ഇന്ത്യക്കെതിരെ വിരോധം തീർത്തു... യുദ്ധം ചെയ്യാനുറച്ച് പാക്കിസ്ഥാൻ! താലിബാന് ഐഎസിന്റെ ആ നിര്‍ദേശം... ശക്തമായി തിരിച്ചടിക്കാൻ സൈന്യവും...

പാകിസ്ഥാൻ തന്നെ പോറ്റി വളർത്തിയ പല ഭീകര സംഘങ്ങളിലൊന്നാണ് താലിബാൻ എന്നത് പകൽപോലെ സത്യമാണ്. ഈയൊരു സത്യം എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ, ഇമ്രാന്റെ തള്ളുകൾ കേട്ടാൽ അങ്ങനെയൊരു പേരു പോലും കേട്ടിട്ടില്ല എന്നാണ് കേൾക്കുന്നവർ വിചാരിക്കുന്നത്.
താലിബാന് വേണ്ടതൊക്കെ നൽകി വളർത്തി വലുതാക്കുന്നതും സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്നതും പാകിസ്ഥാനാണെന്ന് അഫ്‌ഗാൻ ഭരണാധികാരികൾ തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണ്. അതു കൊണ്ട് ഇവയൊന്നും നിഷേധിച്ചതു കൊണ്ട് യാതൊന്നും വിലപ്പോവില്ല എന്ന് വേണം മനസ്സിലാക്കാൻ.
ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ലക്ഷ്യംവയ്ക്കാന്‍ താലിബാനും തങ്ങളുടെ ഭീകരര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ.
അഷ്‌റഫ് ഘാനിയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാൻ സർക്കാരിനെതിരെയുള്ള യുദ്ധത്തിന് താലിബാന് സഹായം ചെയ്യാൻ പതിനായിരത്തിലധികം പാകിസ്ഥാനികളാണ് അതിർത്തി കടന്നു പോയത് എന്നാണ് ഏറ്റവും ഒടുവിലത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സൂചിപ്പിക്കുന്നത്.
ഇവരില്‍ പലരും വര്‍ഷങ്ങളായി അവിടെ താമസിച്ച് യുഎസിന്റെയും സഖ്യങ്ങളുടെ സേനയെയും നേരിടുകയായിരുന്നു. പാക് സർക്കാരിന്റെയും അവരുടെ ചാര സംഘടനയായ ഐഎസ്‌ഐയുടെയും പൂർണ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കുന്നത്.
അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ നിർമ്മിച്ച സ്ഥാപനങ്ങളും മറ്റും തകർക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.
'താലിബാനെ സഹായിക്കാന്‍ സര്‍ക്കാരിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ധാരാളം പാക്കിസ്ഥാനി ഭീകരര്‍ ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ വസ്തുവകകളും കെട്ടിടങ്ങളും ലക്ഷ്യമിടണമെന്ന നിര്‍ദേശത്തോടെയാണ് അവര്‍ സംഘര്‍ഷമേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്' എന്നാണ് താഴേത്തട്ടിലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിട്ടുള്ളത്.
ഏതൊക്കെ സ്ഥാപനങ്ങളാണ് ആദ്യമാദ്യം തകർക്കേണ്ടതെന്ന ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇന്ത്യയാേടുള്ള വിരോധം ഇങ്ങനെയെങ്കിലും തീർക്കുക എന്ന ലക്ഷ്യമാണ് പാകിസ്ഥാന് ഉള്ളതെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയാേട് നേർക്കുനേർ നിന്ന് പൊരുതാനുള്ള ചങ്കുറപ്പോ ശക്തിയോ പാകിസ്ഥാന് ഇല്ല എന്നതാണ് സത്യം. ശ്രമിച്ചപ്പോഴൊക്കെ ശക്തമായ തിരിച്ചടിയാണ് കിട്ടിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കെട്ടിടം അഫ്ഗാന്‍ ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.
യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാന്റെ ജനാധിപത്യ പുനസ്ഥാപനത്തിനും പുനർ നിർമ്മാണത്തിനുമായി കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇന്ത്യ നൽകിയത്. കാബൂൾ നഗരത്തിന് കുടി വെള്ളം ലഭ്യമാക്കുന്നതിനായി ഷാഹൂത് ഡാം ഉൾപ്പെടെ 350 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്രവൃത്തികളും ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും ഇന്ത്യ വളരെയധികം സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള അധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അഫ്ഗാനിലെ പാകിസ്താന്‍ പിന്തുണയുള്ള ഹഖാനി ശൃംഖലയുള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചു വരികയാണ്.
വിദ്യാഭ്യാസത്തതിന് താലിബാൻ ഒരു പ്രാധാന്യവും നൽകുന്നില്ല. ഇതിനകം തന്നെ അധികാരം പിടിച്ച സ്ഥലങ്ങളിലെ സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ താലിബാൻ പൂർണമായും തകർത്തിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സിവിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളോട് രാജ്യത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ കൂടുതൽ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്തെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന്റെ അവകാശവാദം.
അവിടെയെല്ലാം ശിലായുഗ സമാനമായ തങ്ങളുടെ ഭരണസമ്പ്രദായം അവർ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ സ്ത്രീകൾ ഉൾപ്പടെയുള്ള ആയിരങ്ങളാണ് ഇവിടങ്ങളിൽ നിന്ന് പാലായനം ചെയ്ത് പോകുന്നത്.
താലിബാന്‍ തിരിച്ചെത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍ സാന്നിധ്യം തുടരാന്‍ ഇന്ത്യക്കാകുമോയെന്ന് വ്യക്തമല്ല. താലിബാന്‍ ഇക്കാര്യത്തില്‍ സൂചനയോ, ഉറപ്പോ നല്‍കിയിട്ടില്ല.
കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മറ്റ് രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതരമായി പുറത്തുവരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയുടെ കാബുളിലെ എംബസിയും മാസര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റും മാത്രമേ നിലവിൽ പ്രവര്‍ത്തിക്കുന്നുള്ളു. എന്നിരുന്നാലും ആവശ്യം ഉടലെടുത്താൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യയും രണ്ടും കല്പിച്ച് നിൽക്കുന്നത്.
https://www.facebook.com/Malayalivartha
























