ജമ്മുകാശ്മീരിൽ ഭീകരരുടെ തലയറുത്ത് സുരക്ഷാ സൈന്യം... 12 മണിക്കൂറിനുള്ളിൽ നാല് പേർ...

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കാശ്മീരിലെ ത്രാലിൽ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. തെക്കൻ കാശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നാല് തീവ്രവാദികളെയാണ് ഇതോടെ സൈന്യം വകവരുത്തിയത്.
രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ജമ്മുകശ്മീർ പോലീസും സുരക്ഷാസേനയും അടങ്ങുന്ന സംഘം ട്രാലിലെ ഹർദുമിൻ ഗ്രാമം വളയുകയായിരുന്നു.സംയുക്ത സംഘം ഗ്രാമത്തിലെത്തിയതോടെ തീവ്രവാദികൾ വെടിയുതിർത്തു.തുടർന്ന് സൈന്യവും പ്രത്യാക്രമണം നടത്തി.
അതേസമയം ഷോപിയാനിൽ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെടുത്തിരുന്നു.പ്രദേശത്ത് തീവ്രാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരെ വധിച്ചത്.പ്രദേശത്ത് കൂടുതൽ ഭീകർ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സേന തെരച്ചിൽ തുടരുകയാണ്.
മൂന്ന് ദിവസം മുൻപ് ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പൊലീസിലെ എ.എസ്.ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
അതോടൊപ്പം, ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഭീകരർ പിടിയിലായതായി വാർത്തയും നേരത്തേ ലഭിച്ചിട്ടുണ്ടായിരുന്നു. ലഷ്‌കർ ഇ ത്വയ്ബയുടെ സഹ സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന രണ്ട് ഭീകരരെയാണ് സുരക്ഷാ സേന പിടികൂടിയത്. ശ്രീനഗറിൽ ഇവർ നടത്തിയ ആക്രമണത്തിൽ പോലീസുകാരനും, പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രദേശത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് സൂചന. ഇവർക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് പരിശോധന നടത്തിവരികയാണ്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha
























