സ്വന്തം കുഞ്ഞുനെ ലൈംഗികമായി ഉപയോഗിക്കാൻ അമ്മ മുപ്പത്തിയേഴുകാരന് വിറ്റു, അഞ്ച് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം യുവാവ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിടിയിലായപ്പോൾ പോലീസിന് മുന്നിൽ യുവതിയുടെ സിനിമയെ വെല്ലുന്ന അഭിനയം, കള്ളക്കഥയെല്ലാം പൊളിച്ചടുക്കി ഭർത്താവ് രംഗത്ത്
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പത്തിയേഴുകാരന് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ പിടിയിൽ. കെല്ലി സിപ്പിള്‍ എന്ന 35കാരി 37 കാരനായ ജെറമി വില്യംസ് എന്നയാൾക്കാണ് തന്റെ പെണ്‍കുഞ്ഞിനെ പണം വാങ്ങി വിറ്റത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വില്യംസ് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മരണത്തിനു ശേഷം നടന്ന അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.
കമാരി ഹോളണ്ട് എന്ന അഞ്ചു വയസ്സുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 13-നാണ് കുട്ടിയെ കാണാതായതായി അമ്മയായ സിപ്പിള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞത്.
എന്നാല്‍ പിന്നീട് അലയിലെ ഫെനിക്‌സ് സിറ്റിയില്‍ പ്രതി വില്യംസ് താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്യംസും സിപ്പിളും തമ്മില്‍ നേരത്തേതന്നെ ബന്ധമുണ്ടെന്ന് പോലീസ് ഡബ്ല്യുആര്‍ബിഎല്ലിനോട് പറഞ്ഞു. ഇതിന് മുന്‍പും ബാലപീഡനക്കേസില്‍ പ്രതിയായിട്ടുള്ള മുപ്പത്തിയേഴുകാരനായ വില്യംസിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തനിക്ക് കൊലപാതകത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് അമ്മയായ സിപ്പിള്‍ ആദ്യം പ്രതികരിച്ചത്.ഞാന്‍ ഒരു അമ്മയാണ്. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല, അവള്‍ എന്റെ ജീവനായിരുന്നു. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവള്‍ എന്റെ ഏക പെണ്‍കുട്ടിയായിരുന്നു. എനിക്ക് മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത് എന്നും സിപ്പിള്‍ പോലീസിനോട് പറഞ്ഞു.
എന്നാൽ ഇവരുടെ ഭർത്താവ് രംഗപ്രവേശം ചെയ്തതോടെയാണ് യുവതിയുടെ തനിനിറം പുറത്തറിയുന്നത്. അവള്‍ ഒരു രാക്ഷസിയാണെന്ന് സിപ്പിളിന്റെ അറസ്റ്റിന് ശേഷം കര്‍മാരിയുടെ പിതാവ് കോറി ഹോളണ്ട് പ്രതികരിച്ചത്.ഒരു യഥാര്‍ത്ഥ അമ്മ തന്റെ മക്കളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി മരിക്കുകയും ചെയ്യും.
എന്നാല്‍ ഇവള്‍ അങ്ങനെയല്ല. ഞങ്ങളുടെ മാലാഖ കാമാരിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നീതി ലഭിക്കുന്നതു വരെ ഞങ്ങള്‍ നിയമപോരാട്ടം തുടരും.അവളെ കുറിച്ചും അവള്‍ അര്‍ഹിക്കുന്ന നീതിയെ കുറിച്ചും ഇനിയും ഏറെ വാര്‍ത്തകള്‍ പുറത്തുവരണമെന്നും അദ്ദേഹം പ്രതികരിച്ചു.
നിങ്ങളുടെ കുട്ടികള്‍ എവിടെയാണെന്നും അവര്‍ ആരുടെയടുക്കലാണെന്നും ദയവായി നിരീക്ഷിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്ന് കൊളംബസിന്റെ അസിസ്റ്റന്റ് പോലീസ് ചീഫ് ജോയ്സ് ഡെന്റ്-ഫിറ്റ്സ്പാട്രിക് പറഞ്ഞു.
https://www.facebook.com/Malayalivartha