യാത്രക്കാരെ ആശങ്കയിലാക്കി വിമാനയാത്രകൾ റദ്ദാക്കുന്നു; വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ റദ്ദാക്കിയത് 11,500 വിമാനസര്‍വീസുകള്‍, യൂറോപ്പിലും യുഎസ്സിലും കൊവിഡ് ബാധ ഉയരുന്നത് റെക്കോര്‍ഡ് നിലയിൽ
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിൽ ലൊരാഷ്ട്രങ്ങൾ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ്. പ്രത്യേകിച്ച് ഡെൽറ്റ വകഭേദം നൽകിയ പാഠങ്ങൾ കൺമുന്നിൽ ഉള്ള സഹാഹര്യത്തിൽ.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദം ലോകമെമ്പാടും തന്നെ അതീവ വ്യാപനമാണ് ഉണ്ടായത്. ഡെൽറ്റയും ഡെൽറ്റ പ്ലസും ആശങ്കയുടെ വകഭേദമെന്ന നിലയിലാണ് തരംതിരിച്ചിരുന്നത്. സമാനമായി തന്നെ ഒമിക്രോൺ വകഭേദവും അതീവ ആശങ്കയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ തന്നെ ഇത്തരത്തിൽ വരുന്ന വാർത്തകൾ നുണയാൻ പൊള്ളയാണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്.
അങ്ങനെ കൊവിഡിന്റെ അടുത്ത വ്യാപനം ആരംഭിച്ചതോടെ വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. വെറും നാല് ദിവസത്തെ ഇടവേളയിലാണ് ഇത്തരത്തിൽ റദ്ദാക്കപ്പെടുന്ന സർവീസുകളുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുന്നത്. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് യാത്ര തിരിക്കാനിരുന്ന ലക്ഷക്കണക്കിനു പേരാണ് പൊടുന്നനെയുളള വിമാനസര്‍വീസ് റദ്ദാക്കലില്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. യൂറോപ്പിലും യുഎസ്സിലും റെക്കോര്‍ഡ് നിലയിലാണ് കൊവിഡ് ബാധ ഉയരുന്നത് എങ്കിലും ലോകമെമ്പാടും കനത്ത ആശങ്കയിലാണ്.
വിമാനങ്ങള്‍ റദ്ദാക്കിയതോടൊപ്പം വിമാനങ്ങള്‍ വൈകിയോടുന്നതിനും കൊവിഡ് വ്യാപനം കാരണമായി മാറിയിട്ടുണ്ട്. ഓരോ വര്‍ഷത്തേയും ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര ചെയ്യുന്ന സമയമാണ് ക്രിസ്മസ് അവധിക്കാലം എന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യാന്തര തലത്തില്‍ വലിയ വേഗതയിലാണ് നിലവിൽ പടര്‍ന്നുപിടിക്കുന്നത്. തിങ്കളാഴ്ചയും ഇന്നുമായി മറ്റനേകം വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച 3,000 വിമാനങ്ങളും ഇന്ന് 1,100 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ വിമാനങ്ങള്‍ റദ്ദാക്കിയതും യാത്രാ നിരോധനവും മൂലം യുഎസ്സില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. തൊഴിലാളികളുടെ കുറവ് തന്നെയാണ് പ്രധാന കാരണം. അതിന് പ്രതിവിധിയെന്ന നിലയില്‍ ക്വാറന്റീന്‍ പത്ത് ദിവസം എന്നത് അഞ്ചായി കുറയ്ക്കാന്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസം ക്വാറന്റീനും അഞ്ച് ദിവസം മാസ്‌ക് ധരിക്കലുമാണ് പുതിയ നിര്‍ദേശം എന്നത്.
ജനുവരിയോടെ തന്നെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോര്‍ഡിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വാക്‌സന്‍ എടുക്കാത്തവരുടെ കൂടിയ എണ്ണവും പരിശോധനകളുടെ കുറവും എല്ലാം രോഗവ്യാപനത്തിന് കാരണമായി മാറുന്നുണ്ട്. പല ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കിലും പഴയ പോലെ പ്രതിസന്ധിയിലേക്ക് പോയിട്ടില്ലെന്ന് പ്രസിഡന്റ് ജൊ ബെയ്ഡന്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് കൊവിഡ് കേസുകളില്‍ അമേരിക്ക സാക്ഷ്യം വഹിച്ചത്. പ്രതിദിനം 250,000 കേസുകളുടെ വര്‍ദ്ധനയുണ്ടായിരുന്നു . ഏകദേശം 816,000-ത്തിലധികം ആളുള്‍ക്ക് രാജ്യത്ത് നിന്ന് ജീവന്‍ നഷ്ടപ്പെട്ടു . അതേസമയം, ഒമൈക്രോണിന്റെ സാഹചര്യത്തില്‍ യൂറോപ്പിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനാല്‍ രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് കടക്കണമെന്നില്ല.
https://www.facebook.com/Malayalivartha