യോനിയിൽ അണുബാധയുള്ള രക്തപരിശോധനകൾക്ക് വിധേയരായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കും,പിന്നീട് ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് ഡോക്ടർ എന്ന് പരിചയപ്പെടുത്തി ആദ്യത്തെ ഫോൺ കോൾ, ആ ഒരൊറ്റ ചോദ്യത്തിൽ സ്ത്രീകൾ വീഴും, സ്ത്രീകളുടെ സ്വകാര്യ ലൈംഗിക ജീവിതങ്ങളിലേക്ക് കടക്കും, വിശദാംശങ്ങൾ കിട്ടിക്കഴിയുമ്പോൾ വീഡിയോകോളിലൂടെ സ്വകാര്യഭാഗങ്ങൾ കാണിക്കാൻ പ്രേരിപ്പിക്കും, വിളിച്ച ഒരു സ്ത്രീ സ്വകാര്യ ഭാഗം വിഡിയോകോളിലൂടെ പ്രദർശിപ്പിച്ചു, ഇത്തരത്തിൽ വ്യാജ ഡോക്ടറുടെ ഇരയായത് 400 -ലധികം യുവതികൾ

ലാബുകളിൽ പരിശോധനകൾക്കായി സ്വകാര്യ വിവരങ്ങൾ നൽകിയ സ്ത്രീകളുടെ പരിശോധനകൾ കൈക്കലാക്കി സ്വകാര്യഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ട് വ്യാജ ഡോക്ടർ. ഇറ്റലിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അറസ്റ്റോടെ പുറത്തുവന്നിരിക്കുകയാണ്. വളരെ കണക്കുകൂട്ടിയുള്ള നീക്കങ്ങളായിരുന്നു ഇയാളുടേത്.
രോഗികളുടെ ഡാറ്റ രഹസ്യമായി സൂക്ഷിക്കുന്നതിൽ ക്ലിനിക്കുകൾക്കും, ആശുപത്രികൾക്കും ലാബുകൾക്കും മറ്റും വരുന്ന വീഴ്ച മുതലെടുത്തുകൊണ്ട് ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചുവന്നിരുന്നത്. ആദ്യം ഇയാൾ രാജ്യത്തെ പ്രമുഖ ലാബുകളിൽ നിന്ന് യോനിയിൽ അണുബാധ ഉണ്ടായി എന്ന കാരണത്താൽ രക്തപരിശോധനകൾക്ക് വിധേയരായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കും. അവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചുകൊണ്ട്, ഡോക്ടർ എന്ന് പരിചയപ്പെടുത്തിയുള്ള ഇയാളുടെ ആദ്യത്തെ ടെലിഫോൺ സംഭാഷണത്തോടെ തന്നെ അവർ ഇരകളായി മാറുകയാണ്.
പിന്നീടുള്ള ചോദ്യങ്ങൾ ഇരകളുടെ വിവരങ്ങൾ സ്ഥിരീകരിച്ചുകൊണ്ടുള്ളതാവും. പേര്, പ്രായം, ജനന തീയതി, ബ്ലഡ് ഗ്രൂപ്പ്, തുടങ്ങിയ പലതും കൃത്യമായി ഇങ്ങോട്ട് പറഞ്ഞാണ് ഇയാൾ സംസാരം തുടങ്ങുന്നത്. അടുത്തിടെ എങ്ങാനും വല്ല ഗൈനക് പരിശോധനകൾക്കും വിധേയരായിരുന്നോ?" എന്നുള്ള അയാളുടെ അടുത്ത ചോദ്യത്തിൽ അവർ വീണുപോകും. ചോദ്യങ്ങൾ തുടർന്ന് വിളിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ലൈംഗിക ജീവിതങ്ങളിലേക്ക് കടക്കും.
അതിന്റെ വിശദാംശങ്ങൾ കിട്ടിക്കഴിയുമ്പോൾ കഴിഞ്ഞ ഘട്ടത്തിൽ നടത്തിയ പരിശോധനകൾ പ്രകാരം "ഗൗരവമുള്ള ഒരു അണുബാധ നിങ്ങളുടെ യോനിയിൽ സംഭവിച്ചിട്ടുണ്ട്" എന്നുള്ള അയാളുടെ വെളിപ്പെടുത്തൽ കൂടി കഴിയുമ്പോൾ, പിന്നീടങ്ങോട്ടുള്ള അയാളുടെ നിർദേശങ്ങൾ തട്ടിപ്പിനിരയാവുന്ന യുവതികളിൽ പലരും അനുസരിച്ചു പോകും.
പിന്നീട് അയാൾ അവരെ നിർബന്ധിക്കുക അടുത്ത ലെവൽ ആയ ഓൺലൈൻ സൂം കാൾ കൺസൾട്ടേഷൻ നടത്താൻ വേണ്ടിയാണ്. ഈ ഘട്ടത്തിലാണ് ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇയാൾ അവരുടെ സ്വകാര്യഭാഗം, യോനീപ്രദേശം, കൂടുതൽ പരിശോധനകൾക്കു വേണ്ടി വെളിപ്പെടുത്താൻ പറയുക.
വിളിച്ച സ്ത്രീ ഇങ്ങനെ സ്വകാര്യ ഭാഗം വിഡിയോകോളിലൂടെ പ്രദർശിപ്പിച്ചു കഴിയുന്നതോടെ ഈ ക്രിമിനലിനു ചാരിതാർഥ്യം ലഭിക്കുകയും അയാൾ അടുത്ത ഇരയെ തേടി ഇറങ്ങുകയുമാണ് സ്ഥിരമായി നടക്കുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിൽ അധികം സ്ത്രീകളെയാണ് ഈ വ്യക്തി വഞ്ചിച്ചിട്ടുള്ളത്.
സാലെന്തോ സ്വദേശിയായ ഒരു യുവതി, " ഗൈനക്കോളജിസ്റ്റ് എന്നവകാശപ്പെട്ടുകൊണ്ട് ഫോണിൽ വിളിച്ച്, വീഡിയോ കോളിലൂടെ സ്വകാര്യഭാഗങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന ഞരമ്പുരോഗിയെ" പറ്റി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതോടെയാണ് സംഗതികൾ പരസ്യമാവുന്നത്.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി സൂം കോളിൽ സ്വകാര്യ ഭാഗം വെളിപ്പെടുത്താൻ തുടങ്ങി അവസാന നിമിഷം കോൾ കട്ട് ചെയ്ത് പിന്മാറുകയാണുണ്ടായത്. എന്നാൽ, ഈ യുവതിക്ക് വൈകിയെങ്കിലും ഉദിച്ച വിവേകം മറ്റു പലർക്കും ഉണ്ടായില്ല. ഈ യുവതിയുടെ വെളിപ്പെടുത്തലിന് ശേഷം സമാനമായ പരാതികളുടെ വൻപ്രവാഹമാണുണ്ടായത്.
ഇതിനെത്തുടർന്ന് ഈ നാല്പതുകാരന്റെ വീട് പോലീസ് പരിശോധിച്ചപ്പോൾ നിരവധി സ്മാർട്ട് ഫോണുകളും, സിം കാർഡുകളും കണ്ടെടുക്കുകയുണ്ടായി. ഈ കേസിൽ തുടരന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























