Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...

ഇന്ത്യയ്ക്ക് തലവേദന... താലിബാന്റെ തലയറുത്ത് അഫ്​ഗാന്റെ തിരിച്ചു വരവ്... പാക്-ചൈന അച്ചുതണ്ടിൽ ലക്ഷ്യം വച്ച് ഇന്ത്യയും...

28 JULY 2021 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് 7,000-ത്തിലധികം യുഎസ് ട്രക്ക് ഡ്രൈവർമാരെ പുറത്താക്കി;ഇന്ത്യൻ വംശജരായ ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി

ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെ തടയാൻ ഇറാഖിന് യുഎസ് മുന്നറിയിപ്പ്; സഹകരണം സാധ്യമാകില്ലെന്ന് ആയത്തുള്ള അലി ഖമേനി; വരാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചനയോ ?

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ

പാകിസ്ഥാൻ രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്നു എന്ന് ട്രംപ് ; ഈ അവകാശവാദം ഇന്ത്യയ്ക്ക് ആണവ അവസരം നൽകുന്നോ .....

അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!

താലിബാൻ മുന്നേറ്റത്തിന്റെ വേഗം കുറയ്ക്കുകയാണ് അഫ്ഗാൻ സൈന്യത്തിന്റെ ഇപ്പോഴത്തെ ഉദ്ദേശലക്ഷ്യം. അതിനായി തന്നാൽ കഴിയുന്ന പ്രവർത്തികളിലെല്ലാം തന്നെ ഏർപ്പെട്ടിരിക്കുകയാണ് സൈന്യം.

യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെ വേഗത്തിൽ രാജ്യത്തു പിടിമുറുക്കാനാണ് താവിബാൻ ശ്രമിച്ചത്. ഒരു പരിധി വരെ അതിൽ താലിബാൻ വിജയിച്ചു എന്നു വേണം പറയാൻ.

കാരണം ഏകദോശം 85 ശതമാനത്തേളം പ്രദേശങ്ങൾ കയ്യടക്കി കൊണ്ടാണ് താലിബാൻ അഫ്​ഗാനിൽ അവരുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നത്. എന്നാൽ അതിനെയെല്ലാം അട്ടിമറിക്കുന്ന തരത്തിലുള്ള മറുപടിയാണ് ഈ അവസരത്തിൽ അഫ്​ഗാൻ താലിബാന് നൽകിയിരിക്കുന്നത്. താലിബാൻ ഭീകരരുടെ മുന്നേറ്റത്തെ തടുക്കാൻ ശക്തമായ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് അഫ്ഗാൻ ഭരണകൂടം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശക്തമായ ഏറ്റുമുട്ടലാണ് രാജ്യത്ത് സംഭവിച്ചത്. അതിൽ സൈന്യം അവരുടെ മുന്നേറ്റം ഉറപ്പിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ,

കാരണം 262 താലിബാന്‍ തീവ്രവാദികളെയാണ് അഫ്ഗാനിസ്ഥാന്‍ സൈന്യം കൊന്നൊടുക്കിയത്. ഇതുകൂടാതെ, രാജ്യമെങ്ങും അതിശക്തമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍ സര്‍ക്കാര്‍. അഫ്ഗാനിലെ പകുതിയിലേറെ ജില്ലകൾ പടിച്ചെടുത്തുവെന്ന ഭീകര രുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചത്.

അമേരിക്കൻ സേനാ പിന്മാറ്റം ആഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കുമെന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഇത് കണക്കുകൂട്ടിയാണ് താലിബാൻ വിവിധ പ്രവിശ്യകളിലെ ജില്ലകൾ പിടിച്ചെടുത്തുകൊണ്ട് മുന്നേറുന്നത്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യകളിൽ ഭരണംപിടിക്കാൻ താലിബാൻ ഭീകരരെ പാക് സൈന്യം സഹായിക്കുന്നുവെന്ന ആരോപണം അഫ്ഗാൻ ഭരണകൂടം ഉന്നയിച്ചിരിക്കുന്നു.

