ചൈനയില്‍ അതി ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 22 പേര്‍ക്ക് പരിക്ക്; . വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനമുണ്ടായത്; ഞെട്ടിക്കുന്ന വിവരം പുറത്ത്

ചൈനയില്‍ അതി ശക്തമായി ഉണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത് . 22 പേര്‍ക്കാണ് പരിക്കേറ്റത്. തെക്ക് കിഴക്കന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ആയിരുന്നു സംഭവം.
വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. നിന്‍ഗ്ലാംഗില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനത്തില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു.
ഭൂചലനത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതേസമയം സെപ്റ്റംബറിൽ ചൈനയിലെ സിചുവാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലക്‌സിയന്‍ കൗണ്ടിയിലെ ഫുജി ടൗണ്‍ഷിപ്പിലെ ഒരു ഗ്രാമത്തില്‍ നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ചൈന എര്‍ത്ത്‌വേക്ക് നെറ്റ്‌വര്‍ക്ക് സെന്റര്‍ പറയുന്നതനുസരിച്ച് പുലര്‍ച്ചെ 4:33 നാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തില്‍ 29.2 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 105.34 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലും രേഖപ്പെടുത്തി. പ്രവിശ്യാ സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ലുഷൗ സിറ്റി അധികൃതരും ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























