ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 7.3 തീവ്രത, ചുറ്റുമുള്ള ദ്വീപുകളിലെ പ്രദേശ വാസികൾ അതീവ ജാഗ്രതയിൽ
ഇന്തോനേഷ്യയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രതയാണ് ഭൂചലനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ചുറ്റുമുള്ള ദ്വീപുകളിലെ പ്രദേശ വാസികൾ അതീവ ജാഗ്രതയിലാണ് ഇപ്പോൾ. ലോസ്പലോസിൽ നിന്ന് ഏകദേശം 113 കിലോമീറ്റർ അകലെ വടക്കുകിഴക്കാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.
തിമോർ - ലെസ്റ്റെയിലെ മുനിസിപ്പിയോ ഡി ലൗട്ടം, കെപുലാവാൻ ബരാത് ദയയിലും വൻ ഭൂചലനം ഉണ്ടായി. യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) വ്യക്തമാക്കുന്നത് പ്രകാരം, പ്രാദേശിക സമയം പുലർച്ചെ 3.25 നാണ് സംഭവം. ചുറ്റുമുള്ള മറ്റ് ദ്വീപുകളിൽ സുനാമി മുന്നറിയിപ്പ് ഒന്നും തന്നെ നൽകിയിരുന്നില്ല.
തുടരെ തുടരെ ഉണ്ടാകുന്ന ഭൂചലനത്തിൽ ആശങ്കയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ മാസവും സമാനമായി ഭൂചനലനം റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം കിഴക്കൻ ഇന്തൊനേഷ്യയിൽ ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിക്കുകയായിരുന്നു. ശക്തമായ ഭൂചലനമാണുണ്ടായതെന്നും അതിനാൽ തന്നെ തുടർ ചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭൂചലനത്തെ തുടർന്ന് ആളപായമോ കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തുട നീളം 12 ലധികം തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്‌ളോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നത്. ഭൂചലനം ശക്തമായിരുന്നെങ്കിലും സുനാമിക്ക് സാദ്ധ്യതയില്ലെന്ന് പസിഫിക് സുമാനി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് ആദ്യം നല്കിയിരുന്ന സുനാമി മുന്നറിയിപ്പ് ഇന്തൊനേഷ്യൻ അധികൃതർ പിൻവലിക്കുകയുണ്ടായി.
അതേസമയം ഇന്തൊനേഷ്യ ഉൾപ്പെടുന്ന പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാവുന്നത് പതിവാണ്. 2004 ൽ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. 2018ൽ ലംബോക്ക് ദ്വീപിലുണ്ടായ ഭൂചലനത്തിൽ 550 പേരും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha