ഇമ്രാൻ ഖാന് റഫാലിനെ ഭയം? ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തയ്യാറെടുത്ത് പാക്കിസ്ഥാൻ; ഉറ്റുനോക്കി ഇന്ത്യ
റഫാൽ പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയതോടെ പാകിസ്ഥാന് മുട്ടിടിയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം. നിലവിലുള്ള പഴയ യുദ്ധവിമാനങ്ങൾ വച്ച് ഇന്ത്യയോട് കിടപിടിക്കാൻ കഴിയില്ലെന്ന ബോധ്യം വന്നത് കൊണ്ടാകാം പാകിസ്ഥാൻ ആ നീക്കം നടത്തിയിരിക്കുന്നത്.
അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാലുകൾ വിന്യസിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് റഫാലുകൾ പാേലുള്ള വിമാനങ്ങളോ പ്രതിരോധ സമാഗ്രികളോ വാങ്ങാനുള്ള കെൽപ്പില്ല എന്നത് പകൽ പോലെ സത്യം . അതുകൊണ്ടാണ് ഇപ്പോഴിതാ പാക്കിസ്ഥാൻ ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നത്.
ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഇക്കാര്യം അറിയിക്കുകയും ചെയ്തു . അടുത്ത വർഷം മാർച്ച് 23 ന് നടക്കുന്ന പാകിസ്ഥാൻ ദിന ചടങ്ങിൽ ജെ-10സി ഉൾപ്പെടുന്ന 25 ഓൾ-വെതർ വിമാനങ്ങളുടെ ഫുൾ സ്ക്വാഡ്രൺ പങ്കെടുക്കുന്നുണ്ട്. റാവൽപിണ്ടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് റാഷിദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചൈന അവരുടെ ഏറ്റവും നല്ല യുദ്ധവിമാനങ്ങൾ നൽകി അവരുടെ സഖ്യകക്ഷിയെ രക്ഷിക്കാൻ എത്തിയിരിക്കുകയാണ് എന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പക്ഷേ വിമാനം വാങ്ങാൻ എത്രരൂപയുടെ കരാറിലാണ് ഏർപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം പാകിസ്ഥാൻ-ചൈന സംയുക്ത അഭ്യാസത്തിലും ജെ-10സി വിമാനങ്ങൾ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
നേരത്തേ ചൈന പാകിസ്ഥാനുനൽകിയ യുദ്ധവിമാനങ്ങളിൽ പലതും വേണ്ടത്ര കാര്യക്ഷമത പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ വാങ്ങിയ വിമാനങ്ങളിൽ പകുതിയിലധികവും അറ്റകുറ്റപണികൾ പോലും നടത്താനാകാതെ വെറുതെ ഇട്ടിരിക്കുന്ന അവസ്ഥയാണ് . ഈ വിമാനങ്ങൾ വാങ്ങിയതിന്റെ കടംപോലും ഇതുവരെ കൊടുത്തുതീർക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യം .
അതിനിടെയാണ് കോടികൾ കടമെടുത്ത് വീണ്ടും വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. ഇങ്ങനെയൊരു സഹായം ചൈന പാകിസ്ഥാൻ ചെയ്യുമ്പോൾ ഉറപ്പായിട്ടും അതിനുള്ള മുതലെടുപ്പും നടത്തിയിരിക്കും. അതേസമയം ഇന്ത്യയിലേക്ക് റാഫേൽ യുദ്ധവിമാനങ്ങൾ അഭിമാനത്തോടെ പറന്നിറങ്ങിയത് നിരവധി വിമർശനങ്ങളുടെയും വിവാദങ്ങളുടെയും പാതകൾ പിന്നിട്ടാണ്.
പ്രതിലോമശക്തികൾ ഉയർന്നെങ്കിലും ഫ്രാൻസിൽ നിന്നും റഫാൽ വാങ്ങുക എന്ന നിശ്ചയദാർഢ്യത്തിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നു. റഫാൽ വിമാനങ്ങൾ സ്വന്തമാക്കണമെന്ന കടുംപിടുത്തത്തിൽ വ്യോമസേന ഉറച്ചുനിന്നത് അതിന്റെ ഗുണങ്ങൾ കൊണ്ട് തന്നെയാണ്. ഈ വിമാനങ്ങൾ സേനയ്ക്ക് വരുത്തുന്ന മാറ്റങ്ങൾ മുന്നിൽ കണ്ടായിരുന്നു റഫാൽ സ്വന്തമാക്കാൻ ഇന്ത്യൻ സർക്കാർ ദൃഢനിശ്ചയത്തോടെ ഇറങ്ങിയത് .
https://www.facebook.com/Malayalivartha