ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ!; ഇസ്രായേലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് 30 വയസുള്ള ഗര്‍ഭിണിയിൽ
ഇസ്രായേലില്‍ ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ. കൊവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. 30 വയസുള്ള ഗര്‍ഭിണിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രസവത്തിനായി നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ യുവതിക്കു രോഗം മാറിയെന്നും ഇവര്‍ ആശുപത്രി വിട്ടതായും ഇസ്രയേലി മാധ്യമങ്ങള്‍ പറയുന്നു.
ഇസ്രയേലില്‍ കൊവിഡ് കേസുകള്‍ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ രാജ്യത്ത് വാക്‌സീന്റെ നാലാമത്തെ ഡോസിന് അനുമതി നല്‍കി. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നല്‍കുന്നത്. ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ നാഷ്മാന്‍ ആഷ് ആണ് നാലാമത്തെ ഡോസിനും അനുമതി നല്‍കിയതായി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha