മോദിയും ബൈഡനും തമ്മിൽ നിർണായക കൂടികാഴ്ച.... പ്രതിസന്ധി താലിബാൻ! അമേരിക്കയിലേക്ക് ഇനി യാത്ര ചെയ്യാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉഭയകക്ഷി യോഗത്തിൽ സെപ്റ്റംബർ 24 ന് പങ്കെടുക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസിൽ QUAD നേതാക്കളുടെ യോഗം. അതിൽ അഫ്ഗാനിസ്ഥാൻ, ഇന്തോ-പസഫിക്, കോവിഡ് -19 പകർച്ചവ്യാധി, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ സൂക്ഷ്മമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും.
ഇതാദ്യമായാണ് വൈറ്റ് ഹൗസ് ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. ലഭിക്കുന്ന വിവരമനുസരിച്ച്, സെപ്റ്റംബർ 23 ന് പ്രധാനമന്ത്രി മോദി ജപ്പാനും ഓസ്‌ട്രേലിയയുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അഫ്ഗാന് വിഷയം ചര്‍ച്ചയാകും. കൊവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് നാളെ തുടങ്ങുന്നത്. കൊവിഡ് സഹചര്യം ചർച്ച ചെയ്യാൻ ജോ ബൈഡൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിലും മോദി പങ്കെടുക്കും.
കൂടാതെ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർക്കൊപ്പം, വിവിധ പദ്ധതികളിലൂടെ ഇന്ത്യ ഇടപഴകൽ വർദ്ധിപ്പിക്കുമ്പോൾ, തുറന്നതും സ്വതന്ത്രവും സമൃദ്ധവും നിയമങ്ങൾ അധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖല എന്ന പൊതു ലക്ഷ്യത്തെ പ്രധാനമന്ത്രി മോദി മുന്നോട്ട് കൊണ്ടു പോകും.
അതേസമയം ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് അമേരിക്ക നീക്കി. മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെയും മുഴുവന്‍ ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കണം.
അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ വാക്സീനേഷന്‍ നിബന്ധനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha