വിമാനത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍, കുഞ്ഞിനെ കണ്ടെത്തിയത് ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത്, ഇരുപതുകാരിയുടെ കള്ളത്തരം കൈയ്യോടെ പൊക്കി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍, കുഞ്ഞ് തന്റേതല്ലെന്ന യുവതിയുടെ വാദം പൊളിഞ്ഞത് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ, ഒടുവിൽ കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്ന് കുറ്റസമ്മതം, ചോദ്യം ചെയ്യലിൽ പുറത്തുവന്നത് വിമാന ശുചിമുറിയിലെ രഹസ്യ പ്രസവം

വിമാനത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച യുവതി പിടിയിൽ. 20കാരിയാണ് അറസ്റ്റിലായത്. ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ രക്തത്തില്‍ കുതിര്‍ന്ന് പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഈസ്റ്റ് ആഫ്രിക്കയിലെ മഡഗസ്സ്‌കറിലാണ് നടുക്കുന്ന സംഭവം. വിമാനത്തില്‍വച്ച് പ്രസവിച്ചതായാണ് സംശയം.
മഡഗസ്സ്‌കറില്‍ നിന്ന് എത്തിയ എയര്‍ മൗറീഷ്യസ് വിമാനം ജനുവരി ഒന്നിനാണ് സര്‍ സീവൂസാഗര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഇക്കാര്യം കണ്ടെത്തിയത്.
ഇവര്‍ പിന്നീട് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.ടോയ്ലറ്റ് പേപ്പറില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ ചികില്‍യ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് തന്റേതല്ലെന്നാണ് യുവതി ആദ്യം തറപ്പിച്ച് പറയുകയായിരുന്നു. അധികൃതരുടെ സംശയം കാരണം യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ യുവതി പ്രസവിച്ചതായി കണ്ടെത്തിയത്.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയില്‍ നിന്ന് വിട്ടയച്ച ശേഷം ചോദ്യം ചെയ്യുകയും നവജാതശിശുവിനെ ഉപേക്ഷിച്ചതിന് കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റില്‍ മൗറീഷ്യസിലെത്തിയതാണ് യുവതി. ഇവര്‍ കുട്ടിയെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം അറിവായിട്ടില്ല. യുവതിയും ശിശുവും ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























