ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും; ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം
ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ നേരിടുന്നത് സ്പെയിനിനെ. പുലർച്ചെ 6:30നാണ് മത്സരം ആരംഭിക്കുക. ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണെന്നത് പ്രധാനം. ആദ്യ മത്സരത്തിൽ ന്യൂസിലണ്ടിനെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ടേലിയയോട് നാണംകെട്ട തോൽവിയായിരുന്നു നേരിട്ടത്. ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് പൂൾ എയിൽ ഇനി എതിരാളി സ്പെയിനാണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് മികച്ച വിജയത്തിലൂടെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മൻപ്രീത് സിംഗും സംഘവും.
അതോടപ്പം, പ്രതിരോധ നിരയുടെ മോശം പ്രകടനവും മധ്യനിര താളം കണ്ടെത്താത്തതുമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ കനത്ത തോൽവിക്ക് കാരണമായി പറയുന്നത് . മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത് മാത്രമാണ് ടീമിന് ആശ്വാസം. സ്പെയിനിനെതിരെയുള്ള മത്സരത്തിൽ വിജയത്തോടെ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ഗ്രഹാം റെയ്ഡ്. 2 മത്സരങ്ങളിൽ നിന്നും 4 പോയിൻറ് നേടിയ ഇന്ത്യ പൂൾ എയിൽ നാലാം സ്ഥാനത്താണ് ഉള്ളത്.
കൂടാതെ 2 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്കെതിരായ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സ്പെയിന് ഉള്ളത്. ന്യൂസിലണ്ടിനെതിരായ മത്സരത്തിൽ തോൽവിയായിരുന്നു ഫലം.പൂളിൽ അഞ്ചാം സ്ഥാനത്താണ് സ്പെയിൻ . മറ്റ് മത്സരങ്ങളിൽ 29 ന് അർജൻറീനയെയും 30 ന് ജപ്പാനെയും ഇന്ത്യ നേരിടും.
https://www.facebook.com/Malayalivartha
























