അമേരിക്കയിൽ കൊവിഡ് കേസുകൾ പടരുന്നത് യുവജനങ്ങളിലും കുട്ടികളിലും; ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവർ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് യുവജനങ്ങളിലും കുട്ടികളിലുമാണെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണെന്ന് കണ്ടെത്തിക്കുകയുണ്ടായി. 18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്പുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരിൽ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാൾ ആറിരട്ടി വർദ്ധിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ കാലിഫോർണിയയിൽ, 5-11 പ്രായത്തിലുള്ള കുട്ടികളിൽ കൊവിഡ് അണുബാധ നിരക്ക് ഇരട്ടിയായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുവജനങ്ങളിലധികവും വിവിധ ജോലികൾക്കായി പുറത്ത് പോകുന്നവരാണ്. ഇതോടൊപ്പം തന്നെ വിനോദം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായും ഇവരിൽ പലരും പുറത്തിറങ്ങുന്നുണ്ട്. ഇതൊക്കെയാണ് രോഗ വ്യാപനത്തിന്റെ കാരണമെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ബാർബറ ഫെറർ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി.
അതേസമയം, ഇന്ത്യയില്‍ നവംബര്‍ അവസാനത്തോടെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏകദേശം 1,525 പേര്‍ക്ക് ഒമിക്‌റോണ്‍ വേരിയന്റ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്. 460 കേസുകളുമായി മഹാരാഷ്ട്ര ഏറ്റവും കൂടുതല്‍ നാശനഷ്ടമുള്ള സംസ്ഥാനമായി തന്നെ തുടരുകയാണ്.
കൂടാതെ ഇന്ന് 27,553 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ 21 ശതമാനം വര്‍ധനയും റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ 284 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുകയാണ്.
ഇന്ത്യയിലെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങള്‍ അതിവേഗം പടരുന്ന ഒമൈക്രോണ്‍ വേരിയന്റ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 460 ഒമൈക്രോണ്‍ കേസുകളും തൊട്ടുപിന്നില്‍ 351 അണുബാധയുള്ള ഡല്‍ഹിയുമാണ്. മൂന്നാമതായി കേരളമാണ് നിൽക്കുന്നത്. ശനിയാഴ്ച കൊറോണ വൈറസ് കേസുകളില്‍ 50 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha