Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

യുഎസ്, ചൈന, റഷ്യ പരസ്പരം ഇടയുമ്പോൾ വീണ്ടുമൊരു ശീതയുദ്ധത്തിന്റെ നിഴലിൽ ലോകം ..ലോക മേധാവിത്വത്തിന്റെ സാങ്കല്‍പ്പിക കസേര ചൈന കീഴടക്കുമോയെന്ന ഭയമാണ് യു എസിന് .. .ചൈനയുടെ വെല്ലുവിളികൾക്ക് ആണെങ്കിൽ ഒരുകുറവുമില്ല.. . ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ കരാറിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച

26 SEPTEMBER 2021 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി

ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...

യുഎഇയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

ലോകചരിത്രത്തിലുണ്ടായ ഏത് യുദ്ധത്തിനെക്കാളും ഭീകരമായിരുന്നു കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം...നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിഞ്ഞില്ലെങ്കിലും യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ അതിന് ലോകം കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്

 

യുഎസും ചൈനയും യുഎസ്എസ്ആറിന്റെ ഭാഗമായ റഷ്യയും കിടമത്സരം തുടരുമ്പോൾ ഉണ്ടാകുന്ന ഭയവും ആശങ്കയും ചെറുതല്ല ..ഇനിയൊരു ശീതയുദ്ധമുണ്ടായാൽ അത് താങ്ങാനുള്ള കെൽപ്പ് ലോകത്തിനു ഉണ്ടായെന്നു വരില്ല ..

 

 

ലോക മേധാവിത്വത്തിന്റെ സാങ്കല്‍പ്പിക കസേര ചൈന കീഴടക്കുമോയെന്ന ഭയമാണ് യു എസിന് .. .ചൈനയുടെ വെല്ലുവിളികൾക്ക് ആണെങ്കിൽ ഒരുകുറവുമില്ല.. . ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ കരാറിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച.


കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു ആശങ്ക പങ്ക് വെച്ചിരുന്നു ..യുഎൻ പൊതുസമ്മേളനത്തിനു മുൻപ് അസോഷ്യേറ്റഡ് പ്രസ്സിന് (എപി) നൽകിയ അഭിമുഖത്തിൽ ഗുട്ടെറസ് പറഞ്ഞത് ഇതാണ് .. ‘ഭൂതകാലത്തിൽനിന്നു വ്യത്യസ്തമായ ഒരു ശീതയുദ്ധം എന്തുവില കൊടുത്തും നമ്മൾ ഒഴിവാക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, ഒരുപക്ഷേ, മുൻപത്തേതിനേക്കാൾ കൂടുതൽ അപകടകരവും നിയന്ത്രിക്കാൻ പ്രയാസമുള്ളതുമാകും അത്’

 

മുൻപ് അമേരിക്കയും, സോവിയറ്റ് യൂണിയനാണ് ഇത്തരം പോര് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് അമേരിക്കയും ചൈനയും തമ്മിലാണ് ..യു എസാണോ സോവിയറ്റ് യൂനിയനാണോ കേമമെന്നായിരുന്നു അന്ന് ചോദ്യമെങ്കില്‍ ഇന്ന് അത് ചൈനയാണോ യു എസാണോ എന്നായി മാറിയിട്ടുണ്ട് എന്നുമാത്രം

 

 

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിൽ പലപ്പോഴും തീരെ പക്വതയില്ലാതെയാണ് ഇരുരാജ്യങ്ങളുടെയും ഇടപെടൽ . അതുകൊണ്ടുതന്നെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റെറസ് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമായ മുന്നറിയിപ്പാണ് ഇരുരാജ്യങ്ങൾക്കും നൽകിയത്..

 

അമേരിക്കയും ചൈനയും തമ്മിലുള്ള ഈ ചേരി പോര് ലോകത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തേപറ്റൂ ..വീണ്ടുമൊരു ശീതയുദ്ധത്തിലേയ്ക്ക് ലോകത്തെ തള്ളിവിടാൻ സാധിക്കില്ല . ഇനിയൊരു യുദ്ധമുണ്ടായാൽ അത് ഒരുപക്ഷേ കൂടുതൽ അപകടകരവും, നിയന്ത്രിക്കാൻ പ്രയാസം ഏറിയതും ആയിരിക്കും

 

കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തിൽ രണ്ട് സുപ്രധാന സാമ്പത്തിക ശക്തികളും സഹകരിക്കണം. വാണിജ്യം, സാങ്കേതിക വിദ്യ, എന്നിവയിൽ കൂടുതൽ കൂടിയാലോചനകൾ വേണം. മനുഷ്യാവകാശം, സാമ്പത്തികം, ഓൺലൈൻ സുരക്ഷ, ദക്ഷിണ ചൈനാകടലിലെ പരമാധികാരം എന്നിവയിലെ രാഷ്ട്രീയ തർക്കങ്ങൾ തീർപ്പാക്കണം. .കോവിഡ് വാക്‌സിനേഷൻ, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ ആഗോള വെല്ലുവിളികളും അടിയന്തരമായി നേരിടാൻ രണ്ട് ലോകശക്തികളും, ഒത്തിണക്കത്തോടെ പ്രവർത്തിക്കണം,

 

 


അതേസമയം പുതിയ യുദ്ധമില്ലെന്ന നിലപാടിലാണു യുഎസും ചൈനയും ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് .കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു ..

