ബൈഡന്റെ കെണിയിൽ ഷി ജിൻപിങിന്റെ കാര്യം കട്ട പോക.....ചൈനയെ ഇഞ്ചിഞ്ചായി കൊല്ലാൻ അമേരിക്കയുടെ വമ്പൻ സംവിധാനം...കണ്ണുതള്ളി ലോക രാജ്യങ്ങൾ

ഇന്തോ- പസഫിക് മേഖലയിൽ ചൈനയുടെ ഏത് അധിനിവേശത്തെയും തടയാൻ മിസൈൽ വിന്യാസമൊരുക്കിയിരിക്കുകയാണ് അമേരിക്ക എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
എന്തൊക്കെ കാര്യങ്ങളിൽ ചൈനയ്ക്ക് ദേഷ്യം വരുമെന്നറിയാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു നവീന സോഫ്റ്റ്‌വെയർ യുഎസ് സൈന്യം വികസിപ്പിസിച്ചിരുന്നു.യുഎസ് പ്രതിരോധ സെക്രട്ടറി കഴിഞ്ഞ ചൊവ്വാഴ്ച ഹവായിയിലെ യുഎസ് സൈന്യത്തിന്റെ ഇൻഡോ–പസിഫിക് കേന്ദ്രം സന്ദർശിക്കുകയും ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഇവിടെയാണ് ഇതിന്റെ നിർമാണ ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നത്.എന്നാൽ ഇത് ചൈനയുമായി കൊമ്പുകോർക്കാനുള്ള തയ്യാറെടുപ്പ് അമേരിക്ക എടുക്കുന്നതിന്റെ സൂചന ആയിട്ടാണ് കണക്കാട്ടേണ്ടത്.അമേരിക്ക നിലവിൽ ആക്രമണം ഭയക്കുന്ന രണ്ട് രാജ്യങ്ങൾ ചൈനയും റഷ്യയുമാണ്.
പസഫികിൽ നിലകൊള്ളുന്ന അമേരിക്കൻ നാവികസേനയുടെ പസഫിക് ഫ്ലീറ്റാണ് ചൈനയ്ക്കെതിരെ മിസൈൽ വിന്യാസം നടത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും, യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത രാജ്യമെന്ന നിലയിൽ, ചൈനയോട് അമേരിക്ക യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും ബീജിംഗ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
പസഫിക്കിലേക്ക് അമേരിക്ക എത്തിയതോടെ സമീപ ദ്വീപ് രാഷ്ട്രങ്ങൾക്ക് ഭീഷണിയുയർത്തിയിരുന്ന ചൈനയുടെ നീക്കങ്ങൾ എല്ലാവരും അറിയാൻ തുടങ്ങിയിരുന്നു. കൂടാതെ, ലഡാക്കിൽ ചൈന നടത്തിയ നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങളും രംഗത്തു വന്നിട്ടുണ്ട്. തായ്‌വാൻ ഞങ്ങളുടെ ഒരു ഭാഗമാണെന്ന് പറഞ്ഞു കൊണ്ട് വ്യോമാതിർത്തി ലംഘിച്ച് ചൈന ഭീഷണി ഉയർത്തിയിരുന്നു. സമുദ്രത്തിൽ കപ്പലുകളെ പ്രതിരോധിക്കാൻ മൈനുകൾ വിതറുകയും അന്തർവാഹിനികളെ തകർക്കാനുള്ള മിസൈലുകൾ ഘടിപ്പിച്ച ബോട്ടുകളും ചൈന വിന്യസിച്ചിരുന്നു. ഇതിനെല്ലാം ശക്തമായ മറുപടിയായാണ് അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം.
ചൈനയുടെ ചാരവലയം ലോകം മുഴുവൻ പടർന്നു കിടക്കുന്നെന്ന് അമേരിക്ക. നേരായ രീതിയിലോ അല്ലാതെയോ ആവട്ടെ, ചൈനീസ് താൽപര്യത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ചൈനയ്ക്ക് അതിശക്തമായ ഒരു ചാര ശൃംഖല തന്നെയുണ്ട്. ചിലപ്പോൾ, വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തികളോ അല്ലെങ്കിൽ ബിസിനസ് സ്ഥാപനങ്ങളോ ആയിരിക്കും. എന്തായാലും, ചൈനീസ് സർക്കാരിന്റെ വ്യക്തമായ പിന്തുണയോടും താൽപര്യത്തോടും കൂടിയാണ് ഇത് നടക്കുന്നത്.
അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ, ചൈനീസ് സൈനിക ശക്തിയെ പറ്റിയുള്ള ഇരുപത്തൊന്നാമത്തെ റിപ്പോർട്ട് ഇക്കഴിഞ്ഞ നവംബർ മൂന്നാം തീയതിയാണ് പുറത്തിറക്കിയത്. അതിൽ, ചൈനീസ് ചാരപ്രവർത്തനങ്ങൾ മാത്രം വിശദീകരിക്കാൻ അവർ ഒരു ഭാഗം മാറ്റി വെച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ പരാമർശിക്കുന്ന ചൈനീസ് ചാരപ്രവർത്തനങ്ങളെ പറ്റിയുള്ള പഠനങ്ങൾ പറയുന്നത്, തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ എന്തു നെറികേടും ചെയ്യാൻ ചൈനയ്ക്ക് ചെയ്യാൻ മടിയില്ലെന്നാണ്. ഓരോ 10 മണിക്കൂർ കൂടുമ്പോഴും, ചൈനയുടെ ഒരു ചാരപ്രവർത്തനം വീതം അമേരിക്ക കണ്ടെത്തിയതായി ഇതിൽ പറയുന്നു. പോരാഞ്ഞ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ്റ്റഫർ റേയുടെ വെളിപ്പെടുത്തൽ പ്രകാരം, 2020-ൽ റിപ്പോർട്ട് ചെയ്ത രഹസ്യം ചോർത്താൻ ശർമ ശ്രമിച്ച കേസുകൾ 5,000 ആണ്. അവയിൽ പകുതിയിലധികവും ചൈനയുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർത്താനുള്ള ചാരപ്രവർത്തനങ്ങളിൽ 1,300 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.ഇവ കൂടാതെ നേവൽ ആൻഡ് മറൈൻ ടെക്നോളജി, ബഹിരാകാശ സംവാദങ്ങൾ, സൈനിക സംവാദങ്ങൾ, മുങ്ങിക്കപ്പൽവേധ യുദ്ധമുറകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാമാണ് ചൈന പ്രധാനമായി ചോർത്താൻ ശ്രമിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























