വാക്സിനെടുക്കാൻ വിസമ്മതിച്ചു!! ദമ്പതികൾ കോവിഡ് വന്ന് മരണപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ: അനാഥരായതോ നാലു കുട്ടികൾ
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ വേളയില്‍ വാക്സിനേഷനും മുന്‍കരുതലുമാണ് മികച്ച പ്രതിരോധ മാര്‍ഗങ്ങളായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത് എന്നാല്‍ വിവിധ കാരണങ്ങളാല്‍ വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ നിരവധിയാണ്. ഭയപ്പാടിനാലും, മതപരമായ കാരണങ്ങള്‍ ഉയര്‍ത്തിയുമാണ് വാക്സിന്‍ വിരോധികള്‍ കഴിയുന്നത്.
എന്നാല്‍ ഇത്തരത്തില്‍ വാക്സിനെടുക്കാന്‍ മടികാട്ടിയ ഒരു കുടുംബത്തിനുണ്ടായ ദാരുണമായ സംഭവമാണ് മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. നാല് കുട്ടികളുള്ള വാക്സിനെടുക്കാന്‍ വിസമ്മതിച്ച ദമ്പതികള്‍ മരണപ്പെട്ട സംഭവമാണ് ഇത്.
യു എസിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള അല്‍വാരോയും സില്‍വിയ ഫെര്‍ണാണ്ടസുമാണ് വാക്സിനെടുക്കാത്തതിനാല്‍ കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇവര്‍ മരണപ്പെട്ടത്. ദമ്പതിമാരില്‍ 44കാരനായ അല്‍വാരോയ്ക്ക് വാക്സിനെടുക്കാനുള്ള ഭയമാണ് തടസമായത്.
വാക്സിന്‍ സ്വീകരിക്കുന്നത് വൈകിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം. കുറച്ച് കൂടി കാര്യങ്ങള്‍ പഠിച്ച ശേഷം മതി എന്ന തീരുമാനമാണ് കുടുംബത്തിന്റെ സന്തോഷം കവര്‍ന്നത്. വാക്സിനെ കുറിച്ച് ഇയാള്‍ സ്ഥിരമായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമായിരുന്നു. വാക്സിനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകളെ വിശ്വസിക്കാനും അദ്ദേഹം തയ്യാറായില്ല.
അല്‍വാരോയുടേതിന് സമാനമായി വാക്സിന്‍ സ്വീകരിക്കാന്‍ മടി കാട്ടിയിട്ടുള്ള മറ്റു പലയാളുകളും കൊവിഡ് പിടിപെട്ട് അത്യാസന്ന നിലയില്‍ ആശുപത്രിയിലായിട്ടുണ്ട്. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് വീണ്ടും വരുന്നുണ്ടെങ്കിലും അവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവര്‍ വിരളമാണ്.
https://www.facebook.com/Malayalivartha