 

‘നിരന്തരമായ യുദ്ധം എന്ന അധ്യായം യുഎസ് അവസാനിപ്പിക്കുന്നു. നയതന്ത്രം, വികസനം, ജനാധിപത്യം എന്നിവയെപ്പറ്റി പുതിയ അധ്യായം തുടങ്ങുകയാണ്. പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ല’– മാത്രമല്ല ആഗോള വെല്ലുവിളികൾ നേരിടുന്നതിനു സമാധാന തീരുമാനമെടുക്കുന്ന ഏതു രാജ്യത്തോടൊപ്പവും പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

 

യുഎൻ പൊതുസഭയിൽ അമേരിക്കയും ചൈനയും പങ്കുവെച്ചതും ഏകദേശം സമാനമായ ആശയങ്ങൾ തന്നെ ആയിരുന്നു .. സൈനിക ശക്തി, സാമ്പത്തിക ബലപ്രയോഗം, സാങ്കേതിക ചൂഷണം എന്നിവയിലൂടെ ദുർബല രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള വൻശക്തികളുടെ ശ്രമങ്ങളെ എതിർക്കും എന്ന് അമേരിക്കയും സമാധാനം, വികസനം, സമത്വം, നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവ മാനവികതയുടെ പൊതു മൂല്യങ്ങളാണ്, അവയ്ക്കായി നിലകൊള്ളണം. ചൈന വിദേശത്തു പുതിയ കൽക്കരി വൈദ്യുതി പദ്ധതികൾ നിർമിക്കില്ല. ഹരിതോർജവും കുറഞ്ഞ കാർബൺ ബഹിർഗമനവുമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിൽ മറ്റു വികസ്വര രാജ്യങ്ങൾക്കുള്ള പിന്തുണ വർധിപ്പിക്കും’– എന്ന് ഷിയും പറഞ്ഞു

 

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അതിന്റെ അനന്തര ഫലം വീണ്ടുമൊരു ശീതയുദ്ധം തന്നെ ആയിരിക്കുമെന്നതിൽ തർക്കമില്ല .... അത് മുമ്പത്തേക്കാള്‍ അപകടകരവുമായേക്കാം. മഹാമാരിയടക്കമുള്ള പ്രതിസന്ധികളിലൂടെ ലോകം കടന്നു പോകുമ്പോള്‍ എല്ലാ തലങ്ങളിലും സഹകരണമാണ് വേണ്ടത്, വിഭജനമല്ല എന്ന് ലോകരാജ്യങ്ങൾ അംഗീകരിച്ചേ മതിയാകൂ


ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ ഓകസ് (എ യു കെ യു എസ്) ഉടമ്പടിയിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച..പസഫിക് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെന്ന പേരിലാണ് ആസ്‌ത്രേലിയ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി കൂടുതല്‍ ആണവ അന്തര്‍വാഹിനികള്‍ ആസ്‌ത്രേലിയക്ക് നല്‍കാനാണ് ധാരണ..ഇത് ചൈനയെ ഉന്നം വെച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ,ഏഷ്യ പസഫിക്കില്‍ ചൈനയെ പ്രതിരോധിക്കാനുള്ള പുതിയ സഖ്യമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഓകസ് കരാറിനെ കാണുന്നത്.

 

12 അന്തര്‍വാഹിനി നിര്‍മിക്കാന്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറിയാണ് ആസ്‌ത്രേലിയ അമേരിക്കക്കും ബ്രിട്ടനുമൊപ്പം ചേർന്നത് എന്നത് ഫ്രാൻസിനെയും ചൊടിപ്പിച്ചിട്ടുണ്ട്

ട്രംപില്‍ നിന്ന് ഒന്നും പകര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച പുതിയ പ്രസിഡന്റ് ജോ ബൈഡനാകട്ടെ , ചൈനയോടുള്ള ശത്രുതയുടെ കാര്യത്തില്‍ ട്രംപിനേക്കാള്‍ അൽപ്പം മുന്നിലാണ് എന്നതാണ് സത്യം . ഈ ശത്രുത ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായി മാത്രം നിലനിൽക്കില്ല ...

 

പരസ്യമായും രഹസ്യമായും സഖ്യങ്ങള്‍ രൂപപ്പെടും. ഇന്ത്യയുള്‍പ്പെട്ട ക്വാഡ് സഖ്യത്തെയും യു എസ് ആ നിലക്കാണ് കാണുന്നത്. ഇങ്ങനെ പിളര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളുടെ പക്കല്‍ ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ മാനവരാശിയെ മുച്ചൂടും മുടിക്കാന്‍ പോന്ന ആയുധ ശേഖരം ഉണ്ടെന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നത് തന്നെയാണ് .. ഇനിയൊരു ശീതയുദ്ധത്തെ താങ്ങാനുള്ള കെൽപ്പ് ലോകത്തിനില്ല എന്ന സത്യം വമ്പൻ ശക്തികൾ തിരിച്ചറിഞ്ഞാൽ നല്ലത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (5 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (8 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (8 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends