‘അമേരിക്കയിൽ ചിലർക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തിൽ ഏർപ്പെട്ടാൽ കൊള്ളാമെന്നുണ്ട്’കൊലവിളിയുമായി ചൈന ഷിയുടെ അടിവേര് മാന്താൻ ബൈഡൻ കളത്തിലിറങ്ങുമോ?
അമേരിക്കക്കെതിരെ ശക്തമായ പ്രകോപനവുമായി ചൈന. നിലവിൽ അമേരിക്കയുമായി ഒരു പുതിയ ശീത യുദ്ധമുണ്ടായാൽ തങ്ങൾ തോൽക്കില്ലെന്നും, പഴയ സോവിയറ്റ് യൂണിയനല്ല ഇപ്പോഴത്തെ ചൈനയെന്നും അമേരിക്കയിലെ ചൈനീസ് അംബാസിഡർ പ്രഖ്യാപിച്ചു.ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിൽ, അമേരിക്കയിലെ ചൈനീസ് സ്ഥാനപതി ക്വിൻ ഗാങ്ങാണ് പ്രകോപനപരമായ ഈ പരാമർശം ഉന്നയിച്ചത്. പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം കവർ ചെയ്യുമ്പോൾ തന്നെയായിരുന്നു ഈ പരാമർശം.
‘അമേരിക്കയിൽ ചിലർക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തിൽ ഏർപ്പെട്ടാൽ കൊള്ളാമെന്നുണ്ട്’ എന്ന ആമുഖത്തോടെയാണ് ക്വിൻ സംഭാഷണം ആരംഭിച്ചത്. എന്നാൽ,സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയല്ല ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും, നൂറ് വർഷത്തിന്റെ പിൻബലവും പാരമ്പര്യവും നിങ്ങളുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്നും ക്വിൻ ഗാങ്ങ് പറഞ്ഞു.അമേരിക്കയുടെ മൂന്നാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈനയെന്ന് പ്രഖ്യാപിച്ച ക്വിൻ, ഈ വർഷത്തെ അധിക വ്യാപാരം മാത്രം 700 ബില്യനിലധികമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക-ചൈന ബന്ധം ഉലയുന്നതിനിടയ്‌ക്ക്, യു.എസിന്റെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെഇതിരുന്നു. ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചൈനയുടെ നീക്കങ്ങൾ. യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനയുടെ പരിശീലനം നടന്നത്. ഷിൻഷിയാങ് പ്രവിശ്യയിലെ താക്‌ലമക്കാൻ മരുഭൂമിയിൽ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങൾ യു.എസ്. ബഹിരാകാശ സാങ്കേതികകമ്പനിയായ മാക്‌സറാണ് പുറത്തുവിട്ടത്.
മരുഭൂമിയിലെ സൈന്യത്തിന്റെ പുതിയ പരിശീലനകേന്ദ്രത്തിൽ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈൽവേധ കപ്പലിന്റെയും മാതൃകകളാണ് നിർമിച്ചിട്ടുള്ളത്. ആറ് മീറ്റർ വീതിയുള്ള ഒരു റെയിൽ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാർഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാൻ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉലച്ചിലുകളിൽ യുദ്ധസാദ്ധ്യത മുന്നിൽ കണ്ടാണോ ചൈനയുടെ ഈ നീക്കമെന്നാണ് ലോകരാജ്യങ്ങൾ സാകൂതം വീക്ഷിക്കുന്നത്. തെക്കൻ ചൈനക്കടൽ, തായ്‌വാൻ വിഷയങ്ങളിൽ അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലാണ്.
എന്നാൽ, വാർത്തകൾ പുറത്തു വന്നിട്ടും അതിനോടൊന്നും ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെയും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.ചൈനയുടെ സൈന്യത്തെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 2020 ജൂലായിൽ ചൈന പരീക്ഷണാർത്ഥം വിക്ഷേപിച്ച ആറ് ഡി.എഫ് കപ്പൽവേധ ബാലിസ്റ്റിക് മിസൈലുകൾ തെക്കൻ ചൈനക്കടലിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഈ വർഷമാദ്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം, അയൽ രാജ്യങ്ങളെല്ലാം ചൈനയുടെ ഈ പരിശീലന നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന മാറിയ സാഹചര്യത്തിൽ ചൈനയുടെ വെല്ലുവിളി കാര്യമായി തന്നെ അമേരിക്ക ഇടുമെന്നത് ഉറപ്പാണ്. സമ്പത്തില്‍ ഏറെക്കാലം മുന്നിലായിരുന്ന അമേരിക്കയെ കടത്തിവെട്ടിയാണ് ചൈനയുടെ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തി. 2000ല്‍ വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ സമ്പത്ത്. നിലവില്‍ ലോക സമ്പത്തിലെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈവശമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha