ചൈന തകരുന്നു... കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു... തെളിവുകൾ പുറത്ത്....

തങ്ങളുടെ ശക്തമായ സാമ്പത്തിക വ്യവസ്ഥ കൊണ്ട് ലോക രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനിറങ്ങിയ ചൈനക്ക് അടി പതറുകയാണോ? ചൈനയുടെ സാമ്പത്തിക സ്ഥിതി നിലവിൽ ഭീഷണിയിലാണോ ?
ചൈനയുടെ അടുത്ത കാലത്തുള്ള ചില നടപടികൾ കാണുമ്പോൾ ആണ് ഇത്തരത്തിൽ സംശയം തോന്നുന്നത്. അൽ ജസീറ ചാനൽ പുറത്തു വിട്ട ഒരു റിപ്പോർട്ട് പ്രകാരം തങ്ങളുടെ അതി സമ്പന്നരെ പിഴിയുകയാണ് ചൈന. നേരിട്ട് തട്ടിയെടുക്കാൻ കഴിയാത്തതു കൊണ്ട് ചൈനയിലെ ശത കോടീശ്വരന്മാരെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ അതി ഭീമമായ സംഖ്യകൾ ചിലവഴിക്കാൻ പ്രേരിപ്പിക്കുകയാണ് ചൈനീസ് സർക്കാർ.
എന്താണ് ഇത് അർത്ഥമാക്കുന്നത് സാമ്പത്തിക പ്രയാസം നേരിടുകയാണോ ചൈന അതോ ചൈനയിലെ അതി സമ്പന്നന്മാരെ വരുതിയിൽ നിർത്താൻ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര പരിധിയിൽ നിർത്താനുള്ള ശ്രമം ആണോ. ഇതിൽ ഏതായാലും ചൈനയുടെ അടിവേരിളകിയെന്നു മാത്രമേ പറയാനുള്ളു.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവിന്റെ പേരിൽ ഭീമമായ തുകകൾ ആണ് ചൈന നിക്ഷേപിച്ചിരിക്കുന്നത്. കോവിഡ് ആയതു കാരണം ഇതിൽ പലതും ചൈനക്ക് കിട്ടാക്കടം ആകുമെന്ന് തീർച്ചയാണ്.
കടം തിരിച്ചടക്കാൻ ശേഷിയില്ലാത്ത രാജ്യങ്ങളെ തങ്ങൾക്കടിയിൽ കൊണ്ട് വരുക എന്നത് മാറിയ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ എങ്ങനെയും സമ്മതിച്ചു കൊടുക്കില്ല. ചൈന വലിയ എന്തോ ആണ് അവരെ ഭയക്കേണ്ടതുണ്ട് എന്ന ധാരണയൊന്നും ഇപ്പോൾ ആർക്കും ഇല്ല. ഗാൽവാൻ വാലിയിലെ തിരിച്ചടിയോടു കൂടി ഇന്ത്യ അത് ലോക രാജ്യങ്ങൾക്ക് കൃത്യമായി വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട്.
അത് കൊണ്ട് തന്നെ ചൈനയ്ക്ക് പണം കൊടുക്കാനുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഒന്നും അത് കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ തല്ക്കാലം മുകളിലോട്ട് നോക്കാനേ ചൈനക്ക് കഴിയൂ. പ്രേത്യേകിച്ചും ബ്രിങ് ബാക് ബെറ്റർ വേൾഡ് അഥവാ ബി3 ഡബ്ള്യു എന്ന ബദൽ പദ്ധതി ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവിന് പകരമായി ജി 7 കൊണ്ട് വരാൻ പോകുന്ന സ്ഥിതിക്ക്. ഇത് കൂടാതെയാണ് അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക പിന്മാറിയതുമായി ബന്ധപ്പെട്ട അധിക ചിലവുകൾ.
ഈ സാഹചര്യങ്ങളൊക്കെ നന്നായി വിലയിരുത്തുന്നുണ്ട് ചൈന. അത് കൊണ്ട് തന്നെയാണ് തങ്ങളുടെ അതി സമ്പന്നരെ പിഴിയാനുള്ള അവരുടെ നടപടി ചൈന അനുഭവിക്കുന്ന ഭയത്തിന്റെ ലക്ഷണമായി കരുത്താവുന്നത്
ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യം എന്നാണ് വെപ്പ്. എന്നാൽ ഈ വർഷം ആദ്യം പുറത്തിറക്കിയ ഹുറൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് ഡാറ്റ 2021 പ്രകാരം 1,058 ശതകോടീശ്വരന്മാരുമായി ലോകത്തിൽ ഏറ്റവും കൂടുതൽ അതി സമ്പന്നർ ഉള്ള രാജ്യം ആണ് ചൈന. മുതലാളിത്തത്തിന്റെ ഈറ്റില്ലം എന്ന് പറയപ്പെടുന്ന അമേരിക്ക പോലും ഇതിൽ ചൈനയ്ക്ക് പിറകിൽ ആണ്
ചൈനയുടെ ശതകോടീശ്വരന്മാർ ഇപ്പോൾ ഭയങ്കരമായി സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് . ഈ കഴിഞ്ഞ മാസങ്ങളിൽ, ഭക്ഷ്യ വിതരണ ഭീമനായ മേയ്റ്റുവാൻ എന്ന സ്ഥാപനത്തിന്റെ ചെയർമാനും സ്ഥാപകനുമായ വാങ് സിംഗ് ശാസ്ത്രീയ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്ന തന്റെ സ്വകാര്യ ചാരിറ്റിക്ക് 2.7 ബില്യൺ ഡോളർ ഓഹരികൾ സംഭാവന ചെയ്തു.
