. പാകിസ്ഥാനില്‍ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനായി നിരവധി ചൈനീസ് തൊഴിലാളികളും പാകിസ്ഥാനിലുണ്ട്.

ഭീകരാക്രമണമല്ല, ബസില്‍ നിന്നുള്ള വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടമാണ് നടന്നത് എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയം തറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് അങ്ങനെയല്ല നടന്നതെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികളായ ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇനി സൂക്ഷിച്ചും കണ്ടും കളിച്ചില്ലെങ്കിൽ കളി പഠിപ്പിക്കുന്നത് ലോകപോലീസ് ആവും എന്നത് പാക്കികൾക്ക് ഇപ്പോ ഏകദേശം മനസ്സിലായിട്ടുണ്ട്. ഇതുകൂടാതെ ലോകരാഷ്ട്രങ്ങൽ മൊത്തത്തിൽ പാക്കിസ്ഥാനെ തന്നെയാണ് കുറ്റപ്പെടുത്തുന്നതും. അതിന് സമാനമായ മറ്റൊരു സംഭവം ഉടലെടുത്തിരുന്നു. അത് അഫ്​ഗാൻ വിഷയത്തിലായിരുന്നു അവരെ പൂർണമായും കുറ്റപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'മധ്യ-ദക്ഷിണ ഏഷ്യ പ്രാദേശിക ബന്ധം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ ഉസ്ബക്കിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വെച്ചായിരുന്നു ഇമ്രാൻ ഖാന്റെ ഈ പരാമർശം നടത്തിയത്.

താലിബാനുമായുള്ള സമാധാനപരമായ ചർച്ചയ്ക്ക് വേണ്ടി എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിലവിൽ സംഭവിക്കുന്ന കാര്യങ്ങളിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പ്രസിഡന്റ് അശ്റഫ് ഘാനിയും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇമ്രാൻ ഖാൻ ഉസ്ബക്കിസ്ഥാനിലെത്തിയത്.

കലാപത്തിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താനെന്നും. കഴിഞ്ഞ 15 വർഷത്തിനിടെ 70,000-ല്‍ അധികം പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. അയൽ രാജ്യമെന്ന നിലയിൽ അഫ്ഗാനിസ്ഥാൻ ഞങ്ങളുടെ സഹോദരന്മാരാണ്.

അവിടെ സമാധാനം പുലരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ സമാധാനപരമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാകണം. അതിന് വേണ്ടി വിശദമായ ചർച്ച നടക്കേണ്ടതുണ്ടെന്നും അയൽ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാന്‍, ഇറാൻ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ അഫ്ഗാനിൽ സമാധാനം പുലരാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയാണ് താലിബാൻ എന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മറുടെ പ്രസ്താവനയെത്തുടർന്നാണ് പാക് പ്രധാനമന്ത്രിയുടെ മറുപടി ഇ്തരത്തിൽ ഉണ്ടായത്.

താലിബാന് പാകിസ്താൻ ചെയ്യുന്ന ധനസഹായം നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്തായാലും കൊട്ട് കിട്ടിത്തുടങ്ങിയ സ്ഥിതിക്ക് ഇനി ഒരു പൊടിക്ക് അവർ ഒതുങ്ങും എന്നുള്ള കാര്യത്തിൽ ചെറിയ ആത്മവിശ്വാസം ഒക്കെ മറ്റ് രാഷ്ട്രങ്ങൾക്ക് വന്നു തുടങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends