വീട്ടമ്മമാരുടെ ഫോണുകളും ചോര്‍ത്തി പെഗസസ്; രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളും പട്ടികയില്‍: ലോകവ്യാപകമായി പെഗസസ് ചോർത്തിയത് 50,000ത്തോളം പേരുടെ ഫോണ്‍

ഇസ്രായേലിന്റെ ചാരസോഫ്റ്റ്വെയര് പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയവരുടെ കൂട്ടത്തില്‍ വീട്ടമ്മമാരും. ഇന്ത്യയില്‍ നിന്ന് 60ലേറെ സ്ത്രീകളുടെ ഫോണ്‍ നമ്പറാണ് ചാരസോഫ്റ്റ്വെയര് ചോര്‍ത്തിയ പട്ടികയിലുള്ളത്.
വീട്ടമ്മമാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ ഫോണില്‍ പെഗസസ് കടന്നുകയറിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ സുഹൃത്തുക്കളായ സ്ത്രീകളുടെ ഫോണുകളും പെഗസസ് ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായി പെഗസസ് പ്രൊജക്ടില്‍ ഇന്ത്യയില്‍ നിന്ന് പങ്കാളികളായ 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏതാനും സ്ത്രീകളുടെ പേരുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ബാക്കിയുള്ള സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല.
ലോകവ്യാപകമായി 50,000ത്തോളം പേരുടെ ഫോണ്‍ പെഗസസ് ചാരസോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഫോര്‍ബിഡന്‍ സ്റ്റോറീസ്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ എന്നിവയും 17 മാധ്യമസ്ഥാപനങ്ങളും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യഭരണാധികാരികള്‍ ഉള്‍പ്പെടെ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ വിവരം വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണര്‍ അശോക് ലവാസ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി, നിലവില്‍ മോദി മന്ത്രിസഭയില്‍ മന്ത്രിമാരായ അശ്വനി ൈവഷ്ണവ്, പ്രഹ്ളാദ് പേട്ടല്‍ തുടങ്ങിയവരാണ് ചോര്‍ത്തലിനിരയായവരുടെ പട്ടികയറ്റിൽ ഇപ്പോളുള്ളത്.
അതേസമയം, പെഗസസിനെയും അതിെന്റ ചാരപ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പ്. പെഗസസ് പോലുള്ള സോഫ്റ്റ്വെയറുകള് കാരണമാണ് തെരുവുകള്‍ സുരക്ഷിതമായിരിക്കുന്നതെന്നും
ലോകമെമ്ബാടുമുള്ള കോടിക്കണക്കിനാളുകള്‍ രാത്രികാലങ്ങളില്‍ സമാധാനമായി കിടന്നുറങ്ങുന്നതെന്നും കമ്ബനി അവകാശപ്പെടുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവന്‍ മാക്രോണിെന്റയടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് വിചിത്രമായ വിശദീകരണവുമായി എന്‍.എസ്.ഒ ഗ്രൂപ്പ് രംഗത്തെത്തുന്നത്.
'ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആളുകള്‍ രാത്രികളില്‍ സുഖമായി കിടന്നുറങ്ങുന്നു, സുരക്ഷിതരായി തെരുവുകളിലൂടെ നടക്കുന്നു, പെഗസസിനും അതുപോലുള്ള മറ്റ് സാങ്കേതികവിദ്യകള്‍ക്കും നന്ദി പറയുന്നു, ലോകമെമ്ബാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്പുകളുടെ തണലില്‍ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ തുടങ്ങിയവ അന്വേഷിക്കുന്നതിനും തടയുന്നതിനും ഇത്തരം സോഫ്റ്റ്വെയറുകള് സഹായിക്കുന്നു...'' - എന്‍.എസ്.ഒ വക്താവ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