ഇ-കൊമേഴ്‌സ് ഭീമനായ പിൻഡുഡുവോയുടെ സ്ഥാപകനായ കോളിൻ ഹുവാങ് മാർച്ചിൽ കമ്പനിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതിനുശേഷം 1.85 ബില്യൺ ഡോളർ വിദ്യാഭ്യാസ ഫണ്ടിലേക്ക് സമ്മാനിച്ചു. ഈ വർഷം ആദ്യം മിഡിയ ഗാർഹിക വീട്ടുപകരണ മേഖലയിലെ ഭീമനായ സിയാങ്ജിയാനും എവർഗ്രാൻഡെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ സൂ ജിയാനും, ദാരിദ്ര്യ നിർമ്മാർജ്ജനം, വൈദ്യ പരിചരണം, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി യഥാക്രമം 975 മില്യൺ ഡോളറും 370 മില്യൺ ഡോളറും നൽകി
ഈ ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണ്. ഇതിൽ ടിക് ടോക് മാതൃ സ്ഥാപനമായ ബെറ്റ് ഡാൻസിന്റെ ഉടമയും മുൻ ഒളിമ്പിക് ഇതിഹാസവും എല്ലാം ഉൾപ്പെടും. എന്താണ് ചൈനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ? ഇതിനു പിന്നിൽ ചൈനീസ് ഭരണകൂടത്തിന്റെ കൈകളാണുള്ളതെന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമം ആയ അൽ ജസീറയാണ്.
ആധുനികവും പാശ്ചാത്യരീതിയിലുള്ളതുമായ ജീവകാരുണ്യപ്രവർത്തനം ചൈനയിൽ ആദ്യമായി വേരുറപ്പിച്ചത് ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പാണ്. കാലിഫോർണിയ സർവകലാശാലയിലെ ഏഷ്യ പസഫിക് സെന്റർ ഡയറക്ടർ മിൻ ഷോ അൽ ജസീറയോട് വ്യക്തമാക്കുകയുണ്ടായി
2010 സെപ്റ്റംബറിൽ യുഎസ് ശതകോടീശ്വരന്മാരായ വാറൻ ബഫെറ്റും ബിൽ ഗേറ്റ്സും ചൈനയിലെത്തിയപ്പോൾ അതിസമ്പന്നരെ ചാരിറ്റബിൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുവാൻ അവർ പ്രേരിപ്പിച്ചിരിന്നു.
എന്നാൽ പരസ്യമായി വല്ല പൊതു ചാരിറ്റി പ്രതിജ്ഞയോ മറ്റോ എടുക്കേണ്ടി വരുമെന്ന ആശങ്കയെത്തുടർന്ന് പരിപാടിയിൽ പങ്കെടുക്കാൻ ചൈനയിലെ അതി സമ്പന്നരിൽ ഭൂരിഭാഗവും ഭയപ്പെട്ടിരുന്നതിനാൽ അവരുടെ ശ്രമങ്ങൾ അക്കാലത്ത് ഭാഗികമായി പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരിന്നു .
ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെയാണ് ചൈനയിൽ ജനാധിപത്യ സംവിധാനങ്ങൾക്ക് സമാനമായ സിവിൽ സമൂഹവും സർക്കാരിതര സംഘടനകളും തഴച്ചുവളരാൻ തുടങ്ങിയത് , എന്നാൽ 2012 ൽ ഷി ജിൻ പിംഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത സ്ഥാനത്തേക്ക് നിയമിതൻ ആയപ്പോൾ.
ഇത്തരത്തിലുള്ള വ്യക്തികൾ നേരിട്ടുള്ള, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സർക്കാർ മേൽനോട്ടത്തിനും പുറത്തുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിന് നിയമങ്ങൾ കൊണ്ട് വന്നിരുന്നു.
അതായത് ഇങ്ങനെയുള്ള ചൈനീസ് സമ്പന്നർ ഇപ്പോൾ ഇത്രയും ഭീമമായ തുകകൾ ചാരിറ്റിക്കായി ചെലവഴിക്കുമ്പോൾ തീർച്ചയായും എന്തോ കരിഞ്ഞു മണക്കുന്നു എന്ന് തന്നെയാണ് അർത്ഥം.
രണ്ട് സാധ്യതകൾ ആണുള്ളത്.
ഒന്ന് ജാക്ക് മായുടെ ഭാഗത്തു നിന്നും ഉണ്ടായതു പോലെയുള്ള വ്യക്തിഗത പരാമർശങ്ങളെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഷി ജിൻ പിങ്ങും അങ്ങേയറ്റം ഭയക്കുന്നു. അതിന്റെ ഭാഗമായി ചൈനയിലെ അതി സമ്പന്നരുടെ കൈകളിൽ സ്വത്ത് കേന്ദ്രീകരിക്കുന്നതിൽ നിന്നും തടയിടാൻ അവരെ അടിച്ചമർത്തി വയ്ക്കുവാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ചൈനീസ് ഭരണകൂടം.
സംരംഭകരുടെ കയ്യിൽ നിന്നും സ്വത്ത് പിടിച്ചെടുക്കാൻ സർക്കാരിൽ നിന്ന് ഒരു നീക്കമുണ്ട്. സംരംഭകരുടെ സ്വത്ത് വഴി തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിനു വേണ്ടി അവരെ നിർബന്ധിക്കാൻ കഴിയില്ല,
അതിനാൽ ജീവ കാരുണ്യ മറ്റ് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് സർക്കാർ ചെലവഴിക്കേണ്ട ഭീമമായ തുകയിൽ കുറവ് വരുത്തുകയും അത് സർക്കാർ നേരിട്ട് ചെലവഴിക്കേണ്ട മറ്റ് മേഖലകളിലേക്ക് വഴി തിരിച്ചു വിടാനാവുകയും ചെയ്യും.
ഷി ജിൻ പിങ്ങും സിസിപിയും എത്രത്തോളം മുന്നോട്ട് പോകാൻ തയ്യാറാണെന്നതിന് അനുസരിച്ച് ഈ നടപടിയിൽ ചൈനക്ക് തന്നെ ദോഷകരമായി ബാധിക്കുന്ന കനത്ത അപകടങ്ങളുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഭയത്തിന്റെ ഒരു അന്തരീക്ഷം ആണ് ഉയർന്നു വരുന്നത്. സ്വകാര്യ സ്ഥാപന ഉടമകൾക്ക്, പ്രത്യേകിച്ചും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, സംസ്ഥാനത്തിരാജ്യം ന് അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ കഴിയുന്നത് പോലെ, തോന്നുകയാണ്
ഈ പുതിയ നിർബന്ധിത പുനർവിതരണം അടുത്ത തലമുറയിലെ സംരംഭകരോട് എന്ത് സന്ദേശമാണ് അയയ്ക്കുന്നത് എന്നതാണ് മറ്റൊരു അപകടം. സമ്പത്തികമായി മെച്ചപ്പെടുന്നതിൽ ഒരു കാര്യവും ഇല്ലെന്നും ഏതു സമയത്തും പ്രേത്യേകിച്ച് ഒരു കാരണവും ഇല്ലാതെ തങ്ങളുടെ സമ്പത്തിന്റെ സിംഹ ഭാഗവും സർക്കാർ ഏറ്റെടുത്തേക്കും എന്ന ധാരണ മനസ്സിൽ വച്ച് കൊണ്ട് ഏതു സംരംഭകനാണ് മുന്നോട്ട് വരാൻ താല്പര്യം ഉണ്ടാവുക.
1980 കൾ വരെ ഉറങ്ങി കിടന്ന ചൈനീസ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച നയങ്ങളുടെ കടക്കൽ തന്നെയാണ് ഇപ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കത്തി വച്ചിരിക്കുന്നത്.
രാഷ്ട്രീയം വ്യവസായത്തിൽ ഏർപ്പെടരുത് എന്ന വ്യക്തമായ വ്യവസ്ഥയോടുകൂടെ ഡെങ് ക്‌സിയാവോ പിംഗ് കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ ആണ് ചൈനയെ ഇന്ന് ഈ കാണുന്ന വിധത്തിലുള്ള സാമ്പത്തിക ശക്തി ആയി ഇത്ര ചെറിയ കാലത്തിനുള്ളിൽ വളർത്തിയത്. അതിന് മേൽ കത്തി വെക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നടപടി ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചയിൽ മാത്രമേ അവസാനിക്കുകയുള്ളു.
ഇനി രണ്ടാമത്തെ കരണമാണെങ്കിൽ പല മേഖലകളിൽ നിന്നും തിരിച്ചടി നേരിടുന്ന ചൈന യഥാർത്ഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
അത് കൊണ്ടാണെങ്കിൽ ചൈനയുടെ ചിലവുകൾ വർദ്ധിക്കുകയല്ലാതെ കുറയാൻ പോകുന്നില്ല. കാരണം പല വിധ കോണുകളിൽ നിന്നും ചൈനക്കുള്ള എതിർപ്പ് കൂടി കൂടി വരുകയാണ്. ഇതിൽ ഏതായാലും ചൈനയുടെ കൌണ്ട് ഡൌൺ തുടങ്ങി കഴിഞ്ഞു എന്നേ പറയാനുള്ളു.
https://www.facebook.com/Malayalivartha
