അഫ്ഗാൻ ഭരണകൂടം നടത്തുന്ന പ്രതിരോധങ്ങളിൽ എല്ലാ സൈനിക പിന്തുണയും നൽകു മെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ മേഖലകളിൽ അഫ്ഗാൻ സൈന്യം നടത്തിയ മുന്നേറ്റത്തിൽ അമേരിക്കൻ വ്യോമസേനയും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ ഏകദേശം 176 താലിബാന്‍ തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 21 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായും വിവരമുണ്ട്. അമേരിക്കന്‍ സേന പൂര്‍ണ്ണമായും പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സേനയ്ക്ക് ലഭിക്കുന്ന വലിയ വിജയമാണ് ചൊവ്വാഴ്ചത്തേത് എന്ന് തന്നെ പറയേണ്ടിവരും. യുദ്ധത്തില്‍ ചെറിയ തോതില്‍ അമേരിക്കന്‍ സേനയും വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ സേനയ്ക്ക് സഹായങ്ങൽ നൽകി വരുന്നുണ്ട്.

താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു പിടിക്കുക എന്നതിനേക്കാൾ തലിബാൻ മുന്നേറ്റത്തിന് തടയുന്നതിൽ അഫ്ഗാൻ സൈന്യം ശ്രദ്ധ ചെലുത്തണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ തന്റെ പ്രതികരണം നേരത്തേ അറിയിച്ചിരുന്നു. കൂടുതൽ മേഖലകൾ നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് താലിബാനെ തടയണം. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളിൽ അഫ്ഗാൻ സേനാ വിന്യാസത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ആസ്റ്റിന്റെ പ്രതികരണം.

അഫ്ഗാൻ സേന പ്രധാന ജനവാസ മേഖലകളായ കാബൂൾ പോലെയുള്ള പ്രമുഖ നഗരങ്ങളിലും പ്രധാന അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ കേന്ദ്രീകരിക്കുകയാണ്. ഇവിടങ്ങളിൽ താലിബാൻ മുന്നേറ്റം ഒഴിവാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം.

താലിബാനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം ആദ്യം ചെയ്യേണ്ടത് താലിബാന്റെ മുന്നേറ്റം കുറയ്ക്കുക എന്നതാണ്. അഫ്ഗാൻ സൈന്യത്തിന് അതിനുള്ള കഴിവും ശേഷിയും ഉണ്ടെന്നും ആസ്റ്റിൻ പറഞ്ഞിട്ടുണ്ട്.

ഇതുകൂടാതെ, ഇന്ത്യയ്ക്ക് ഏറ്റവുമധികം തലവേദനയാകുന്നത് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍റെ നേതൃത്വത്തില്‍ രൂപപ്പെടാന്‍ പോകുന്ന ഒരു പുതിയ അധികാരത്തിന്‍റെ അച്ചുതണ്ടാണ്. ചൈന-പാകിസ്ഥാന്‍-താലിബാന്‍-തുര്‍ക്കി എന്ന നാല് ശക്തികള്‍ കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.

പദ്മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെപ്പോലെ പകച്ചുനില്‍ക്കുകയാണ് ഇപ്പോൾ ഇന്ത്യയെന്നാണ് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍ പറഞ്ഞത്. ഇതില്‍ പാകിസ്ഥാനെയും താലിബാനെയും ചൈനയെയും യോജിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധവികാരമാണ്. തുര്‍ക്കിക്കാണെങ്കില്‍ ഒരു വലിയ മുസ്ലിം ആധിപത്യമുള്ള ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കാനുള്ള മോഹവും.

പാകിസ്ഥാന്‍ പരസ്യമായിത്തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനിയ്ക്കെതിരെ താലിബാന്‍ സേനയ്ക്ക് എല്ലാ സഹായവും എത്തിച്ചു നൽകുകകയാണ്. പരിശീലനം നല്‍കി പാകിസ്ഥാന്‍ താലിബാന്‍കാരെയും അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നുമുണ്ട്. കശ്മീരില്‍ താലിബാന്‍റെ കൂടി സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യമാണ് പാകിസ്ഥാന്‍റെ മനസ്സിലുള്ളത്.

ചൈനയും ഇപ്പോള്‍ താലിബാന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കാരണം ചൈനയെ സംബന്ധിച്ച് അവരുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിക്ക് ഏറ്റവും അനുകൂലഘടകമായിരിക്കും താലിബാന്‍ എന്നത് തന്നെയാണ്.

മാത്രമല്ല, താലിബാന്‍റെ ഇന്ത്യാവിരുദ്ധതയും അവരോട് അടുക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ഇപ്പോഴം താലിബാന്‍ ചൈനയെ ക്ഷണിച്ചുകഴിഞ്ഞു. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ പേരില്‍ ചൈന ധനസഹായം താലിബാന് നൽകും.

തുര്‍ക്കിയും കുറച്ചുനാളായി അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. ഇവരാണ് അമേരിക്ക ഉള്‍പ്പെടെയുള്ള സംയുക്തസേന അവിടെയുള്ളപ്പോള്‍ അഫ്ഗാനിലെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചുമതല തുര്‍ക്കിക്കായിരുന്നു. ഇത് തുടരാനാണ് തുര്‍ക്കിയുടെ തീരുമാനം.

തല്‍ക്കാലം ഈ തീരുമാനത്തോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും നല്ല സൈനിക സന്നാഹമുള്ള തുര്‍ക്കിയുമായി സഹകരിക്കാനേ താലിബാന്‍ തുനിയൂ. ലോകത്ത് ഇസ്ലാമിക ശക്തിക്ക് മേല്‍ക്കോയ്മയുള്ള ഓട്ടോമന്‍ സാമ്രാജ്യം വീണ്ടും കൊണ്ടുവരികയെന്ന് സ്വപ്നം കാണുന്ന തുര്‍ക്കിക്ക് താലിബാനുമായുള്ള കൂട്ടുകെട്ട് പ്രയോജനം ചെയ്യും.

ഇനി താലിബാന്‍ അധികാരത്തില്‍ വന്നാല്‍ അവരെ ഒറ്റപ്പെടുത്തുന്ന നയതന്ത്ര നീക്കങ്ങള്‍ നടത്തുക മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള അടുത്ത പോംവഴി. താലിബാന്‍ മുന്നേറ്റം തുടരുമ്പോഴും സമാധാനം പുനസ്ഥാപിക്കാനും എല്ലാ അഫ്ഗാന്‍കാര്‍ക്കും പങ്കാളിത്തമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാനും ഉള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അത് വിജയിച്ചാല്‍ അതായിരിക്കും അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശ്വാസകരമായ വഴി.

അതേസമയം, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മേല്‍ക്കൈയുള്ള കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂടി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍ തീവ്രവാദികള്‍. എന്നാല്‍ ഇവിടെ ശക്തമായ സൈനിക സന്നാഹമുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ശക്തമായ കര്‍ഫ്യു രാജ്യമെങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍.

അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രിവശ്യകള്‍ ഏതാണ്ട് താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിക്കഴിഞ്ഞു. അഫ്ഗാനിലെ എല്ലാ അതിര്‍ത്തികളിലും താലിബാന്‍ സേന നിലയുറപ്പിച്ചു കഴിഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിനുള്ള എല്ലാ സഹായവും ഇല്ലാതാക്കുകയാണ് നിലവിലെ താലിബാൻ ലക്ഷ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ....  (52 seconds ago)

ട്രയിലർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ...  (24 minutes ago)

ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി  (34 minutes ago)

വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ  (46 minutes ago)

കനത്ത തിരിച്ചടി  (50 minutes ago)

വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി...  (53 minutes ago)

തൂക്കിലേറ്റണമെന്ന് ആരാധകർ  (1 hour ago)

ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും....  (1 hour ago)

ആക്രമണങ്ങളുടെ സൂചനയോ ?  (1 hour ago)

ബാലമുരുകനായി തൃശൂരിൽ വ്യാപക തെരച്ചിൽ  (1 hour ago)

പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ  (1 hour ago)

സ്‌കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ  (1 hour ago)

ഇന്ത്യയ്ക്ക് ആണവ അവസരം  (1 hour ago)

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന്  (2 hours ago)

എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെ  (2 hours ago)

Malayali Vartha Recommends