കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി; പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയുടെ പുതിയ തീരുമാനം.

പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയുടെ പുതിയ തീരുമാനം. കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം നടപ്പാക്കുകയാണ് സൗദി അറേബ്യ. ഇതോടെ പ്രവാസികൾക്ക് സൗദിയിൽ ജോലി സാധ്യതയും അവസരങ്ങളും കുറയുകയാണ്. അടുത്ത വര്‍ഷം 16 തൊഴിലുകളും പ്രവര്‍ത്തന മേഖലകളും സൗദിവല്‍ക്കരിക്കാന്‍ പദ്ധതിയുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഫ്രീലാന്‍സ്, വിദൂര തൊഴില്‍ പദ്ധതികളിലൂടെ അടുത്ത വര്‍ഷം ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഫ്രീലാന്‍സ് രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 30,000 ആയും സൗദി തൊഴില്‍ നിയമം ഉറപ്പുനല്‍കുന്ന മുഴുവന്‍ പരിരക്ഷകളും ആനുകൂല്യങ്ങളും ലഭ്യമാക്കി വിദൂര തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 60,000 ആയും അടുത്ത വര്‍ഷം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഫ്ലക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് വഴക്കമാര്‍ന്ന തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 50,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ തൊഴില്‍ ശേഷിയുള്ളവരില്‍ പെട്ട 26 ശതമാനം പേരെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് പ്രാപ്തരാക്കി മാറ്റാനും സുസ്ഥിരതാ, ആരോഗ്യ തൊഴില്‍ മേഖലയില്‍ 3,000 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. വികലാംഗര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സേവനങ്ങള്‍ സംയോജിത രീതിയില്‍ നല്‍കാനും മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ഉന്നമിട്ട് വികലാംഗര്‍ക്ക് ദേശീയ രജിസ്റ്റര്‍ സ്ഥാപിക്കും.
ഈ വര്‍ഷം ഏതാനും മേഖലകളില്‍ 20 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുകയും 3,78,000 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ പെട്ട, തൊഴില്‍ ശേഷിയുള്ള പതിനായിരത്തിലേറെ പേര്‍ക്കും ഈ വര്‍ഷം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകടസാധ്യതകള്‍ കുറക്കാനും തൊഴില്‍ വിപണിയുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അംഗീകരിച്ചു. നിയമനം മുതല്‍ റിട്ടയര്‍മെന്റ് വരെയുള്ള കാലത്ത് പൊതുമേഖലാ ജീവനക്കാര്‍ക്ക് സംയോജിത ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം കേന്ദ്രീകൃത തൊഴില്‍ വിവര സംവിധാനം ആരംഭിച്ചതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയർത്തി. നിലവിൽ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവൽക്കരണ പദ്ധതി 3 വർഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെടും. സൗദിവൽക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങൾക്കു പുതിയ തൊഴിൽ വീസ, വർക്ക് പെർമിറ്റ് പുതുക്കൽ, പുതിയ വർക്ക് പെർമിറ്റ് അനുവദിക്കൽ, തൊഴിൽ മാറ്റം, സ്‌പോൺസർഷിപ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കും. കമ്പനി ഉടമയുടെ അനുമതി കൂടാതെ തൊഴിലാളികളെ സ്‌പോൺസർഷിപ് മാറ്റാനും അനുവദിക്കും.
തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതായി സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്‍മ നിരക്ക് കുറക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha

























