Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഇന്ത്യക്കെതിരെ വിരോധം തീർത്തു... യുദ്ധം ചെയ്യാനുറച്ച് പാക്കിസ്ഥാൻ! താലിബാന് ഐഎസിന്റെ ആ നിര്‍ദേശം... ശക്തമായി തിരിച്ചടിക്കാൻ സൈന്യവും...

18 JULY 2021 06:46 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ തന്നെ പോറ്റി വളർത്തിയ പല ഭീകര സംഘങ്ങളിലൊന്നാണ് താലിബാൻ എന്നത് പകൽപോലെ സത്യമാണ്. ഈയൊരു സത്യം എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ, ഇമ്രാന്റെ തള്ളുകൾ കേട്ടാൽ അങ്ങനെയൊരു പേരു പോലും കേട്ടിട്ടില്ല എന്നാണ് കേൾക്കുന്നവർ വിചാരിക്കുന്നത്.

താലിബാന് വേണ്ടതൊക്കെ നൽകി വളർത്തി വലുതാക്കുന്നതും സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്നതും പാകിസ്ഥാനാണെന്ന് അഫ്‌ഗാൻ ഭരണാധികാരികൾ തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണ്. അതു കൊണ്ട് ഇവയൊന്നും നിഷേധിച്ചതു കൊണ്ട് യാതൊന്നും വിലപ്പോവില്ല എന്ന് വേണം മനസ്സിലാക്കാൻ.

ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ലക്ഷ്യംവയ്ക്കാന്‍ താലിബാനും തങ്ങളുടെ ഭീകരര്‍‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ.

അഷ്‌റഫ് ഘാനിയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാൻ സർക്കാരിനെതിരെയുള്ള യുദ്ധത്തിന് താലിബാന് സഹായം ചെയ്യാൻ പതിനായിരത്തിലധികം പാകിസ്ഥാനികളാണ് അതിർത്തി കടന്നു പോയത് എന്നാണ് ഏറ്റവും ഒടുവിലത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സൂചിപ്പിക്കുന്നത്.

ഇവരില്‍ പലരും വര്‍ഷങ്ങളായി അവിടെ താമസിച്ച് യുഎസിന്റെയും സഖ്യങ്ങളുടെ സേനയെയും നേരിടുകയായിരുന്നു. പാക് സർക്കാരിന്റെയും അവരുടെ ചാര സംഘടനയായ ഐ‌എസ്‌ഐയുടെയും പൂർണ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കുന്നത്.

അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ നിർമ്മിച്ച സ്ഥാപനങ്ങളും മറ്റും തകർക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.

'താലിബാനെ സഹായിക്കാന്‍ സര്‍ക്കാരിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ധാരാളം പാക്കിസ്ഥാനി ഭീകരര്‍ ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ വസ്തുവകകളും കെട്ടിടങ്ങളും ലക്ഷ്യമിടണമെന്ന നിര്‍ദേശത്തോടെയാണ് അവര്‍ സംഘര്‍ഷമേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്' എന്നാണ് താഴേത്തട്ടിലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിട്ടുള്ളത്.

ഏതൊക്കെ സ്ഥാപനങ്ങളാണ് ആദ്യമാദ്യം തകർക്കേണ്ടതെന്ന ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇന്ത്യയാേടുള്ള വിരോധം ഇങ്ങനെയെങ്കിലും തീർക്കുക എന്ന ലക്ഷ്യമാണ് പാകിസ്ഥാന് ഉള്ളതെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയാേട് നേർക്കുനേർ നിന്ന് പൊരുതാനുള്ള ചങ്കുറപ്പോ ശക്തിയോ പാകിസ്ഥാന് ഇല്ല എന്നതാണ് സത്യം. ശ്രമിച്ചപ്പോഴൊക്കെ ശക്തമായ തിരിച്ചടിയാണ് കിട്ടിയിട്ടുള്ളത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കെട്ടിടം അഫ്ഗാന്‍ ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.

യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാന്റെ ജനാധിപത്യ പുനസ്ഥാപനത്തിനും പുനർ നിർമ്മാണത്തിനുമായി കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇന്ത്യ നൽകിയത്. കാബൂൾ നഗരത്തിന് കുടി വെള്ളം ലഭ്യമാക്കുന്നതിനായി ഷാഹൂത് ഡാം ഉൾപ്പെടെ 350 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്രവൃത്തികളും ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും ഇന്ത്യ വളരെയധികം സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള അധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അഫ്ഗാനിലെ പാകിസ്താന്‍ പിന്തുണയുള്ള ഹഖാനി ശൃംഖലയുള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചു വരികയാണ്.

വിദ്യാഭ്യാസത്തതിന് താലിബാൻ ഒരു പ്രാധാന്യവും നൽകുന്നില്ല. ഇതിനകം തന്നെ അധികാരം പിടിച്ച സ്ഥലങ്ങളിലെ സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ താലിബാൻ പൂർണമായും തകർത്തിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സിവിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളോട് രാജ്യത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ കൂടുതൽ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്തെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന്റെ അവകാശവാദം.

അവിടെയെല്ലാം ശിലായുഗ സമാനമായ തങ്ങളുടെ ഭരണസമ്പ്രദായം അവർ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ സ്ത്രീകൾ ഉൾപ്പടെയുള്ള ആയിരങ്ങളാണ് ഇവിടങ്ങളിൽ നിന്ന് പാലായനം ചെയ്ത് പോകുന്നത്.

താലിബാന്‍ തിരിച്ചെത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍ സാന്നിധ്യം തുടരാന്‍ ഇന്ത്യക്കാകുമോയെന്ന് വ്യക്തമല്ല. താലിബാന്‍ ഇക്കാര്യത്തില്‍ സൂചനയോ, ഉറപ്പോ നല്‍കിയിട്ടില്ല.

കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മറ്റ് രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതരമായി പുറത്തുവരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയുടെ കാബുളിലെ എംബസിയും മാസര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റും മാത്രമേ നിലവിൽ പ്രവര്‍ത്തിക്കുന്നുള്ളു. എന്നിരുന്നാലും ആവശ്യം ഉടലെടുത്താൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യയും രണ്ടും കല്പിച്ച് നിൽക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends