അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മ്മിതികളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പാക്-താലിബാന്‍ സംഘം: റിപ്പോർട്ട് പുറത്ത് വിട്ട്...

അഫ്ഗാനിസ്ഥാനില്‍ ഉള്ള ഇന്ത്യന്‍ നിര്‍മിതകളെ തകര്‍ക്കാന്‍ ഒരുങ്ങി പാക്-താലിബാന്‍ സഖ്യത്തിന്റെ ശ്രമം നടക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. താലിബാനില്‍ ചേര്‍ന്ന പാകിസ്ഥാനികളോടാണ് പാക് ചാരസംഘടന നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് താലിബാനും പാകിസ്ഥാനും സൗഹൃദത്തിന്റെ ഭാഗമായി ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ കെട്ടിടങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളെയും ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നു.
യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് 300 കോടി ഡോളറിലേറെയാണ് ഇന്ത്യ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിച്ചിരിക്കുന്നത്. അഫ്ഗാന്‍ പാര്‍ലമെന്റ് കെട്ടിടം, ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡ് എന്നിവ അഫ്ഗാന്‍ ജനതക്കുള്ള ഇന്ത്യയുടെ വിലപ്പെട്ട സംഭാവനകളിലൊന്നായിരുന്നു.
https://www.facebook.com/Malayalivartha
























