കിഴക്കൻ ലഡാക്കിലെ പാങ്‌ഗോംഗ് സോ തടാക മേഖലയിൽ പേടിച്ചരണ്ട് ചൈനയുടെ പടപ്പുറപ്പാട്; സംഘർഷമുണ്ടാകുകയാണെങ്കിൽ പെട്ടന്ന് സൈന്യത്തെ വിന്യസിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള തത്രപ്പാട്; പാലം പണിയുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കിഴക്കൻ ലഡാക്കിലെ പാങ്‌ഗോംഗ് സോ തടാക മേഖലയിൽ പേടിച്ചരണ്ട് ചൈനയുടെ ആ നീക്കം. അവിടെ ഇവർ പാലം പണിയുന്നതായിട്ടുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. പാലം പണിയുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും അവിടെ നിന്നും പുറത്ത് വന്നു. തടാകമേഖലയിലെ സ്വന്തം പ്രദേശത്താണ് ചൈന നിർമാണം നടത്തുന്നത്.
അതായത് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളക്കാർ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയുടെ സമീപത്ത് തന്നെയാണ് ഈ നിർമാണം നടത്തുന്നത്. സംഘർഷമുണ്ടാകുകയാണെങ്കിൽ പെട്ടന്ന് സൈന്യത്തെ വിന്യസിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത് . 2020 ജൂണിൽ ഇവിടെ സംഘർഷമുണ്ടായി. അതിനു ശേഷം ഇരുസൈന്യവും ഈ മേഖല ബഫർസോണായി പ്രഖ്യാപിക്കുകയായിരുന്നു.
40 കിലോമീറ്റർ ദൈർഘ്യമുളള പാലമാണ് ഇവിടെ നിർമിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.ഗാൽവൻ സംഘർഷത്തിന് ശേഷം ഈ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയും ശക്തമാക്കിയിരുന്നു. സൈനിക നീക്കങ്ങൾക്ക് സഹായകരമാകുന്ന ഒരുപാട് കാര്യങ്ങളാണ് ഇവിടെ ഇന്ത്യ ഒരുക്കുന്നത്.
ചൈനീസ് മേഖലയിൽ ചെറു കോളനികളും വാച്ച് ടവറുകളും അടക്കം ചൈന നിർമിക്കുന്നതായിട്ടുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത് ഭൗമ രഹസ്യാന്വേഷണ വിദഗ്ധനായ ഡാമിയൻ സിമോൺ ആണ് . പാങ്‌ഗോംഗ് തടാകത്തിന്റെ വടക്ക് -തെക്ക് തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം.
അതേസമയം പുതിയ വർഷത്തിന്റെ ആരംഭത്തിൽതന്നെ പ്രതിരോധരംഗത്ത് ശക്തമായ നീക്കങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എസ്-400 എന്ന ശക്തനായ മിസൈൽ വിക്ഷേപണിയെ അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരുന്നു. റഷ്യൻ നിർമ്മിതമായ മൾട്ടി മിസൈൽ ലോഞ്ചറിന്റെ കൃത്യതയാർന്ന പ്രഹരശേഷിയുണ്ട് ഇതിന്. ഈ വിക്ഷേപണത്തിലൂടെ പാകിസ്താനും ചൈനയ്‌ക്കും ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകിയത്. എസ്-400 സ്ഥാപിച്ചിട്ടുള്ളത് അതിർത്തിയിലെ പാകിസ്താനെ ലക്ഷ്യമാക്കിയുള്ള അഞ്ച് വ്യോമതാവളങ്ങളിൽ ഒന്നിലാണ്.
https://www.facebook.com/Malayalivartha
























